Skip to main content

നിറങ്ങൾക്ക് പുറത്ത്

നിറങ്ങളിൽ ഊർജം
നിറയ്ക്കുകയായിരുന്നു
അവൾ

നീലയിൽ മാത്രം
കണ്ണുകളാവണം
ഒരു തുള്ളി തുളുമ്പാതെ
വെള്ളം നിറച്ചു വെച്ചിരിയ്ക്കുന്നു

നിറം മാറുന്നോ എന്ന
സാധ്യതകളിലേയ്ക്ക്
നോക്കി നിന്നാവണം
അത്രമേൽ കറുക്കേണ്ട രാത്രി
പലദിവസങ്ങളിലും
ഒരോന്തായി പോകുന്നുണ്ട്

ഏകാന്തതയും ശൂന്യതയും
നിറയ്ക്കുവാനാകാത്ത
രണ്ട് നിറങ്ങളാണെന്ന്
അവൾ തിരിച്ചറിഞ്ഞത്
സ്വയം നിറഞ്ഞാവണം

എന്നിട്ടും ഒരു കൊളളിയിൽ
തീ നിറച്ച്
അന്നന്ന് അവൾ
അടുപ്പ് വരയ്ക്കുന്നുണ്ട്

വെള്ളം കൊണ്ട്
മേൽക്കൂര നിർമ്മിച്ച മുറിയിൽ
അവൾ ഇപ്പോൾ തനിച്ചാണ്

അതേ
കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി

അടുക്കളയിൽ
ആകാശം
അടച്ചു വെച്ചിരുന്ന കുപ്പികൾ
ഏതാണ്ട്
ഒഴിഞ്ഞിരിയ്ക്കുന്നു

അതിൽ അടപ്പില്ലാത്ത
രണ്ടു മൂന്ന് ജനാലകൾ മാത്രം
സ്ഥാനം തെറ്റിച്ച് കാലം
തുറന്നുവെച്ചിട്ടുണ്ട്

അല്ലെങ്കിലും
പല വീടിന്റേയും
തുറക്കുന്നതും അടയുന്നതുമായ
എല്ലാ വാതിലുകളും
പണ്ടേ
അടുക്കളയിലാണല്ലോ

പൊതിയഴിയ്ക്കാത്ത നിലയിൽ
രാത്രി വാങ്ങിക്കൊണ്ട് പോകുന്നുണ്ട്
രണ്ട് മൂന്ന്
പെൺമിന്നാമിന്നികൾ

ദൂരെ
നിലാവിനെ ആദരിയ്ക്കുന്ന
കറുത്ത പക്ഷി

അതിന്റെ തൂവലിൽ
പറ്റിയിരിയ്ക്കുന്ന
അവളുടെ അനാഥത്വത്തിന്റെ
ഉറക്ക്പാട്ട് കാണുന്നു!

Comments

  1. നൊമ്പരത്തിന്‍റെ അനുരണനങ്ങള്‍ വരികളില്‍....
    നല്ല കവിത
    ആശംസകള്‍




    ReplyDelete
    Replies
    1. തങ്കപ്പേട്ടാ സ്നേഹം സന്തോഷം

      Delete
  2. അതേ
    കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...