Skip to main content

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
സഞ്ചരിക്കുമ്പോൾ
അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
വെള്ളം തന്നെയാവണമെന്നില്ല
ചിലപ്പോ
ഒരു കുഞ്ഞുകാട്
ഒരു ഗ്രാമം
തലയില്ലാത്ത ജഡങ്ങൾ
ജീവനുള്ള കമിതാക്കൾ
ആരും കാണാത്ത
വിനോദസഞ്ചാര സൌന്ദര്യങ്ങൾ
ആരോരുമില്ലാത്ത പുഴ
വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി
ഒക്കെ
ഒഴുകി വീണെന്ന് വരാം

അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ
 അഴകു കൂടി
 അലിഞ്ഞലിഞ്ഞു
വെള്ളമായിതീരുന്നതാവാം

ആ വെള്ളച്ചാട്ടത്തിൽ
 ചാടി
ആത്മഹത്യക്ക് വന്ന ഒരാൾ

അയാൾക്ക് ചെയ്യേണ്ടിയിരുന്ന
ഒന്നിലധികം ആത്മഹത്യകൾ

കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം

വേദനകളെ ഒഴുക്കി വിട്ട്
രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു
വിശ്രമിച്ചു കൊണ്ടിരുന്ന
ഒരു ദുർബല നിമിഷത്തിൽ
മരണത്തിൽ നിന്നും അറിയാതെ
പിന്മാറി പോയ  
അയാൾ

അയാളുടെ ഒരുകൂട്ടം

അവർ വേണ്ടെന്നു  വെച്ച
കൂട്ട ആത്മഹത്യാ

ആ ആത്മഹത്യകൾ
ജീവൻ നിലനിർത്താൻ
 കൃത്രിമശ്വാസം എടുക്കുന്നത് പോലെ
കൊടുക്കുന്നത് മാതിരി
തോന്നുംവിധം

ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ
 പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു!
ജീവിച്ചിരിക്കുവാൻ;
അനിയന്ത്രിതമായി തന്നെ...

Comments

  1. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത വൈദ്യുതി...പുതുമയുള്ള പ്രയോഗങ്ങൾ!!!

    ReplyDelete
  2. ഓര്‌ പോയി ചാടിക്കോട്ടെ വെള്ളച്ചാട്ടത്തിലേക്ക്. ഭായ് ദൂരെ നിന്നു കണ്ടിട്ട് പോന്നോളൂ ട്ടാ..? :)

    കവിത മനസ്സിലാക്കാൻ ഇമ്മിണി ബുദ്ധിമുട്ടി :)

    ശുഭാശംസകൾ.....

    ReplyDelete
  3. വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
    സഞ്ചരിക്കുമ്പോൾ
    അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
    വെള്ളം തന്നെയാവണമെന്നില്ല
    ആശംസകള്‍

    ReplyDelete
  4. വെള്ളച്ചാട്ടം പോലെ തന്നെ ഭാവനാപ്രവാഹം!!

    ReplyDelete
  5.  വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
    സഞ്ചരിക്കുമ്പോൾ
    അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
    വെള്ളം തന്നെയാവണമെന്നില്ല
    ചിലപ്പോ
    ഒരു കുഞ്ഞുകാട്
    ഒരു ഗ്രാമം
    തലയില്ലാത്ത ജഡങ്ങൾ
    ജീവനുള്ള കമിതാക്കൾ
    ആരും കാണാത്ത
    വിനോദസഞ്ചാര സൌന്ദര്യങ്ങൾ
    ആരോരുമില്ലാത്ത പുഴ
    വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി
    ഒക്കെ
    ഒഴുകി വീണെന്ന് വരാം
    കൂടുതൽ പറഞ്ഞ് കാടു കയറുന്നതെന്തിന് ഇതിനേക്കാള്‍ കൂടുതൽ ഭാവനാവിലാസം എനിക്കില്ല .....പുതിയ ഭാവനായിടങ്ങള്‍ .....നല്ലെഴുത്തിന് ആശംസകൾ.......

    ReplyDelete
  6. "അയാൾക്ക് ചെയ്യേണ്ടിയിരുന്ന
    ഒന്നിലധികം ആത്മഹത്യകൾ" - വ്യത്യസ്തവും ചിന്തോദ്ദീപകവുമായ വരികള്‍..ഒരുപാടിഷ്ടമായി..

    ReplyDelete
    Replies
    1. രാജാവ് നന്ദി
      പുതിയ ബ്ലോഗ്‌
      കണ്ടു നന്നായിരിക്കുന്നു
      വരുന്നുണ്ട്

      Delete
  7. ബൈജുഭായ് കലക്കി.
    വെളിച്ചം കണ്ടില്ലാത്ത വൈദ്യുതിയും, ജീവനുള്ള കമിതാക്കളും, അവരൊക്കെ അലിഞ്ഞുണ്ടായ വെള്ളവും, രണ്ടു തവണ ആത്മഹത്യ ചെയ്തു ജീവിക്കുന്ന ആളും, കൂട്ട ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന കൂട്ടവും.

    ReplyDelete
  8. Beautiful poem. As the heading denotes, explored all the possibilities that could be made in utilising the waterfall. The last stanza, may be angry at exploiting the waterfall, is totally unwarranted and marred the beauty of the poem.

    ReplyDelete
    Replies
    1. ബിപിൻ ചേട്ടാ നന്ദി
      ഉദ്ദേശിച്ച അർഥത്തിൽ
      തന്നെ ഈ സത്യസന്ധമായ അഭിപ്രായം മാനിക്കുന്നു
      പറഞ്ഞത് പൂര്ണമായും ശരിയാണ്
      പക്ഷെ പറയേണ്ടി വന്ന യാഥാര്ത്യം
      അതിൽ ഒരു സത്യമുണ്ട്
      സ്നേഹപൂർവ്വം

      Delete
  9. ജീവൻ നിലനിർത്താൻ
    കൃത്രിമശ്വാസം എടുക്കുന്നത് പോലെ
    കൊടുക്കുന്നത് മാതിരി
    തോന്നുംവിധം

    ആരും കാണാതെ, വെള്ളച്ചാട്ടത്തിനെ
    പ്രകൃതിവിരുദ്ധമായി ഭോഗിക്കുന്നു!
    ജീവിച്ചിരിക്കുവാൻ;
    അനിയന്ത്രിതമായി തന്നെ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...