Skip to main content

നട തള്ളൽ


അമ്മയെ പിഴിഞ്ഞ്;
ആദ്യം എടുത്തത്‌ ,
മുലപ്പാലായിരുന്നു.
പിന്നെ പിഴിഞ്ഞപ്പോൾ;
കിട്ടിയത്,
പിരിഞ്ഞിരുന്നു;
എങ്കിലും അത്;
വിലപിടിപ്പുള്ള-
സ്വത്തായിരുന്നു..
പിഴിഞ്ഞ് പിഴിഞ്ഞ്;
പീര പോലെ,
കീറി തുടങ്ങിയപ്പോഴാണ്;
പഴന്തുണി...
എന്ന പരിഗണന,
കൊടുത്തു തുടങ്ങിയത്..
പിന്നെ അറിയാതെ-
എടുത്തു തുടച്ചപ്പോൾ,
ഇല്ലാതായത്;
സ്വന്തം മുഖമായിരുന്നു.
എന്നിട്ടും,
കണ്ടത്;
കണ്ണുനീരായിരുന്നു..
അത് ഉണങ്ങാനായിട്ടായിരുന്നു...
ഏതോ അമ്പലനടയിൽ,
വിരിച്ചിട്ടു മറന്നു പോയത്!

Comments

  1. അമ്പലനടയിൽ ഉണക്കാനിട്ട പഴന്തുണികൾ
    മനോഹര കവിത

    ReplyDelete
    Replies
    1. നിധീഷ് ഈ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  2. :( വെറുതെ ഓരോ ജന്മങ്ങളെ സൃഷ്ടിച്ചു.

    ReplyDelete
    Replies
    1. കാത്തി ഓരോ വായനക്കും അതിനു ശേഷം കുറിക്കുന്ന ഓരോ അഭിപ്രായത്തിനും വളരെ നന്ദി സന്തോഷം

      Delete
  3. Replies
    1. ഡോക്ടര ഈ വായനക്കും മറുപടിക്കും കയ്യൊപ്പിനും നന്ദി സന്തോഷത്തോടെ

      Delete
  4. ഇന്നു നീ, നാളെ ഞാന്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് വളരെ സന്തോഷം ഓരോ പോസ്റ്റിനും നല്ക്കുന്ന പ്രോത്സാഹനത്തിനു വായനക്ക് നേരഭിപ്രായത്തിനു നന്ദിയോടെ

      Delete
  5. Ella puthu vasthrangalum orikkal pazham thunikalakum..

    ReplyDelete
    Replies
    1. അനുരാജ് വളരെ നന്ദി സ്നേഹത്തോടെ വായനക്കും പ്രോത്സാഹനത്തിനും

      Delete
  6. Replies
    1. ഡോക്ടർ വളരെ സന്തോഷം വായനക്ക് കുറിപ്പിന് പ്രോത്സാഹനങ്ങൾക്ക്

      Delete
  7. ഇന്നു ഞാൻ പച്ച
    നാളെ ഞാൻ മഞ്ഞ
    നാളെ കഴിഞ്ഞെന്നെ.....

    ReplyDelete
    Replies
    1. വികെ വളരെ സന്തോഷം ഈ സാന്നിധ്യത്തിന് വായനക്ക് അഭിപ്രായത്തിന്റെ പ്രോത്സാഹനങ്ങൾക്ക്

      Delete
  8. സ്വാര്‍ത്ഥത നിറഞ്ഞ ലോകം!
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ വായനക്കും ഓരോ അഭിപ്രായത്തിനു അത് വഴി കിട്ടുന്ന വലിയ പ്രചോദനത്തിനും
      നന്ദി സ്നേഹപൂർവ്വം

      Delete
  9. ഹൃദയഹാരിയായിരിക്കുന്നു....!

    ReplyDelete
    Replies
    1. അന്നൂസ് വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  10. നിലം തുടയ്ക്കാൻ പോലും കൊള്ളാത്ത
    പിഞ്ഞിക്കീറിയ പഴന്തുണി.
    ഉപയോഗശൂന്യം,
    അതിനാലാണതിനെ വലിച്ചെറിഞ്ഞത്.

    ReplyDelete
    Replies
    1. ബിപിൻ സുഹൃത്തേ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം ഈ അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി

      Delete
  11. ആദ്യം നിലവിളക്കും
    പിന്നെ പിന്നെ കരിവിളക്കുമായ്
    മാറാന്‍ വിധിക്ക്യപ്പെട്ടവള്‍
    അമ്മ!!rr

    ReplyDelete
  12. നന്മയും നേർമ്മയും വരികളിൽ തെളിയുന്നു ....ആശംസകൾ .

    ReplyDelete
  13. മനസ്സിൽ തട്ടുന്ന വരികൾ ...!

    ReplyDelete
  14. SUPERB BAI....



    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ.......

    ReplyDelete
    Replies
    1. സൌഗന്ധികം ഈ തിരിച്ചു വരവിൽ ..തിരക്ക് കഴിഞ്ഞുള്ള തിരിച്ചു വരവിൽ വളരെ സന്തോഷം നന്ദി ക്രിസ്തുമസ് നവ വത്സര ആശംസകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ...