Skip to main content

പലതായി മുറിഞ്ഞ ഒരാൾ

ഒരു തിരക്കേറിയ തെരുവ്
മുറിച്ചുകടക്കുമ്പോലെ
ഒരേ മുറിവിലേയ്ക്ക് രണ്ടുവട്ടം
നോക്കി
അലറും പോലെ
ഉറപ്പുവരുത്തി
വേദനിയ്ക്കുകയായിരുന്നു

പൊടുന്നനേ ലോകം
ഒരു ഭ്രാന്താശുപത്രിയായി മാറുന്നു

നിറയെ ജാലകങ്ങൾ
വെച്ചുകെട്ടിയ നാടകവണ്ടിയിൽ
വന്നിറങ്ങുന്ന
സൈക്യാട്രിസ്റ്റിറ്റിന്റെ മുഖമുള്ള
നാരങ്ങാമണമുള്ള
ദൈവം

ഒന്നിനുമല്ലാതെ
എനിയ്ക്കയാളെ രണ്ടായി മുറിയ്ക്കണമെന്നുണ്ട്
പക്ഷേ മുറിയ്ക്കപ്പെട്ട
നാരങ്ങയിലെ കുരുക്കുൾ
പോലെ
അയാൾ മുറിയിലൊക്കെ വീണുകിളിർക്കുമോ
എന്ന് ഞാൻ
ഭയക്കുന്നു.

ഇപ്പോൾ അതേ മുറിയുടെ
പുറത്തുള്ള മൂലയിൽ
ചുരുണ്ടുകൂടിയിരിയ്ക്കുന്ന
ഒരു ജീവിയിലേയ്ക്ക്
എന്നേ പരാവർത്തനം ചെയ്യുകയാണ്
രണ്ടായി മുറിഞ്ഞ ദൈവം

കുറച്ചധികം പഴക്കം ചെന്ന
മഞ്ഞനിറത്തിന്റെ കറയുള്ള
പുസ്തകത്തിലെ
കുറച്ച് കീറിത്തുടങ്ങിയ കടലാസിന്റെ ശരീരകോശങ്ങളുള്ള
രണ്ടാൾക്കാരെ കണ്ട്
അന്തിച്ചു നിൽക്കുന്ന
ചിതലിന്റെ അരികിലിരിയ്ക്കുന്നു
ഞാനും പലതായി മുറിഞ്ഞദൈവവും...

Comments

  1. അന്തിച്ചു നിൽക്കുന്ന
    ചിതലിന്റെ അരികിലിരിയ്ക്കുന്നു
    ഞാനും പലതായി മുറിഞ്ഞ ദൈവവും...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി