Skip to main content

ഒരിലയാക്കാതിരിക്കൂ...

 നീ ഇങ്ങനെ ജലത്തിൽ നൃത്തം വെച്ച്
എന്നെ  ഒരിലയാക്കാതിരിക്കൂ
മരത്തിന്റെ അമ്മപ്രതിബിംബമേ

നോക്കൂ ജലം ശേഖരിച്ച വേരുകൾ
എനിക്കും നിനക്കുമിടയിൽ
ഒരു ഓളം വൃത്തത്തിൽ വരച്ചു
മരം തന്നെ നഷ്ടപ്പെട്ടു
ഒരു മഴയിലേയ്ക്ക്  മിന്നലിലൂടെ
 തിരിച്ചു പോകുന്നത്

നീ ഇനി
എന്നെ  ഒരു വിരലിൽ  തൊട്ടെടുത്തു
പൊട്ടാക്കി
 കാതിൽ പുരട്ടി ആടുന്നൊരു പാട്ടാക്കൂ

എന്റെ കാണുന്ന കണ്ണുകൾ
നിന്റെ  കേട്ടതാരാട്ടിൽ പൊതിഞ്ഞെടുത്തു
പാടുന്നൊരു വീണയാക്കൂ

നിന്റെ മടിയിൽ ഒരു കുഞ്ഞായി
അതുവരെ  നിഷ്കളങ്കമായി
ഞാൻ വീണുറങ്ങട്ടെ!

Comments

  1. ഹൃദയത്തിലേക്ക് നേരേ പാഞ്ഞുകയറുന്ന സ്നേഹവാക്കുകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്‌ ഭായ് ഒത്തിരി നന്ദി

      Delete
  2. താരാട്ടിനീണമുണരുന്ന കാലം
    കേട്ടിടും കാതിനോ ധന്യനേരം...

    താരാട്ടിന്റെ ധന്യനിമിഷങ്ങളിലേക്കാനയികുന്ന നല്ലൊരു കവിത. ഇഷ്ടമായി ബൈജു ഭായ്.


    ശുഭാശംസകൾ..........


    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഒത്തിരി സ്നേഹം

      Delete
  3. നിന്റെ മടിയിൽ ഒരു കുഞ്ഞായി
    അതുവരെ  നിഷ്കളങ്കമായി
    ഞാൻ വീണുറങ്ങട്ടെ!
    ഇതിനേക്കാള്‍ കൂടുതലായി ഒന്നും പറയാനില്ല...ബൈജു ഭായ് .... ആശംസകൾ.....

    ReplyDelete
    Replies
    1. വളരെ വളരെ സ്നേഹം ചങ്ങാതി
      സന്തോഷത്തോടെ നന്ദി വിനോദ്

      Delete
  4. ഇത്തിരി നാളായ് ഇങ്ങൊട്ടോക്കെ വന്നിട്ട് .. മാഷേ
    ഇനിയിവിടെ കാണും ട്ടാ ..

    നീ തന്നെ സ്വര്‍വ്വവും ..
    നിന്നിലേക്ക് നീളുന്നതും , നീതൊടുന്നതും
    നിന്നില്‍ ചുറ്റി വരുന്നതും മാത്രം പ്രതീക്ഷിക്കുന്നവന്
    ഇതിനപ്പുറം എന്തെഴുതാനാണ്

    ReplyDelete
    Replies
    1. ഏറെ സന്തോഷം റിനി
      ഒത്തിരി ഒത്തിരി സന്തോഷം
      എത്ര നാളായി കണ്ടിട്ട്
      മൌനത്തിന്റെ നിശബ്ദതയുടെ ലോകം സൃഷ്ടിച്ച
      മാനത്ത്കണ്ണികളെ കുറിച്ച് വാചാലമായ
      ഒരു ഉറുംബിനെ കൊണ്ട് ടീച്ചറുടെ ദുഃഖം ഗംഭീരമായി
      വരച്ചിട്ട
      നക്സലൈറ്റ് ആയി ഗർജിച്ച തൂലിക കുറച്ചു നാൾ കാണാതിരുന്നപ്പോൾ
      വിഷമം തോന്നി
      ഇപ്പോൾ ഈ വരവിൽ ബഹുത്ത് ഖുശി

      സ്നേഹം റിനി
      വരട്ടെ കഥകളും കവിതകളും

      Delete
  5. ഹൃദ്യം!
    ആശംസകള്‍

    ReplyDelete
  6. മരത്തിന്റെ അമ്മ പ്രതിബിംബം... !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..