Skip to main content

ഇലയും ജലവും സതീര്‍ത്ഥ്യപ്പെടുന്നു

ഇലയും ജലവും 
ഒരുമിച്ചു പഠിച്ചതാണ്; 
നാലാം ക്ലാസ്സിൽ..

ഇല പഠിച്ചു പഠിച്ചു 
ഉയരത്തിലെത്തി
ആലിലയായി..
മയിൽ‌പീലി വച്ച്
കൃഷ്ണനായി.


കുളക്കടവിൽ

ചേല കട്ടില്ലെങ്കിലും
ദാഹിച്ചു പഠിച്ചിട്ടും
ദാരിദ്യം കൊണ്ട് ജലം

എന്നും വേനലിൽ
കുചേലൻ


വേരിലൂടെ ഒരു നാൾ

മരത്തിന്റെ മുകളിൽ
ഓർമകളിൽ
സതീര്‍ത്ഥ്യപ്പെടുമ്പോൾ
അവിൽ നിറത്തിൽ
പല നിലകളിൽ
ഒരു ഇലനീല ജലമഴ!

Comments

  1. നല്ലൊരു ഭാവന ...! നന്നായി ..!

    ReplyDelete
    Replies
    1. നന്ദി സ്നേഹം സലീം കുലുക്കല്ലുര്‍

      Delete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  3. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. വേരിലൂടെ ഒരു നാൾ
      മരത്തിന്റെ മുകളിൽ
      ഓർമകളിൽ
      സതീര്‍ത്ഥ്യപ്പെടുമ്പോൾ
      അവിൽ നിറത്തിൽ
      പല നിലകളിൽ
      ഒരു ഇലനീല ജലമഴ

      ഭവനയുടെ പുതുവഴികൾ ......

      Delete
    2. പ്രദീപ്‌ മാഷെ എന്നോട് ക്ഷമിക്കണം മൊബൈലിൽ തൊട്ടാൽ ഒന്ന് മാറിപോയാൽ കമന്റ്‌ ഡിലീറ്റ് ആയി പോകും, ഇന്നലെയും അത് സംഭവിച്ചു മാഷിന്റെ അഭിപ്രായം മെയിലിൽ നിന്ന് പകര്ത്തി ഇടുന്നു

      വളരെ വളരെ സന്തോഷത്തോടെ സ്നേഹപൂർവ്വം ഈ അഭിപ്രായത്തിനു
      ഹൃദയം കൊണ്ടുള്ള പ്രോത്സാഹനത്തിനു

      Delete
  4. സതീർത്യനെ സന്തോഷിപ്പിയ്ക്കാൻ മാത്രം നിറഞ്ഞിരുന്ന ആണ് അവിൽ വാരിയത്.ഇവിടെ ജീവ ജലം ആണ്. നല്ല ഭാവന ബൈജൂ.

    ReplyDelete
    Replies
    1. ബിപിൻ മാഷെ വളരെ അധികാരികമാണ് മാഷിന്റെ വായന സ്നേഹപൂർവ്വം നന്ദി അറിയിക്കട്ടെ

      Delete
  5. വേരിലൂടെ ഒരു നാൾ മരത്തിന്റെ മുകളിൽ
    ഓർമകളിൽ സതീര്‍ത്ഥ്യപ്പെടുമ്പോൾ അവിൽ
    നിറത്തിൽ പല നിലകളിൽ ഒരു ഇലനീല ജലമഴ...!


    ഹാ ഹാ...

    ReplyDelete
    Replies
    1. മുരളി ഭായ് സ്നേഹപൂർവ്വം നന്ദി ഞാൻ നനഞ്ഞു ട്ടോ ആ ആസ്വാദനത്തിൽ

      Delete
  6. Replies
    1. ലളിതമായ വരികൾ ആയി എനിക്ക് തോന്നി ഈ വരികൾ കുറിക്കുമ്പോ തന്നെ
      ഈ ലൈകിൽ അജിത്‌ ഭായ് ആ ലാളിത്യം ഒളിപ്പിചിരിക്കുന്നു വളരെ നന്ദി അജിത്‌ ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി