Skip to main content

മുറിവിന്റെ അച്ചാർ

കവിതയുടെ മൃഗത്തിനാൽ
ആക്രമിക്കപ്പെടുന്ന വ്യക്തിയാവുന്നു

ഒരു മുരൾച്ച ബാക്കിവെയ്ക്കുവാൻ
കുതറുന്നതിനിടയിൽ
നടന്നുപോകുന്ന ഇടങ്ങളിൽ
ചിതറുന്ന വാക്കുകളാൽ
വിരിഞ്ഞുപോകുന്നു
അതിലും കുറഞ്ഞവാക്കുകളിൽ
വിതറിപ്പോകുന്നു

തുറന്നുവെയ്ക്കുവാൻ
മുറിയുടെ മൂലയിൽ
കടന്നുപോയ തീവണ്ടി

അതിൽ പരതുവാൻ
ജാലകങ്ങളുടെ നിഘണ്ടു
ഓരോതീവണ്ടികൾ കടന്നുപോകുമ്പോഴും
മുറി കുറച്ചുകൂടി ചെറുതാവുന്നു

നീളം കൂടുന്ന പ്ലാറ്റ്ഫോമുകൾ
മുറിച്ചുകടക്കുന്നവരുടെ എണ്ണം
കൂടുന്നു.
ഞാനിപ്പോൾ മുറി മുറിച്ചുകടക്കുന്ന
ഒരാൾ

തൊട്ടുനക്കുവാൻ
മുറി നിറയെ
അച്ചാറിട്ട തീവണ്ടികൾ

അടർത്തിയെടുത്തിട്ടുണ്ട്
കടന്നുപോയ തീവണ്ടിയുടെ
ഒരു ജാലകം

മുറ്റത്ത് നട്ടു വെച്ച ഒരു മുറി

ശൂന്യതയ്ക്ക് പകരം
കിളിർത്തു വരുന്ന ചെടിയേ തൊടുന്നു

വളർത്തുവാൻ നല്ലതാണ്
തോന്നലുകൾ
അവ അവയ്ക്കിഷ്ടപ്പെട്ട
പാടുകൾ പുറത്ത് വളർത്തി
ഉള്ളിൽ മൃഗമായി കിടന്നുറങ്ങുന്നു

ദേശീയത തന്നെ മൃഗമായ രാജ്യമാണ്
അവിടുത്തെ രക്തം കുറഞ്ഞ
പ്രജയാണ്

ഇനി ഉള്ളത്
ചലനത്തിന്റെ
അവസാന കരു എന്ന നിലയിൽ
കുറച്ച് ശ്വാസങ്ങൾ

നീക്കി നീക്കിവെയ്ക്കണം
മരിയ്ക്കുവോളം

മെരുങ്ങുമായിരിയ്ക്കും...

Comments

  1. ദേശീയത തന്നെ മൃഗമായ രാജ്യമാണ്
    അവിടുത്തെ രക്തം കുറഞ്ഞ
    പ്രജയാണ്

    ഇനി ഉള്ളത്
    ചലനത്തിന്റെ
    അവസാന കരു എന്ന നിലയിൽ
    കുറച്ച് ശ്വാസങ്ങൾ

    നീക്കി നീക്കിവെയ്ക്കണം
    മരിയ്ക്കുവോളം

    മെരുങ്ങുമായിരിയ്ക്കും...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ