Skip to main content

കാഥികന്റെ പ്രതിമ

തെരുവിലേയ്ക്ക് പോകുവാൻ
അവസാന വണ്ടിയ്ക്കു കാത്തു നില്ക്കുന്ന ഒരാൾ

കാത്തുനിന്നു മടുത്തു
വന്ന ബസ്സ്‌  തന്നെ
 ബസ്‌ സ്റ്റാന്റായി മാറിയ അതിശയത്തിൽ
വല്ലാതെവൈകി യാത്രചെയ്തെത്തുമ്പോൾ
ഇറങ്ങേണ്ട സ്ഥലം തന്നെ  അപ്രത്യക്ഷമാകുന്നു
അവിടെ ഉണ്ടായിരുന്ന
 നാലും കൂടിയ മുക്ക്
മുറുക്കാൻ കട
അരയാൽത്തറ
അമ്പലക്കുളം
എല്ലാം ഇല്ലാതായിരിക്കുന്നു

ആകെ ഉള്ളത്
അങ്ങോട്ട്‌ നോക്കൂ
എന്ന് ഓർമിപ്പിക്കുന്ന  ഒരു കാഥികന്റെ
അര്ദ്ധകായപ്രതിമ
ചുറ്റും തളം കെട്ടി കിടക്കുന്ന
 അയാളുടെ ശബ്ദത്തിന്റെ
ഘനഗംഭീര നിശബ്ദത!

ഇറങ്ങേണ്ട
 തെരുവ് പോലും തിരിച്ചറിയാതെ
 മടിച്ചുമടിച്ചയാൾ  പിടിച്ചിറങ്ങുമ്പോൾ
വണ്ടി തന്നെ
 മറ്റൊരു യാത്രക്കാരനായി
അയാൾക്ക്‌ പിറകെയിറങ്ങുവാൻ
 വാതിലിൽ വല്ലാതെ ധൃതി കൂട്ടുന്നു

എല്ലാവരും ഇറങ്ങിതീരും  മുമ്പ്
അവിടെ കാത്തുനിന്ന കുറച്ചുപേർ
പൂര്ണമായും ഇറങ്ങിതീരാത്ത അയാളിലെയ്ക്ക്
ടിക്കറ്റ്‌ എടുത്തുകയറുന്നു
കാണേണ്ട സ്വപ്നങ്ങളുടെ പട്ടിക
 കൈയ്യിൽക്കൊടുത്തു
കയറിയപാടെ  ഉറങ്ങിത്തുടങ്ങുന്നു! 

Comments

  1. കാണേണ്ട സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള യാത്ര

    ReplyDelete
  2. കവിയുടെ പ്രതിഭ...

    അതു കൂട്ടിക്കൊണ്ടു പോകുന്ന സ്വപ്നവഴികൾ....!! നല്ല കവിത ഭായ്...


    ശുഭാശംസകൾ.......


    ReplyDelete

  3. കാണേണ്ട സ്വപ്നങ്ങളുടെ പട്ടിക
     കൈയ്യിൽക്കൊടുത്തു
    കയറിയപാടെ  ഉറങ്ങിത്തുടങ്ങുന്നു
    ആശംസകൾ......

    ReplyDelete
  4. നല്ല കവിത
    ആശംസകള്‍

    ReplyDelete
  5. അപ്പോള്‍ നമ്മള്‍ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ