Skip to main content

ഒരിലയാക്കാതിരിക്കൂ...

 നീ ഇങ്ങനെ ജലത്തിൽ നൃത്തം വെച്ച്
എന്നെ  ഒരിലയാക്കാതിരിക്കൂ
മരത്തിന്റെ അമ്മപ്രതിബിംബമേ

നോക്കൂ ജലം ശേഖരിച്ച വേരുകൾ
എനിക്കും നിനക്കുമിടയിൽ
ഒരു ഓളം വൃത്തത്തിൽ വരച്ചു
മരം തന്നെ നഷ്ടപ്പെട്ടു
ഒരു മഴയിലേയ്ക്ക്  മിന്നലിലൂടെ
 തിരിച്ചു പോകുന്നത്

നീ ഇനി
എന്നെ  ഒരു വിരലിൽ  തൊട്ടെടുത്തു
പൊട്ടാക്കി
 കാതിൽ പുരട്ടി ആടുന്നൊരു പാട്ടാക്കൂ

എന്റെ കാണുന്ന കണ്ണുകൾ
നിന്റെ  കേട്ടതാരാട്ടിൽ പൊതിഞ്ഞെടുത്തു
പാടുന്നൊരു വീണയാക്കൂ

നിന്റെ മടിയിൽ ഒരു കുഞ്ഞായി
അതുവരെ  നിഷ്കളങ്കമായി
ഞാൻ വീണുറങ്ങട്ടെ!

Comments

  1. ഹൃദയത്തിലേക്ക് നേരേ പാഞ്ഞുകയറുന്ന സ്നേഹവാക്കുകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്‌ ഭായ് ഒത്തിരി നന്ദി

      Delete
  2. താരാട്ടിനീണമുണരുന്ന കാലം
    കേട്ടിടും കാതിനോ ധന്യനേരം...

    താരാട്ടിന്റെ ധന്യനിമിഷങ്ങളിലേക്കാനയികുന്ന നല്ലൊരു കവിത. ഇഷ്ടമായി ബൈജു ഭായ്.


    ശുഭാശംസകൾ..........


    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഒത്തിരി സ്നേഹം

      Delete
  3. നിന്റെ മടിയിൽ ഒരു കുഞ്ഞായി
    അതുവരെ  നിഷ്കളങ്കമായി
    ഞാൻ വീണുറങ്ങട്ടെ!
    ഇതിനേക്കാള്‍ കൂടുതലായി ഒന്നും പറയാനില്ല...ബൈജു ഭായ് .... ആശംസകൾ.....

    ReplyDelete
    Replies
    1. വളരെ വളരെ സ്നേഹം ചങ്ങാതി
      സന്തോഷത്തോടെ നന്ദി വിനോദ്

      Delete
  4. ഇത്തിരി നാളായ് ഇങ്ങൊട്ടോക്കെ വന്നിട്ട് .. മാഷേ
    ഇനിയിവിടെ കാണും ട്ടാ ..

    നീ തന്നെ സ്വര്‍വ്വവും ..
    നിന്നിലേക്ക് നീളുന്നതും , നീതൊടുന്നതും
    നിന്നില്‍ ചുറ്റി വരുന്നതും മാത്രം പ്രതീക്ഷിക്കുന്നവന്
    ഇതിനപ്പുറം എന്തെഴുതാനാണ്

    ReplyDelete
    Replies
    1. ഏറെ സന്തോഷം റിനി
      ഒത്തിരി ഒത്തിരി സന്തോഷം
      എത്ര നാളായി കണ്ടിട്ട്
      മൌനത്തിന്റെ നിശബ്ദതയുടെ ലോകം സൃഷ്ടിച്ച
      മാനത്ത്കണ്ണികളെ കുറിച്ച് വാചാലമായ
      ഒരു ഉറുംബിനെ കൊണ്ട് ടീച്ചറുടെ ദുഃഖം ഗംഭീരമായി
      വരച്ചിട്ട
      നക്സലൈറ്റ് ആയി ഗർജിച്ച തൂലിക കുറച്ചു നാൾ കാണാതിരുന്നപ്പോൾ
      വിഷമം തോന്നി
      ഇപ്പോൾ ഈ വരവിൽ ബഹുത്ത് ഖുശി

      സ്നേഹം റിനി
      വരട്ടെ കഥകളും കവിതകളും

      Delete
  5. ഹൃദ്യം!
    ആശംസകള്‍

    ReplyDelete
  6. മരത്തിന്റെ അമ്മ പ്രതിബിംബം... !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം