Skip to main content

നട തള്ളൽ


അമ്മയെ പിഴിഞ്ഞ്;
ആദ്യം എടുത്തത്‌ ,
മുലപ്പാലായിരുന്നു.
പിന്നെ പിഴിഞ്ഞപ്പോൾ;
കിട്ടിയത്,
പിരിഞ്ഞിരുന്നു;
എങ്കിലും അത്;
വിലപിടിപ്പുള്ള-
സ്വത്തായിരുന്നു..
പിഴിഞ്ഞ് പിഴിഞ്ഞ്;
പീര പോലെ,
കീറി തുടങ്ങിയപ്പോഴാണ്;
പഴന്തുണി...
എന്ന പരിഗണന,
കൊടുത്തു തുടങ്ങിയത്..
പിന്നെ അറിയാതെ-
എടുത്തു തുടച്ചപ്പോൾ,
ഇല്ലാതായത്;
സ്വന്തം മുഖമായിരുന്നു.
എന്നിട്ടും,
കണ്ടത്;
കണ്ണുനീരായിരുന്നു..
അത് ഉണങ്ങാനായിട്ടായിരുന്നു...
ഏതോ അമ്പലനടയിൽ,
വിരിച്ചിട്ടു മറന്നു പോയത്!

Comments

  1. അമ്പലനടയിൽ ഉണക്കാനിട്ട പഴന്തുണികൾ
    മനോഹര കവിത

    ReplyDelete
    Replies
    1. നിധീഷ് ഈ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  2. :( വെറുതെ ഓരോ ജന്മങ്ങളെ സൃഷ്ടിച്ചു.

    ReplyDelete
    Replies
    1. കാത്തി ഓരോ വായനക്കും അതിനു ശേഷം കുറിക്കുന്ന ഓരോ അഭിപ്രായത്തിനും വളരെ നന്ദി സന്തോഷം

      Delete
  3. Replies
    1. ഡോക്ടര ഈ വായനക്കും മറുപടിക്കും കയ്യൊപ്പിനും നന്ദി സന്തോഷത്തോടെ

      Delete
  4. ഇന്നു നീ, നാളെ ഞാന്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് വളരെ സന്തോഷം ഓരോ പോസ്റ്റിനും നല്ക്കുന്ന പ്രോത്സാഹനത്തിനു വായനക്ക് നേരഭിപ്രായത്തിനു നന്ദിയോടെ

      Delete
  5. Ella puthu vasthrangalum orikkal pazham thunikalakum..

    ReplyDelete
    Replies
    1. അനുരാജ് വളരെ നന്ദി സ്നേഹത്തോടെ വായനക്കും പ്രോത്സാഹനത്തിനും

      Delete
  6. Replies
    1. ഡോക്ടർ വളരെ സന്തോഷം വായനക്ക് കുറിപ്പിന് പ്രോത്സാഹനങ്ങൾക്ക്

      Delete
  7. ഇന്നു ഞാൻ പച്ച
    നാളെ ഞാൻ മഞ്ഞ
    നാളെ കഴിഞ്ഞെന്നെ.....

    ReplyDelete
    Replies
    1. വികെ വളരെ സന്തോഷം ഈ സാന്നിധ്യത്തിന് വായനക്ക് അഭിപ്രായത്തിന്റെ പ്രോത്സാഹനങ്ങൾക്ക്

      Delete
  8. സ്വാര്‍ത്ഥത നിറഞ്ഞ ലോകം!
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ വായനക്കും ഓരോ അഭിപ്രായത്തിനു അത് വഴി കിട്ടുന്ന വലിയ പ്രചോദനത്തിനും
      നന്ദി സ്നേഹപൂർവ്വം

      Delete
  9. ഹൃദയഹാരിയായിരിക്കുന്നു....!

    ReplyDelete
    Replies
    1. അന്നൂസ് വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  10. നിലം തുടയ്ക്കാൻ പോലും കൊള്ളാത്ത
    പിഞ്ഞിക്കീറിയ പഴന്തുണി.
    ഉപയോഗശൂന്യം,
    അതിനാലാണതിനെ വലിച്ചെറിഞ്ഞത്.

    ReplyDelete
    Replies
    1. ബിപിൻ സുഹൃത്തേ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം ഈ അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി

      Delete
  11. ആദ്യം നിലവിളക്കും
    പിന്നെ പിന്നെ കരിവിളക്കുമായ്
    മാറാന്‍ വിധിക്ക്യപ്പെട്ടവള്‍
    അമ്മ!!rr

    ReplyDelete
  12. നന്മയും നേർമ്മയും വരികളിൽ തെളിയുന്നു ....ആശംസകൾ .

    ReplyDelete
  13. മനസ്സിൽ തട്ടുന്ന വരികൾ ...!

    ReplyDelete
  14. SUPERB BAI....



    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ.......

    ReplyDelete
    Replies
    1. സൌഗന്ധികം ഈ തിരിച്ചു വരവിൽ ..തിരക്ക് കഴിഞ്ഞുള്ള തിരിച്ചു വരവിൽ വളരെ സന്തോഷം നന്ദി ക്രിസ്തുമസ് നവ വത്സര ആശംസകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി