Skip to main content

പലതായി മുറിഞ്ഞ ഒരാൾ

ഒരു തിരക്കേറിയ തെരുവ്
മുറിച്ചുകടക്കുമ്പോലെ
ഒരേ മുറിവിലേയ്ക്ക് രണ്ടുവട്ടം
നോക്കി
അലറും പോലെ
ഉറപ്പുവരുത്തി
വേദനിയ്ക്കുകയായിരുന്നു

പൊടുന്നനേ ലോകം
ഒരു ഭ്രാന്താശുപത്രിയായി മാറുന്നു

നിറയെ ജാലകങ്ങൾ
വെച്ചുകെട്ടിയ നാടകവണ്ടിയിൽ
വന്നിറങ്ങുന്ന
സൈക്യാട്രിസ്റ്റിറ്റിന്റെ മുഖമുള്ള
നാരങ്ങാമണമുള്ള
ദൈവം

ഒന്നിനുമല്ലാതെ
എനിയ്ക്കയാളെ രണ്ടായി മുറിയ്ക്കണമെന്നുണ്ട്
പക്ഷേ മുറിയ്ക്കപ്പെട്ട
നാരങ്ങയിലെ കുരുക്കുൾ
പോലെ
അയാൾ മുറിയിലൊക്കെ വീണുകിളിർക്കുമോ
എന്ന് ഞാൻ
ഭയക്കുന്നു.

ഇപ്പോൾ അതേ മുറിയുടെ
പുറത്തുള്ള മൂലയിൽ
ചുരുണ്ടുകൂടിയിരിയ്ക്കുന്ന
ഒരു ജീവിയിലേയ്ക്ക്
എന്നേ പരാവർത്തനം ചെയ്യുകയാണ്
രണ്ടായി മുറിഞ്ഞ ദൈവം

കുറച്ചധികം പഴക്കം ചെന്ന
മഞ്ഞനിറത്തിന്റെ കറയുള്ള
പുസ്തകത്തിലെ
കുറച്ച് കീറിത്തുടങ്ങിയ കടലാസിന്റെ ശരീരകോശങ്ങളുള്ള
രണ്ടാൾക്കാരെ കണ്ട്
അന്തിച്ചു നിൽക്കുന്ന
ചിതലിന്റെ അരികിലിരിയ്ക്കുന്നു
ഞാനും പലതായി മുറിഞ്ഞദൈവവും...

Comments

  1. അന്തിച്ചു നിൽക്കുന്ന
    ചിതലിന്റെ അരികിലിരിയ്ക്കുന്നു
    ഞാനും പലതായി മുറിഞ്ഞ ദൈവവും...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം