Skip to main content

ഇലയും ജലവും സതീര്‍ത്ഥ്യപ്പെടുന്നു

ഇലയും ജലവും 
ഒരുമിച്ചു പഠിച്ചതാണ്; 
നാലാം ക്ലാസ്സിൽ..

ഇല പഠിച്ചു പഠിച്ചു 
ഉയരത്തിലെത്തി
ആലിലയായി..
മയിൽ‌പീലി വച്ച്
കൃഷ്ണനായി.


കുളക്കടവിൽ

ചേല കട്ടില്ലെങ്കിലും
ദാഹിച്ചു പഠിച്ചിട്ടും
ദാരിദ്യം കൊണ്ട് ജലം

എന്നും വേനലിൽ
കുചേലൻ


വേരിലൂടെ ഒരു നാൾ

മരത്തിന്റെ മുകളിൽ
ഓർമകളിൽ
സതീര്‍ത്ഥ്യപ്പെടുമ്പോൾ
അവിൽ നിറത്തിൽ
പല നിലകളിൽ
ഒരു ഇലനീല ജലമഴ!

Comments

  1. നല്ലൊരു ഭാവന ...! നന്നായി ..!

    ReplyDelete
    Replies
    1. നന്ദി സ്നേഹം സലീം കുലുക്കല്ലുര്‍

      Delete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  3. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. വേരിലൂടെ ഒരു നാൾ
      മരത്തിന്റെ മുകളിൽ
      ഓർമകളിൽ
      സതീര്‍ത്ഥ്യപ്പെടുമ്പോൾ
      അവിൽ നിറത്തിൽ
      പല നിലകളിൽ
      ഒരു ഇലനീല ജലമഴ

      ഭവനയുടെ പുതുവഴികൾ ......

      Delete
    2. പ്രദീപ്‌ മാഷെ എന്നോട് ക്ഷമിക്കണം മൊബൈലിൽ തൊട്ടാൽ ഒന്ന് മാറിപോയാൽ കമന്റ്‌ ഡിലീറ്റ് ആയി പോകും, ഇന്നലെയും അത് സംഭവിച്ചു മാഷിന്റെ അഭിപ്രായം മെയിലിൽ നിന്ന് പകര്ത്തി ഇടുന്നു

      വളരെ വളരെ സന്തോഷത്തോടെ സ്നേഹപൂർവ്വം ഈ അഭിപ്രായത്തിനു
      ഹൃദയം കൊണ്ടുള്ള പ്രോത്സാഹനത്തിനു

      Delete
  4. സതീർത്യനെ സന്തോഷിപ്പിയ്ക്കാൻ മാത്രം നിറഞ്ഞിരുന്ന ആണ് അവിൽ വാരിയത്.ഇവിടെ ജീവ ജലം ആണ്. നല്ല ഭാവന ബൈജൂ.

    ReplyDelete
    Replies
    1. ബിപിൻ മാഷെ വളരെ അധികാരികമാണ് മാഷിന്റെ വായന സ്നേഹപൂർവ്വം നന്ദി അറിയിക്കട്ടെ

      Delete
  5. വേരിലൂടെ ഒരു നാൾ മരത്തിന്റെ മുകളിൽ
    ഓർമകളിൽ സതീര്‍ത്ഥ്യപ്പെടുമ്പോൾ അവിൽ
    നിറത്തിൽ പല നിലകളിൽ ഒരു ഇലനീല ജലമഴ...!


    ഹാ ഹാ...

    ReplyDelete
    Replies
    1. മുരളി ഭായ് സ്നേഹപൂർവ്വം നന്ദി ഞാൻ നനഞ്ഞു ട്ടോ ആ ആസ്വാദനത്തിൽ

      Delete
  6. Replies
    1. ലളിതമായ വരികൾ ആയി എനിക്ക് തോന്നി ഈ വരികൾ കുറിക്കുമ്പോ തന്നെ
      ഈ ലൈകിൽ അജിത്‌ ഭായ് ആ ലാളിത്യം ഒളിപ്പിചിരിക്കുന്നു വളരെ നന്ദി അജിത്‌ ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം