Skip to main content

ബിഗ്‌ ബജറ്റ്


ഭൂമിയിൽ ആദ്യം ഷൂട്ട് ചെയ്ത
 ബിഗ്‌ ബജറ്റ് ചിത്രങ്ങളായിരുന്നു
 മരങ്ങൾ,
എല്ലായിടവും ഇല്ലെങ്കിലും
ചിലയിടങ്ങളിൽ എങ്കിലും
ഇപ്പോഴും നിറഞ്ഞസദസ്സിൽ
 ഓടിക്കൊണ്ടിരിക്കുന്നത്

അതിൽ സ്വാഭാവികതയ്ക്കു വേണ്ടി
അന്ന് സെറ്റ് ഇട്ടു നിർമ്മിച്ചവയായിരുന്നു
ഇന്നത്തെ  ഒഴുകുന്ന പുഴകളും
മനോഹരമായ പ്രകൃതിയും

ഓരോ മരത്തിന്റെയും
എഴുതികാണിപ്പ് അവസാനമായിരുന്നു
അതായിരുന്നു വേരുകൾ

അതിൽ വില്ലന്മാരായി
വേഷമിട്ടവരാണ്,  ഇപ്പോഴും;
മനുഷ്യരായി അഭിനയിച്ചു-
 തകർത്തുകൊണ്ടിരിക്കുന്നത്..

Comments

  1. അതിൽ വില്ലന്മാരായി
    വേഷമിട്ടവരാണ്,  ഇപ്പോഴും;
    മനുഷ്യരായി അഭിനയിച്ചു-
     തകർത്തുകൊണ്ടിരിക്കുന്നത്
    ഗംഭീരമായി...... നല്ല നിരീക്ഷണം നല്ലെഴുത്തിന്
    ആശംസകൾ.....

    ReplyDelete
  2. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  3. നമ്മളങ്ങനാണ് ഭായ്. വെട്ടിനിരത്തും സകലതും!!

    ReplyDelete
  4. ബൈജു ഭായ്....

    മൻഷ്യന്മാർ വില്ലന്മാരായി അഭിനയിക്കുകയല്ലല്ലോ. ജീവിച്ചു തകർക്കുകയല്ലേ.. അല്ലേ ഭായ് ? കവിത നന്നായിട്ടുണ്ട്. പഴേതുമൊക്കെ ഓടിച്ചൊന്നു വായിച്ചു. ചിലതൊന്നും എനിക്കങ്ങോട്ട് ക്ളിക്കായില്ല എന്നതും പറഞ്ഞോട്ടെ. ഹി...ഹി.. പോയിട്ടു വരാം. വന്നിട്ട് വിശദമായിത്തന്നെ വായിക്കും. നന്ദി...സ്നേഹം.. :) ഒത്താൽ റിനു ഭായിയോടും അന്വേഷണം അറിയിക്കണം.

    ശുഭാശംസകൾ......

    ReplyDelete
  5. മനുഷ്യൻമാർ വന്നു തുടക്കത്തിലേ ക്ലെമാക്സ് ആക്കാനുള്ള ശ്രമമാണ് . പാവം പ്രൊഡ്യൂസർ .

    ReplyDelete
  6. അതെ ...
    വില്ലന്മാർ നായകരായ ചരിത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...