Skip to main content

നമ്മൾ ഇരുകൊമ്പിൽ മാങ്ങകളായി പിടിക്കുന്നു പരസ്പരം തിന്നുന്നു

ഒരു തിങ്കളാഴ്ച ആണെന്നുള്ള
ആലസ്യത്തിൽ മാനത്ത്
കുറച്ചു വൈകി ഉദിക്കുന്ന അലസചന്ദ്രൻ
താഴെ വിജനതയിൽ ഒഴുകുന്ന തെളിനീർപുഴ
കരയിലെ ഒരൊറ്റ മരം 
നിലാവിന്റെ വെട്ടത്തിൽ; പുഴ-
ഓളങ്ങളിൽ തെറ്റി കാണുന്ന
വെട്ടിത്തിളങ്ങുന്ന സ്വപ്നം
അതിൽ മരം;
ചേറ്റിൽ തെറ്റി വിരിഞ്ഞ രാതാമര
പുഴയോ; പൂത്തുലയുന്ന രാത്രി മഴ!
നനയുന്ന ഇതൾ നാണങ്ങൾ
തീപിടിച്ച ജലത്തുള്ളികൾ
ജലശീൽക്കാരങ്ങൾ
തോരാത്ത മഴയിൽ ഇടയ്ക്കിടെ
നിർവൃതി കുട നിവർത്തി
ഇതൾ കുടയുന്ന താമര
തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ..
ആകാശം ആ സ്വപ്നം
അരണ്ട വെളിച്ചത്തിൽ ഒളിച്ചു കണ്ട മാതിരി
മേഘങ്ങൾ മാനത്ത്
ഉരുണ്ടു കൂടുന്നു
ഇടയ്ക്കിടെ തെളിയുന്ന ഒറ്റനക്ഷത്രത്തിന്റെ
മൂക്കൂത്തിത്തിളക്കം
അഴിച്ചിട്ട മുടിപോലെ ഇളകുന്ന മേഘങ്ങൾ
ആരോ മുത്തി കുടുക്കഴിച്ച പോൽ
താഴേക്കിറ്റുവീഴുന്ന ജലത്തുള്ളികൾ
അതിന്റെ മുലയാഴങ്ങളിൽ
ആരോ പരതിയ പോൽ
തെളിയുന്ന വിരിയാൻ കൊതിക്കുന്ന
ഞെട്ടറ്റ പൂമൊട്ടുകൾ..
അത് തട്ടിയെന്ന പോൽ
പെട്ടെന്ന് ഇരു സ്വപ്നങ്ങളിൽ
നിന്ന് ഒരുമിച്ച് ഞെട്ടി ഉണരുന്ന
നമ്മൾ
അടുത്തടുത്ത്‌ മുട്ടിഉരുമി നില്ക്കുന്ന
മകരമാവിലെ
ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ
അതിൽ പെട്ടെന്ന് നമ്മൾ രണ്ടു മാങ്ങകളായി പിടിക്കുന്നു
വെളുക്കുവോളം ഉപ്പുമ്മ ചേർത്ത്
പരസ്പരം കടിച്ചു തിന്നുന്നു!

Comments

  1. ഈ മാങ്ങകള്‍ പ്രേമാങ്ങകള്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി വളരെ നന്ദി അജിത്‌ ഭായിയുടെ ഒരു അഭാവം വ്യക്തമായി ഫീൽ ചെയ്തിരുന്നു പക്ഷെ എന്താ അജിത്‌ ഭായ് വരാത്തത് എന്ന് ചോദിക്കാനുള്ള ഒരു ധൈര്യം എഴുത്തിൽ ഇപ്പോഴും ഇല്ല, അത് കൊണ്ട് ഫേസ് ബുക്കിൽ വരും അജിത്‌ ഭായ് ഹാപ്പി ആയി ഇരിക്കുന്നോ എന്ന് ശ്രദ്ധിക്കും തിരിച്ചു പോരും സന്തോഷം കാണുമ്പോൾ അത് പോലെ ഓര്ക്കുന്ന മറ്റൊരു പേര്, തങ്കപ്പൻ ചേട്ടൻ, പിന്നെ സൌഗന്ധികം ഡിസംബർ കഴിഞ്ഞു കാണാം എന്നൊരു സന്ദേശം എവിടെയോ കണ്ടിരുന്നു സുഖായി ഇരിക്കുന്നു എന്ന് കരുതുന്നു

      Delete
  2. ഇത്രയും നല്ല ഒരു രാത്രിയുടെ ഭംഗി മുഴുവൻ ആസ്വദിയ്ക്കാതെ, കുടുക്കഴിച്ച മുലയാഴങ്ങളും വിരിയാൻ കൊതിയ്ക്കുന്ന പൂമൊട്ടുകളും കളഞ്ഞ് മാങ്ങകളായി മാറിയത് കഷ്ട്ടമായി പ്പോയി.

    ReplyDelete
    Replies
    1. തുറന്നു പറയാല്ലോ ബിപിൻ ചേട്ടായി കവിതയിൽ ഇപ്പോഴും സദാചാര വാദിയാണ് എന്നിലെ എഴുത്തുകാരൻ മുല എന്ന പദം ഉപയോഗിക്കാൻ (എഴുത്തിൽ ആണേ ) ഇന്നും നാണമാണ്
      മറ്റൊരു കവിതയിൽ മാത്രമേ ആ പദം ഞാൻ ഉപയോഗിച്ചിട്ടുള്ളൂ അതും കുറെ കഴിഞ്ഞു വന്നു എഡിറ്റ്‌ ചെയ്തു ഇടുകയായിരുന്നു അത് തലവച്ച തീവണ്ടി പാളം പ്രണയിനിയുടെ മുലകൾ പോലെ മ്രുദുലമായതു എന്ന വരികൾ അവിടെ മാറിടം എന്ന് എഴുതി ആണ് പോസ്റ്റ്‌ ചെയ്തത് എഡിറ്റിനു മുമ്പ് പക്ഷെ മുലയ്ക്കു ഒരു ആഴം എന്ന സങ്കല്പം മനസ്സിൽ തോന്നി അതാണ്‌ ആ വാക്കിന്റെ ഭംഗിയും വളരെ സ്നേഹം ഈ ആധികാരികമായ വിലയിരുത്തലിനു

      Delete
  3. ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ
    അതിൽ പെട്ടെന്ന് നമ്മൾ രണ്ടു മാങ്ങകളായി പിടിക്കുന്നു
    വെളുക്കുവോളം ഉപ്പുമ്മ ചേർത്ത്
    പരസ്പരം കടിച്ചു തിന്നുന്നു!

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി ഈ വായനയ്ക്ക് എന്നും തരുന്ന സ്നേഹ പ്രോത്സാഹന പിന്തുണയ്ക്ക്‌

      Delete
  4. നനയുന്ന ഇതൾ നാണങ്ങൾ
    തീപിടിച്ച ജലത്തുള്ളികൾ
    ജലശീൽക്കാരങ്ങൾ
    തോരാത്ത മഴയിൽ ഇടയ്ക്കിടെ
    നിർവൃതി കുട നിവർത്തി
    ഇതൾ കുടയുന്ന താമര
    തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.