Skip to main content

ഒന്നിനും രണ്ടിനുമിടയിൽ മൂന്നിന്റെ സാധ്യതകൾ

നിലാവ് കീറിയുടുത്തവനാകണം
അവൻ

അവന്റെ തുടയിലൂടെ
ഒരു പഴുതാരയിഴയുന്നു

പഴുതാര നഗ്നൻ

പഴുതാരയ്ക്കും
അതിന്റെ അസംഖ്യം
കാലുകൾക്കുമിടയിൽ
അവൻ പാടിയ ഒരു പാട്ട്
മടി പിടിച്ച് കിടക്കുന്നു

അവന്റെ ഉള്ളിൽ നിന്നും
പിടിച്ച തീയാകണം
പഴുതാരയുടെ കാലുകളിൽ
കെടാതെ
കത്തിക്കിടക്കുന്നു

ആരും തൊടാനില്ലാത്തത് കൊണ്ടാവണം
അവന്റെ വിരലുകളിൽ
പിടിച്ചു കിടക്കുന്ന
വാടാത്ത തൊട്ടാവാടികൾ

കൈയ്യാകെ
മൂർച്ച കൂട്ടി മുരളുന്ന മുള്ളുകൾ

ആരും കെട്ടിപ്പിടിക്കാനില്ലാത്തത് കൊണ്ടാവും
ചുടുകട്ട ഇട്ട് കെട്ടിയ മാതിരി
അങ്ങിങ്ങ്
ഉടൽ
വിണ്ട് കീറി തുടങ്ങിയിരിയ്ക്കുന്നു

അവനാവില്ല
ആരോ
പരതി നോക്കിയിരിയ്ക്കുന്ന
പാടുകൾ
മനസ്സും എന്നോ ഉപയോഗിച്ച് തീർന്നിട്ടുണ്ടാവണം

പതിവായി വരുന്ന പത്രക്കാരൻ
വലിച്ചെറിഞ്ഞതാവും
അടുത്ത് തുറക്കാതെ കിടക്കുന്നുണ്ട്
രണ്ട് കണ്ണുകൾ

അവനെ കണ്ടാൽ പേടിച്ചേക്കാവുന്ന
ഒരു പൂച്ച
അതിന്റെ അരണ്ട കണ്ണിലൂടെ
അവനെ നോക്കുകയാണ്

നോക്കുമ്പോൾ
അവനും
വെള്ളത്തിനുള്ളിലെ
ഓരോ മൂന്നാമത്തെ മീനും
ഒരേ മുള്ള് പങ്കിടുന്നതായി കാണുന്നു!

Comments

  1. ബൈജുച്ചേട്ടാ,

    ഞാൻ പേടിച്ചുപോയല്ലോ!!

    ഇതെന്നാ കവിതാവാരാചരണം ആയിരുന്നോ??

    ReplyDelete
    Replies
    1. ഏതായാലും ചെലവ് തന്നെ തിരിച്ച് വരവ് ഒരിത്തിരി കട്ടികൂട്ടി എടുത്തതാ...

      Delete
  2. അരണ്ട കണ്ണിലൂടെ ഇമവെട്ടാതെ നോക്കുകയാണ്...
    പിടികിട്ടുന്നില്ലല്ലോ?!!
    ആശംസകള്‍

    ReplyDelete
    Replies
    1. മൂന്നാംലിംഗ പരിമിതികളാണ് പകർത്താൻ ശ്രമിച്ചത് തങ്കപ്പേട്ടാ ഓണം ഈദ് ആശംസകൾ കൂടി സ്നേഹപൂർവ്വം

      Delete
  3. പഴുതാര നഗ്നൻ ...
    അവനെ കണ്ടാൽ പേടിച്ചേക്കാവുന്ന
    ഒരു പൂച്ച അതിന്റെ അരണ്ട കണ്ണിലൂടെ
    അവനെ നോക്കുകയാണ്...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...