Skip to main content

അയാളെക്കുറിച്ചു തന്നെ...

ഒരു സാധാരണക്കാരന്
താങ്ങാനാവാത്ത വിധം
മരണം എന്ന നിലയിൽ
ആത്മഹത്യ
എന്തൊരു ആർഭാടമാണ്

ഇനിയൊരു മേഘത്തിന്റെ
ചാണകം മെഴുകിയ
ഒരിറ്റു തണൽ മുറ്റത്ത്
തളർന്നു കിടക്കുന്നയാൾ
ഓർക്കുന്നു

എന്നിട്ടും
ഒരിത്തിരി ഭാരക്കുറവിന്
ദാഹിച്ചിരിയ്ക്കുന്ന പക്ഷിയ്ക്ക്
വെള്ളത്തിന്റെ ചില്ല
അത്രയും ലളിതമായ് അയാൾ
കാട്ടിക്കൊടുക്കുന്നുണ്ട്
അതിന്റെ തന്നെ നനഞ്ഞ
തൂവലാകുന്നുണ്ട്
തൂവലിന് പുറത്ത്
പറക്കാൻ മറന്ന ആകാശമാവുന്നുണ്ട്

അതുവരെ
അടക്കം കഴിയുമ്പോൾ മാത്രം
അപരന്റെ ഭാഷയിൽ
സംസാരിയ്ക്കപ്പെടുന്ന
വെറുമൊരു
സായാഹ്നമാവണം
അയാൾ!

Comments

  1. അടക്കം കഴിയുമ്പോൾ മാത്രം
    അപരന്റെ ഭാഷയിൽ സംസാരിയ്ക്കപ്പെടുന്ന
    വെറുമൊരു സായാഹ്നമാവണം അയാൾ ....!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്