Skip to main content

ഒരിലയാക്കാതിരിക്കൂ...

 നീ ഇങ്ങനെ ജലത്തിൽ നൃത്തം വെച്ച്
എന്നെ  ഒരിലയാക്കാതിരിക്കൂ
മരത്തിന്റെ അമ്മപ്രതിബിംബമേ

നോക്കൂ ജലം ശേഖരിച്ച വേരുകൾ
എനിക്കും നിനക്കുമിടയിൽ
ഒരു ഓളം വൃത്തത്തിൽ വരച്ചു
മരം തന്നെ നഷ്ടപ്പെട്ടു
ഒരു മഴയിലേയ്ക്ക്  മിന്നലിലൂടെ
 തിരിച്ചു പോകുന്നത്

നീ ഇനി
എന്നെ  ഒരു വിരലിൽ  തൊട്ടെടുത്തു
പൊട്ടാക്കി
 കാതിൽ പുരട്ടി ആടുന്നൊരു പാട്ടാക്കൂ

എന്റെ കാണുന്ന കണ്ണുകൾ
നിന്റെ  കേട്ടതാരാട്ടിൽ പൊതിഞ്ഞെടുത്തു
പാടുന്നൊരു വീണയാക്കൂ

നിന്റെ മടിയിൽ ഒരു കുഞ്ഞായി
അതുവരെ  നിഷ്കളങ്കമായി
ഞാൻ വീണുറങ്ങട്ടെ!

Comments

  1. ഹൃദയത്തിലേക്ക് നേരേ പാഞ്ഞുകയറുന്ന സ്നേഹവാക്കുകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്‌ ഭായ് ഒത്തിരി നന്ദി

      Delete
  2. താരാട്ടിനീണമുണരുന്ന കാലം
    കേട്ടിടും കാതിനോ ധന്യനേരം...

    താരാട്ടിന്റെ ധന്യനിമിഷങ്ങളിലേക്കാനയികുന്ന നല്ലൊരു കവിത. ഇഷ്ടമായി ബൈജു ഭായ്.


    ശുഭാശംസകൾ..........


    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഒത്തിരി സ്നേഹം

      Delete
  3. നിന്റെ മടിയിൽ ഒരു കുഞ്ഞായി
    അതുവരെ  നിഷ്കളങ്കമായി
    ഞാൻ വീണുറങ്ങട്ടെ!
    ഇതിനേക്കാള്‍ കൂടുതലായി ഒന്നും പറയാനില്ല...ബൈജു ഭായ് .... ആശംസകൾ.....

    ReplyDelete
    Replies
    1. വളരെ വളരെ സ്നേഹം ചങ്ങാതി
      സന്തോഷത്തോടെ നന്ദി വിനോദ്

      Delete
  4. ഇത്തിരി നാളായ് ഇങ്ങൊട്ടോക്കെ വന്നിട്ട് .. മാഷേ
    ഇനിയിവിടെ കാണും ട്ടാ ..

    നീ തന്നെ സ്വര്‍വ്വവും ..
    നിന്നിലേക്ക് നീളുന്നതും , നീതൊടുന്നതും
    നിന്നില്‍ ചുറ്റി വരുന്നതും മാത്രം പ്രതീക്ഷിക്കുന്നവന്
    ഇതിനപ്പുറം എന്തെഴുതാനാണ്

    ReplyDelete
    Replies
    1. ഏറെ സന്തോഷം റിനി
      ഒത്തിരി ഒത്തിരി സന്തോഷം
      എത്ര നാളായി കണ്ടിട്ട്
      മൌനത്തിന്റെ നിശബ്ദതയുടെ ലോകം സൃഷ്ടിച്ച
      മാനത്ത്കണ്ണികളെ കുറിച്ച് വാചാലമായ
      ഒരു ഉറുംബിനെ കൊണ്ട് ടീച്ചറുടെ ദുഃഖം ഗംഭീരമായി
      വരച്ചിട്ട
      നക്സലൈറ്റ് ആയി ഗർജിച്ച തൂലിക കുറച്ചു നാൾ കാണാതിരുന്നപ്പോൾ
      വിഷമം തോന്നി
      ഇപ്പോൾ ഈ വരവിൽ ബഹുത്ത് ഖുശി

      സ്നേഹം റിനി
      വരട്ടെ കഥകളും കവിതകളും

      Delete
  5. ഹൃദ്യം!
    ആശംസകള്‍

    ReplyDelete
  6. മരത്തിന്റെ അമ്മ പ്രതിബിംബം... !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...