Skip to main content

നിറങ്ങൾക്ക് പുറത്ത്

നിറങ്ങളിൽ ഊർജം
നിറയ്ക്കുകയായിരുന്നു
അവൾ

നീലയിൽ മാത്രം
കണ്ണുകളാവണം
ഒരു തുള്ളി തുളുമ്പാതെ
വെള്ളം നിറച്ചു വെച്ചിരിയ്ക്കുന്നു

നിറം മാറുന്നോ എന്ന
സാധ്യതകളിലേയ്ക്ക്
നോക്കി നിന്നാവണം
അത്രമേൽ കറുക്കേണ്ട രാത്രി
പലദിവസങ്ങളിലും
ഒരോന്തായി പോകുന്നുണ്ട്

ഏകാന്തതയും ശൂന്യതയും
നിറയ്ക്കുവാനാകാത്ത
രണ്ട് നിറങ്ങളാണെന്ന്
അവൾ തിരിച്ചറിഞ്ഞത്
സ്വയം നിറഞ്ഞാവണം

എന്നിട്ടും ഒരു കൊളളിയിൽ
തീ നിറച്ച്
അന്നന്ന് അവൾ
അടുപ്പ് വരയ്ക്കുന്നുണ്ട്

വെള്ളം കൊണ്ട്
മേൽക്കൂര നിർമ്മിച്ച മുറിയിൽ
അവൾ ഇപ്പോൾ തനിച്ചാണ്

അതേ
കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി

അടുക്കളയിൽ
ആകാശം
അടച്ചു വെച്ചിരുന്ന കുപ്പികൾ
ഏതാണ്ട്
ഒഴിഞ്ഞിരിയ്ക്കുന്നു

അതിൽ അടപ്പില്ലാത്ത
രണ്ടു മൂന്ന് ജനാലകൾ മാത്രം
സ്ഥാനം തെറ്റിച്ച് കാലം
തുറന്നുവെച്ചിട്ടുണ്ട്

അല്ലെങ്കിലും
പല വീടിന്റേയും
തുറക്കുന്നതും അടയുന്നതുമായ
എല്ലാ വാതിലുകളും
പണ്ടേ
അടുക്കളയിലാണല്ലോ

പൊതിയഴിയ്ക്കാത്ത നിലയിൽ
രാത്രി വാങ്ങിക്കൊണ്ട് പോകുന്നുണ്ട്
രണ്ട് മൂന്ന്
പെൺമിന്നാമിന്നികൾ

ദൂരെ
നിലാവിനെ ആദരിയ്ക്കുന്ന
കറുത്ത പക്ഷി

അതിന്റെ തൂവലിൽ
പറ്റിയിരിയ്ക്കുന്ന
അവളുടെ അനാഥത്വത്തിന്റെ
ഉറക്ക്പാട്ട് കാണുന്നു!

Comments

  1. നൊമ്പരത്തിന്‍റെ അനുരണനങ്ങള്‍ വരികളില്‍....
    നല്ല കവിത
    ആശംസകള്‍




    ReplyDelete
    Replies
    1. തങ്കപ്പേട്ടാ സ്നേഹം സന്തോഷം

      Delete
  2. അതേ
    കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ