Skip to main content

തണൽ ചുമന്നു കൊണ്ടിടുകയാണ് ഉറുമ്പുകൾ

ഇലകൾ നഷ്ടപ്പെട്ട ഒരു മരത്തിന്റെ
ചോട്ടിലേയ്ക്ക്
മറ്റൊരു മരത്തിന്റെ ചുവട്ടിൽ നിന്നും
തണൽ ചുമന്നു കൊണ്ടിടുകയാണ്
ഉറുമ്പുകൾ
ഞാൻ ആ ഉറുമ്പുകളെ ചുമക്കുന്ന
ചുമട്ടുകാരൻ
നീ ആ ചുമട് എന്റെ തലയിൽ
താങ്ങി തരുന്ന തൊഴിലാളി
നമ്മൾ കഠിനമായി അധ്വാനിച്ചു ജീവിക്കുന്നു
അധ്വാനത്തിന്റെ ഇടവേളകളിൽ
നമ്മൾ ഉറുമ്പുകളെ വരിതെറ്റാൻ
പഠിപ്പിക്കുന്നു
പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു
നമ്മൾക്ക് വഴി തെറ്റുന്നു
ഒച്ച പിച്ചയെടുത്ത് നമ്മൾ കഷ്ടപ്പെട്ട്
വാങ്ങിയ നിന്റെ കാലിലെ
ഇതുവരെ കിലുങ്ങിയിട്ടില്ലാത്ത
കടലാസ്കൊലുസ്സ് പെട്ടെന്ന് കിലുങ്ങുന്നു
ഉറുമ്പുകൾ അത് കേട്ട്ചിതറിയോടുന്നു
അത് കണ്ട്
തണൽ ഒരു നിമിഷത്തേയ്ക്ക്
അലിഞ്ഞു വെള്ളമാകുന്നു
മരം പൊടുന്നനെ
പൂത്തു തളിർക്കുന്നു........

Comments

  1. വളരെ നല്ല പോസ്റ്റ്‌ ആണ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എന്റെ ബ്ലോഗ്‌ കാണാം. http://goo.gl/EkAjTD . നിങ്ങളുടെ വളരെ വിലപിടുപ്പുള്ള അഭിപ്രായവും മറ്റും പ്രതീക്ഷിക്കുന്നു

    www.keralaphotos.in

    ReplyDelete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  3. മരം പൊടുന്നനെ
    പൂത്തു തളിർക്കുന്നു........ ഇഷ്ടം..

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി Habby Sudhan

      Delete
  4. പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു
    നമ്മൾക്ക് വഴി തെറ്റുന്നു...:)

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി കീയക്കുട്ടി

      Delete
  5. അധ്വാനത്തിന്റെ ഇടവേളകളിൽ
    നമ്മൾ ഉറുമ്പുകളെ വരിതെറ്റാൻ
    പഠിപ്പിക്കുന്നു
    പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു
    നമ്മൾക്ക് വഴി തെറ്റുന്നു

    ReplyDelete
  6. മുഴുവനായി മനസിലാക്കാനുള്ള ത്രാണിയില്ല ബിജു.
    ഇ ചിന്തകള്‍ക്ക് എന്റെ വലിയ സലാം.

    ReplyDelete
    Replies
    1. ജോസ് ലെറ്റ് സ്നേഹ പൂർവ്വം ഈ പേര് കാണുമ്പോ തന്നെ താങ്കളുടെ നർമവും ബാലസാഹിത്യവും ആ ഒരു സസ്പെൻസ് കഥയും വായിച്ചതു ഓര്മ വരുന്നു അതല്ലേ പരസ്പരം അക്ഷരം വായന കൊണ്ട് പരിചയപ്പെടുന്നത് കൊണ്ടുള്ള ഗുണം നന്ദി സ്നേഹം

      Delete
  7. ചിലര്‍ക്കാകട്ടെ ഒരു ഉറുമ്പിന്‍‌തണല്‍ പോലുമില്ല

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി ശരിയാണ് തണൽ അതിനു എന്നും പച്ച നിറമാണ് അല്ലെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...