Skip to main content

നമ്മൾ ഇരുകൊമ്പിൽ മാങ്ങകളായി പിടിക്കുന്നു പരസ്പരം തിന്നുന്നു

ഒരു തിങ്കളാഴ്ച ആണെന്നുള്ള
ആലസ്യത്തിൽ മാനത്ത്
കുറച്ചു വൈകി ഉദിക്കുന്ന അലസചന്ദ്രൻ
താഴെ വിജനതയിൽ ഒഴുകുന്ന തെളിനീർപുഴ
കരയിലെ ഒരൊറ്റ മരം 
നിലാവിന്റെ വെട്ടത്തിൽ; പുഴ-
ഓളങ്ങളിൽ തെറ്റി കാണുന്ന
വെട്ടിത്തിളങ്ങുന്ന സ്വപ്നം
അതിൽ മരം;
ചേറ്റിൽ തെറ്റി വിരിഞ്ഞ രാതാമര
പുഴയോ; പൂത്തുലയുന്ന രാത്രി മഴ!
നനയുന്ന ഇതൾ നാണങ്ങൾ
തീപിടിച്ച ജലത്തുള്ളികൾ
ജലശീൽക്കാരങ്ങൾ
തോരാത്ത മഴയിൽ ഇടയ്ക്കിടെ
നിർവൃതി കുട നിവർത്തി
ഇതൾ കുടയുന്ന താമര
തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ..
ആകാശം ആ സ്വപ്നം
അരണ്ട വെളിച്ചത്തിൽ ഒളിച്ചു കണ്ട മാതിരി
മേഘങ്ങൾ മാനത്ത്
ഉരുണ്ടു കൂടുന്നു
ഇടയ്ക്കിടെ തെളിയുന്ന ഒറ്റനക്ഷത്രത്തിന്റെ
മൂക്കൂത്തിത്തിളക്കം
അഴിച്ചിട്ട മുടിപോലെ ഇളകുന്ന മേഘങ്ങൾ
ആരോ മുത്തി കുടുക്കഴിച്ച പോൽ
താഴേക്കിറ്റുവീഴുന്ന ജലത്തുള്ളികൾ
അതിന്റെ മുലയാഴങ്ങളിൽ
ആരോ പരതിയ പോൽ
തെളിയുന്ന വിരിയാൻ കൊതിക്കുന്ന
ഞെട്ടറ്റ പൂമൊട്ടുകൾ..
അത് തട്ടിയെന്ന പോൽ
പെട്ടെന്ന് ഇരു സ്വപ്നങ്ങളിൽ
നിന്ന് ഒരുമിച്ച് ഞെട്ടി ഉണരുന്ന
നമ്മൾ
അടുത്തടുത്ത്‌ മുട്ടിഉരുമി നില്ക്കുന്ന
മകരമാവിലെ
ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ
അതിൽ പെട്ടെന്ന് നമ്മൾ രണ്ടു മാങ്ങകളായി പിടിക്കുന്നു
വെളുക്കുവോളം ഉപ്പുമ്മ ചേർത്ത്
പരസ്പരം കടിച്ചു തിന്നുന്നു!

Comments

  1. ഈ മാങ്ങകള്‍ പ്രേമാങ്ങകള്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി വളരെ നന്ദി അജിത്‌ ഭായിയുടെ ഒരു അഭാവം വ്യക്തമായി ഫീൽ ചെയ്തിരുന്നു പക്ഷെ എന്താ അജിത്‌ ഭായ് വരാത്തത് എന്ന് ചോദിക്കാനുള്ള ഒരു ധൈര്യം എഴുത്തിൽ ഇപ്പോഴും ഇല്ല, അത് കൊണ്ട് ഫേസ് ബുക്കിൽ വരും അജിത്‌ ഭായ് ഹാപ്പി ആയി ഇരിക്കുന്നോ എന്ന് ശ്രദ്ധിക്കും തിരിച്ചു പോരും സന്തോഷം കാണുമ്പോൾ അത് പോലെ ഓര്ക്കുന്ന മറ്റൊരു പേര്, തങ്കപ്പൻ ചേട്ടൻ, പിന്നെ സൌഗന്ധികം ഡിസംബർ കഴിഞ്ഞു കാണാം എന്നൊരു സന്ദേശം എവിടെയോ കണ്ടിരുന്നു സുഖായി ഇരിക്കുന്നു എന്ന് കരുതുന്നു

      Delete
  2. ഇത്രയും നല്ല ഒരു രാത്രിയുടെ ഭംഗി മുഴുവൻ ആസ്വദിയ്ക്കാതെ, കുടുക്കഴിച്ച മുലയാഴങ്ങളും വിരിയാൻ കൊതിയ്ക്കുന്ന പൂമൊട്ടുകളും കളഞ്ഞ് മാങ്ങകളായി മാറിയത് കഷ്ട്ടമായി പ്പോയി.

    ReplyDelete
    Replies
    1. തുറന്നു പറയാല്ലോ ബിപിൻ ചേട്ടായി കവിതയിൽ ഇപ്പോഴും സദാചാര വാദിയാണ് എന്നിലെ എഴുത്തുകാരൻ മുല എന്ന പദം ഉപയോഗിക്കാൻ (എഴുത്തിൽ ആണേ ) ഇന്നും നാണമാണ്
      മറ്റൊരു കവിതയിൽ മാത്രമേ ആ പദം ഞാൻ ഉപയോഗിച്ചിട്ടുള്ളൂ അതും കുറെ കഴിഞ്ഞു വന്നു എഡിറ്റ്‌ ചെയ്തു ഇടുകയായിരുന്നു അത് തലവച്ച തീവണ്ടി പാളം പ്രണയിനിയുടെ മുലകൾ പോലെ മ്രുദുലമായതു എന്ന വരികൾ അവിടെ മാറിടം എന്ന് എഴുതി ആണ് പോസ്റ്റ്‌ ചെയ്തത് എഡിറ്റിനു മുമ്പ് പക്ഷെ മുലയ്ക്കു ഒരു ആഴം എന്ന സങ്കല്പം മനസ്സിൽ തോന്നി അതാണ്‌ ആ വാക്കിന്റെ ഭംഗിയും വളരെ സ്നേഹം ഈ ആധികാരികമായ വിലയിരുത്തലിനു

      Delete
  3. ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ
    അതിൽ പെട്ടെന്ന് നമ്മൾ രണ്ടു മാങ്ങകളായി പിടിക്കുന്നു
    വെളുക്കുവോളം ഉപ്പുമ്മ ചേർത്ത്
    പരസ്പരം കടിച്ചു തിന്നുന്നു!

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി ഈ വായനയ്ക്ക് എന്നും തരുന്ന സ്നേഹ പ്രോത്സാഹന പിന്തുണയ്ക്ക്‌

      Delete
  4. നനയുന്ന ഇതൾ നാണങ്ങൾ
    തീപിടിച്ച ജലത്തുള്ളികൾ
    ജലശീൽക്കാരങ്ങൾ
    തോരാത്ത മഴയിൽ ഇടയ്ക്കിടെ
    നിർവൃതി കുട നിവർത്തി
    ഇതൾ കുടയുന്ന താമര
    തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി