Skip to main content

ഒരു കുമ്പിൾ ജലം കൊണ്ടൊരു പുതിയ ദാഹം ഉണ്ടാക്കുന്നു


എന്റെ കൈയ്യിൽ 
ഒരു കുമ്പിൾ വെള്ളം
മനസ്സിൽ ഇരു കുമ്പിൾ ദാഹവും
മനസ്സില്ലാ മനസ്സോടെ
മനസ്സിനെ ദാഹത്തിൽ
മുക്കിക്കൊല്ലുന്ന ഞാൻ
പ്രായശ്ചിത്തമായി
ദാഹത്തിനു
ദേഹം കൊണ്ടുണ്ടാക്കുന്ന
പ്രതിമ

അതിനിടുന്ന
ഉപ്പ് എന്ന പേര്
ആ പ്രതിമയെ
കടലിൽ പ്രതിഷ്ഠിക്കുന്ന
ഞാൻ
തിരിഞ്ഞു നോക്കാതെ
തിരിച്ചു നടക്കുന്ന
ഞാൻ
തിരകൊണ്ട്
അതിനും പൂജകൾ നടത്തുവാൻ
ഓടിയെത്തുന്ന
വിശ്വാസികൾ
അവർക്കിടയിലെ
ദൈവവിശ്വാസികൾ
അന്ധ വിശാസികൾ
എന്ന തിരയെ വെല്ലുന്ന തർക്കങ്ങൾ
കടൽ വെള്ളത്തിൽ
ഉപ്പിലും
ദാഹം തീർക്കുവാൻ
അവർ നടത്തുന്ന
ദൈവീക ശ്രമങ്ങൾ
അത് കേട്ട്
ഇല്ലാതാകുന്ന ഞാൻ
ഒരു പേരിലേയ്ക്ക് മാത്രമുള്ള
എന്റെ തിരിച്ചു പോക്ക്

കാത്തു വെച്ച വെള്ളം കൊണ്ട്
സമാധാനത്തിനു വേണ്ടി
സമാധാനമായുണ്ടാക്കുന്ന
മഴയുടെ തോരാത്ത ശിൽപം
അവ പോലും
പങ്കു വെയ്ക്കുന്ന
അകാലത്തിൽ
മൂഡപ്രതിഷ്ഠകളാകേണ്ടി
വരുമോ
എന്ന ശിലാശില്പ ആശങ്കകൾ
അവയെ വെറുമൊരു ധർമ സങ്കടമായി
സംഗീതത്തിൽ
ജലമായി മീട്ടുന്ന മഴ
അത് കേട്ട് നിറഞ്ഞൊഴുകുന്ന
പുഴകൾ
മഴയുടെ ഒഴുകുന്ന ശില്പങ്ങൾ
ഒഴുകാത്ത ശില്പങ്ങളെ
കായലുകളാക്കി തരം തിരിക്കുന്ന
തിരക്കുള്ള പുഴകൾ
അത് കണ്ട്
തുളുമ്പുന്ന കായലുകൾ ചേർത്ത്
പുതിയൊരു ദേഹമില്ലാത്ത
മനസ്സുണ്ടാക്കുന്ന
കാലം
അതിനു ഇല്ലാത്ത ദാഹം
ദാഹമില്ലാത്തിടത്തെ ജലം
ഭയമില്ലാത്ത രാജ്യത്തിലെ സ്ത്രീകളെ
സ്വതന്ത്രമായി വരയ്ക്കുന്ന രാത്രികൾ
അവ ഇഷ്ടം പോലെ ഒഴുകി കയറുന്ന
കുന്നുകൾ
ഒഴുകിയതത്രെയും വാരിക്കെട്ടി
തിരിഞ്ഞൊഴുകുന്ന പുഴകൾ
ബാക്കി മഴയായി
മുടി അഴിച്ചിട്ട്
പെയ്തു തീര്ക്കുന്ന
പാതി ഒഴുകിയ പുഴകൾ
തിരശ്ചീനമായി പോലും
പെയ്യുന്ന മഴ
തന്റെ പുരുഷത്വം പോലും
കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
ആകാശത്തിലൂടെ
അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ
പതിവ് പോലെ ഉദിക്കാതെ
വെളിച്ചം എടുത്തുടുത്തു
ഒരു സ്ത്രീയായി
കുറച്ചു വൈകി
ഉറക്കം എഴുന്നേൽക്കുന്ന
ഒരു പുതിയ ഭൂമി..

Comments

  1. വായിച്ചു........
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  2. കൊള്ളാം
    ആശംസകൾ

    ReplyDelete
  3. എന്നിട്ടും ദാഹം ശമിയ്ക്കാത്ത പുഴയും മഴയും കടലും. ഒരു ബലാൽക്കാര സുരതത്തിന്റെ ആലസ്യത്തിലാണ് ഭൂമി.

    ReplyDelete
    Replies
    1. സ്നേഹം നന്ദി ബിപിൻ ചേട്ടായി

      Delete
  4. സാധാരണ കാണാറുള്ള ഏകാഗ്രതയും, മുറുക്കവും അൽപ്പം അയഞ്ഞുപോയോ ..... ?! കാവ്യബിംബങ്ങളുടെ പുതുമയും, പ്രയോഗവും ഉന്നത നിലവാരം പുലർത്തുന്നു

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി പ്രദീപ്‌ മാഷെ ശ്രദ്ധിക്കാം തീര്ച്ചയായും വരും രചനകളിൽ

      Delete
  5. കൊള്ളാം.. നന്നായി ..!

    ReplyDelete
    Replies
    1. ഇഷ്ടം സ്നേഹം നന്ദി സലീം കുലുക്കല്ലുര്‍

      Delete
  6. പുരുഷത്വം പോലും കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
    ആകാശത്തിലൂടെ അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ


    പതിവ് പോലെ ഉദിക്കാതെ വെളിച്ചം എടുത്തുടുത്തു
    ഒരു സ്ത്രീയായി കുറച്ചു വൈകി ഉറക്കം എഴുന്നേൽക്കുന്ന
    ഒരു പുതിയ ഭൂമി....!

    ReplyDelete
  7. നന്ദി മുരളിഭായ് വളരെ സ്നേഹം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.