Skip to main content

ഒരിലയാക്കാതിരിക്കൂ...

 നീ ഇങ്ങനെ ജലത്തിൽ നൃത്തം വെച്ച്
എന്നെ  ഒരിലയാക്കാതിരിക്കൂ
മരത്തിന്റെ അമ്മപ്രതിബിംബമേ

നോക്കൂ ജലം ശേഖരിച്ച വേരുകൾ
എനിക്കും നിനക്കുമിടയിൽ
ഒരു ഓളം വൃത്തത്തിൽ വരച്ചു
മരം തന്നെ നഷ്ടപ്പെട്ടു
ഒരു മഴയിലേയ്ക്ക്  മിന്നലിലൂടെ
 തിരിച്ചു പോകുന്നത്

നീ ഇനി
എന്നെ  ഒരു വിരലിൽ  തൊട്ടെടുത്തു
പൊട്ടാക്കി
 കാതിൽ പുരട്ടി ആടുന്നൊരു പാട്ടാക്കൂ

എന്റെ കാണുന്ന കണ്ണുകൾ
നിന്റെ  കേട്ടതാരാട്ടിൽ പൊതിഞ്ഞെടുത്തു
പാടുന്നൊരു വീണയാക്കൂ

നിന്റെ മടിയിൽ ഒരു കുഞ്ഞായി
അതുവരെ  നിഷ്കളങ്കമായി
ഞാൻ വീണുറങ്ങട്ടെ!

Comments

  1. ഹൃദയത്തിലേക്ക് നേരേ പാഞ്ഞുകയറുന്ന സ്നേഹവാക്കുകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്‌ ഭായ് ഒത്തിരി നന്ദി

      Delete
  2. താരാട്ടിനീണമുണരുന്ന കാലം
    കേട്ടിടും കാതിനോ ധന്യനേരം...

    താരാട്ടിന്റെ ധന്യനിമിഷങ്ങളിലേക്കാനയികുന്ന നല്ലൊരു കവിത. ഇഷ്ടമായി ബൈജു ഭായ്.


    ശുഭാശംസകൾ..........


    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഒത്തിരി സ്നേഹം

      Delete
  3. നിന്റെ മടിയിൽ ഒരു കുഞ്ഞായി
    അതുവരെ  നിഷ്കളങ്കമായി
    ഞാൻ വീണുറങ്ങട്ടെ!
    ഇതിനേക്കാള്‍ കൂടുതലായി ഒന്നും പറയാനില്ല...ബൈജു ഭായ് .... ആശംസകൾ.....

    ReplyDelete
    Replies
    1. വളരെ വളരെ സ്നേഹം ചങ്ങാതി
      സന്തോഷത്തോടെ നന്ദി വിനോദ്

      Delete
  4. ഇത്തിരി നാളായ് ഇങ്ങൊട്ടോക്കെ വന്നിട്ട് .. മാഷേ
    ഇനിയിവിടെ കാണും ട്ടാ ..

    നീ തന്നെ സ്വര്‍വ്വവും ..
    നിന്നിലേക്ക് നീളുന്നതും , നീതൊടുന്നതും
    നിന്നില്‍ ചുറ്റി വരുന്നതും മാത്രം പ്രതീക്ഷിക്കുന്നവന്
    ഇതിനപ്പുറം എന്തെഴുതാനാണ്

    ReplyDelete
    Replies
    1. ഏറെ സന്തോഷം റിനി
      ഒത്തിരി ഒത്തിരി സന്തോഷം
      എത്ര നാളായി കണ്ടിട്ട്
      മൌനത്തിന്റെ നിശബ്ദതയുടെ ലോകം സൃഷ്ടിച്ച
      മാനത്ത്കണ്ണികളെ കുറിച്ച് വാചാലമായ
      ഒരു ഉറുംബിനെ കൊണ്ട് ടീച്ചറുടെ ദുഃഖം ഗംഭീരമായി
      വരച്ചിട്ട
      നക്സലൈറ്റ് ആയി ഗർജിച്ച തൂലിക കുറച്ചു നാൾ കാണാതിരുന്നപ്പോൾ
      വിഷമം തോന്നി
      ഇപ്പോൾ ഈ വരവിൽ ബഹുത്ത് ഖുശി

      സ്നേഹം റിനി
      വരട്ടെ കഥകളും കവിതകളും

      Delete
  5. ഹൃദ്യം!
    ആശംസകള്‍

    ReplyDelete
  6. മരത്തിന്റെ അമ്മ പ്രതിബിംബം... !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം