Skip to main content

നിറങ്ങൾക്ക് പുറത്ത്

നിറങ്ങളിൽ ഊർജം
നിറയ്ക്കുകയായിരുന്നു
അവൾ

നീലയിൽ മാത്രം
കണ്ണുകളാവണം
ഒരു തുള്ളി തുളുമ്പാതെ
വെള്ളം നിറച്ചു വെച്ചിരിയ്ക്കുന്നു

നിറം മാറുന്നോ എന്ന
സാധ്യതകളിലേയ്ക്ക്
നോക്കി നിന്നാവണം
അത്രമേൽ കറുക്കേണ്ട രാത്രി
പലദിവസങ്ങളിലും
ഒരോന്തായി പോകുന്നുണ്ട്

ഏകാന്തതയും ശൂന്യതയും
നിറയ്ക്കുവാനാകാത്ത
രണ്ട് നിറങ്ങളാണെന്ന്
അവൾ തിരിച്ചറിഞ്ഞത്
സ്വയം നിറഞ്ഞാവണം

എന്നിട്ടും ഒരു കൊളളിയിൽ
തീ നിറച്ച്
അന്നന്ന് അവൾ
അടുപ്പ് വരയ്ക്കുന്നുണ്ട്

വെള്ളം കൊണ്ട്
മേൽക്കൂര നിർമ്മിച്ച മുറിയിൽ
അവൾ ഇപ്പോൾ തനിച്ചാണ്

അതേ
കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി

അടുക്കളയിൽ
ആകാശം
അടച്ചു വെച്ചിരുന്ന കുപ്പികൾ
ഏതാണ്ട്
ഒഴിഞ്ഞിരിയ്ക്കുന്നു

അതിൽ അടപ്പില്ലാത്ത
രണ്ടു മൂന്ന് ജനാലകൾ മാത്രം
സ്ഥാനം തെറ്റിച്ച് കാലം
തുറന്നുവെച്ചിട്ടുണ്ട്

അല്ലെങ്കിലും
പല വീടിന്റേയും
തുറക്കുന്നതും അടയുന്നതുമായ
എല്ലാ വാതിലുകളും
പണ്ടേ
അടുക്കളയിലാണല്ലോ

പൊതിയഴിയ്ക്കാത്ത നിലയിൽ
രാത്രി വാങ്ങിക്കൊണ്ട് പോകുന്നുണ്ട്
രണ്ട് മൂന്ന്
പെൺമിന്നാമിന്നികൾ

ദൂരെ
നിലാവിനെ ആദരിയ്ക്കുന്ന
കറുത്ത പക്ഷി

അതിന്റെ തൂവലിൽ
പറ്റിയിരിയ്ക്കുന്ന
അവളുടെ അനാഥത്വത്തിന്റെ
ഉറക്ക്പാട്ട് കാണുന്നു!

Comments

  1. നൊമ്പരത്തിന്‍റെ അനുരണനങ്ങള്‍ വരികളില്‍....
    നല്ല കവിത
    ആശംസകള്‍




    ReplyDelete
    Replies
    1. തങ്കപ്പേട്ടാ സ്നേഹം സന്തോഷം

      Delete
  2. അതേ
    കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ