അവളെ കാത്തിരിയ്ക്കുന്ന
ഇടവേളകളിൽ
ഒരു തിരമാലയുടെ വേഷം കെട്ടി
കടലിൽനിന്നും
പതിവായ് മോഷ്ടിക്കുന്ന നെടുവീർപ്പുണ്ടായിരുന്നു
അത് പാത്തിരുന്ന് കണ്ടുപിടിച്ച
ഒരു കുറുമ്പുപിടിച്ച മീനിനെ
എണ്ണിയെണ്ണി
എന്റെ കവിതയിലെ
വിരൽകണ്ണി വാക്കാക്കിയത്
കടൽ തന്നെയാവണം
ഇപ്പോൾ
അവളുടെ വേഷം കെട്ടി
എന്റെ അടുത്തുവന്നുകിടക്കുന്ന
എല്ലാ നെടുവീർപ്പുകളും
മോഷണം പോയ
കടൽ
കവിത
പതിവെന്ന
ഉപ്പുപുരട്ടിയ വാക്കില്ലാതെ
കാത്തിരിപ്പുകളെല്ലാം
മീനുകളാക്കിയ
സ്വകാര്യകടലായിരിക്കുന്നു
മീനുകളോ
കലാപരമായി
രണ്ടുപേർ മാത്രം
പതിവായി മോഷണം പോകുന്ന
ഒരാൾക്കൂട്ടവും...
അറിഞ്ഞും അറിയാതെയും
ReplyDeleteമോഷണം പോകുന്ന വിലപ്പെട്ട മുതലുകൾ ...