Skip to main content

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട്
നട്ടതോർമ്മയുണ്ട്
ഒരു കുഴിയുടെ ആഴത്തിൽ
വീടിന്റെ ഒരു തൈ

ഒരു വെള്ളം മഴ
നീട്ടിഒഴിച്ചതും
പൂത്തുലഞ്ഞുനിൽക്കുന്നു;
ചതുരത്തിൽ ജനാലകൾ
വേലിക്കൽ..

വെയിലടിക്കുന്നുണ്ട്,
 വാതുക്കൽ!

കുളിരിൽ കുറിച്ച്
വെള്ളത്തിന്റെ വേര് അളന്നെടുക്കണം
   വൈകിയാണെങ്കിലും
പിറകിലോട്ടു മാറി കുറ്റിയടിക്കണം
ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു

ഇനി  സന്ധ്യ
 ചെമ്പരത്തിയോളം പരത്തി
ചുട്ടെടുക്കണം
നാളേക്ക്
കുറച്ചു പൂക്കളുടെ
ചൂടുള്ള  പലഹാരങ്ങൾ!

Comments

  1. വീടിന്റെ തൈ!!
    പ്രയോഗങ്ങള്‍ അനുപമം, കേട്ടൊ ഭായ്

    ReplyDelete
  2. ആരും പ്രയോഗിച്ചുകണ്ടിട്ടില്ലാത്ത അലങ്കാരങ്ങള്‍, ഉപമകള്‍,രൂപകങ്ങള്‍.....കൊള്ളാം സുഹൃത്തേ..എല്ലാ ആശംസകളും

    ReplyDelete
  3. ഭായീടെ കൈ കൊണ്ടു നട്ട വീട്ടിൽ
    വിരിയട്ടെ സ്നേഹം മലരെന്ന മട്ടിൽ....

    മനോഹരമായ കവിത. അജിത് സാറും അനുരാജുമൊക്കെ പറഞ്ഞ പോലെ അനുപമമായ ഭാവനാവഴികൾ...!

    ശുഭാശംസകൾ......

    ReplyDelete
  4. അപാര ഭാവനക്ക് ..... ശ്രേഷ്ഠാശംസകള്‍......

    ReplyDelete
  5. ചെടിച്ചട്ടിയില്‍ നട്ട വീടിന്‍റെ തൈ...
    ഇനിയും സാധ്യതകള്‍ക്ക്......
    ആശംസകള്‍

    ReplyDelete
  6. ഒരിക്കലും മുളച്ച് വീടെന്ന തൈ ചെടികൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ