Skip to main content

കാഥികന്റെ പ്രതിമ

തെരുവിലേയ്ക്ക് പോകുവാൻ
അവസാന വണ്ടിയ്ക്കു കാത്തു നില്ക്കുന്ന ഒരാൾ

കാത്തുനിന്നു മടുത്തു
വന്ന ബസ്സ്‌  തന്നെ
 ബസ്‌ സ്റ്റാന്റായി മാറിയ അതിശയത്തിൽ
വല്ലാതെവൈകി യാത്രചെയ്തെത്തുമ്പോൾ
ഇറങ്ങേണ്ട സ്ഥലം തന്നെ  അപ്രത്യക്ഷമാകുന്നു
അവിടെ ഉണ്ടായിരുന്ന
 നാലും കൂടിയ മുക്ക്
മുറുക്കാൻ കട
അരയാൽത്തറ
അമ്പലക്കുളം
എല്ലാം ഇല്ലാതായിരിക്കുന്നു

ആകെ ഉള്ളത്
അങ്ങോട്ട്‌ നോക്കൂ
എന്ന് ഓർമിപ്പിക്കുന്ന  ഒരു കാഥികന്റെ
അര്ദ്ധകായപ്രതിമ
ചുറ്റും തളം കെട്ടി കിടക്കുന്ന
 അയാളുടെ ശബ്ദത്തിന്റെ
ഘനഗംഭീര നിശബ്ദത!

ഇറങ്ങേണ്ട
 തെരുവ് പോലും തിരിച്ചറിയാതെ
 മടിച്ചുമടിച്ചയാൾ  പിടിച്ചിറങ്ങുമ്പോൾ
വണ്ടി തന്നെ
 മറ്റൊരു യാത്രക്കാരനായി
അയാൾക്ക്‌ പിറകെയിറങ്ങുവാൻ
 വാതിലിൽ വല്ലാതെ ധൃതി കൂട്ടുന്നു

എല്ലാവരും ഇറങ്ങിതീരും  മുമ്പ്
അവിടെ കാത്തുനിന്ന കുറച്ചുപേർ
പൂര്ണമായും ഇറങ്ങിതീരാത്ത അയാളിലെയ്ക്ക്
ടിക്കറ്റ്‌ എടുത്തുകയറുന്നു
കാണേണ്ട സ്വപ്നങ്ങളുടെ പട്ടിക
 കൈയ്യിൽക്കൊടുത്തു
കയറിയപാടെ  ഉറങ്ങിത്തുടങ്ങുന്നു! 

Comments

  1. കാണേണ്ട സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള യാത്ര

    ReplyDelete
  2. കവിയുടെ പ്രതിഭ...

    അതു കൂട്ടിക്കൊണ്ടു പോകുന്ന സ്വപ്നവഴികൾ....!! നല്ല കവിത ഭായ്...


    ശുഭാശംസകൾ.......


    ReplyDelete

  3. കാണേണ്ട സ്വപ്നങ്ങളുടെ പട്ടിക
     കൈയ്യിൽക്കൊടുത്തു
    കയറിയപാടെ  ഉറങ്ങിത്തുടങ്ങുന്നു
    ആശംസകൾ......

    ReplyDelete
  4. നല്ല കവിത
    ആശംസകള്‍

    ReplyDelete
  5. അപ്പോള്‍ നമ്മള്‍ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...