Skip to main content

നട തള്ളൽ


അമ്മയെ പിഴിഞ്ഞ്;
ആദ്യം എടുത്തത്‌ ,
മുലപ്പാലായിരുന്നു.
പിന്നെ പിഴിഞ്ഞപ്പോൾ;
കിട്ടിയത്,
പിരിഞ്ഞിരുന്നു;
എങ്കിലും അത്;
വിലപിടിപ്പുള്ള-
സ്വത്തായിരുന്നു..
പിഴിഞ്ഞ് പിഴിഞ്ഞ്;
പീര പോലെ,
കീറി തുടങ്ങിയപ്പോഴാണ്;
പഴന്തുണി...
എന്ന പരിഗണന,
കൊടുത്തു തുടങ്ങിയത്..
പിന്നെ അറിയാതെ-
എടുത്തു തുടച്ചപ്പോൾ,
ഇല്ലാതായത്;
സ്വന്തം മുഖമായിരുന്നു.
എന്നിട്ടും,
കണ്ടത്;
കണ്ണുനീരായിരുന്നു..
അത് ഉണങ്ങാനായിട്ടായിരുന്നു...
ഏതോ അമ്പലനടയിൽ,
വിരിച്ചിട്ടു മറന്നു പോയത്!

Comments

  1. അമ്പലനടയിൽ ഉണക്കാനിട്ട പഴന്തുണികൾ
    മനോഹര കവിത

    ReplyDelete
    Replies
    1. നിധീഷ് ഈ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  2. :( വെറുതെ ഓരോ ജന്മങ്ങളെ സൃഷ്ടിച്ചു.

    ReplyDelete
    Replies
    1. കാത്തി ഓരോ വായനക്കും അതിനു ശേഷം കുറിക്കുന്ന ഓരോ അഭിപ്രായത്തിനും വളരെ നന്ദി സന്തോഷം

      Delete
  3. Replies
    1. ഡോക്ടര ഈ വായനക്കും മറുപടിക്കും കയ്യൊപ്പിനും നന്ദി സന്തോഷത്തോടെ

      Delete
  4. ഇന്നു നീ, നാളെ ഞാന്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് വളരെ സന്തോഷം ഓരോ പോസ്റ്റിനും നല്ക്കുന്ന പ്രോത്സാഹനത്തിനു വായനക്ക് നേരഭിപ്രായത്തിനു നന്ദിയോടെ

      Delete
  5. Ella puthu vasthrangalum orikkal pazham thunikalakum..

    ReplyDelete
    Replies
    1. അനുരാജ് വളരെ നന്ദി സ്നേഹത്തോടെ വായനക്കും പ്രോത്സാഹനത്തിനും

      Delete
  6. Replies
    1. ഡോക്ടർ വളരെ സന്തോഷം വായനക്ക് കുറിപ്പിന് പ്രോത്സാഹനങ്ങൾക്ക്

      Delete
  7. ഇന്നു ഞാൻ പച്ച
    നാളെ ഞാൻ മഞ്ഞ
    നാളെ കഴിഞ്ഞെന്നെ.....

    ReplyDelete
    Replies
    1. വികെ വളരെ സന്തോഷം ഈ സാന്നിധ്യത്തിന് വായനക്ക് അഭിപ്രായത്തിന്റെ പ്രോത്സാഹനങ്ങൾക്ക്

      Delete
  8. സ്വാര്‍ത്ഥത നിറഞ്ഞ ലോകം!
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ വായനക്കും ഓരോ അഭിപ്രായത്തിനു അത് വഴി കിട്ടുന്ന വലിയ പ്രചോദനത്തിനും
      നന്ദി സ്നേഹപൂർവ്വം

      Delete
  9. ഹൃദയഹാരിയായിരിക്കുന്നു....!

    ReplyDelete
    Replies
    1. അന്നൂസ് വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  10. നിലം തുടയ്ക്കാൻ പോലും കൊള്ളാത്ത
    പിഞ്ഞിക്കീറിയ പഴന്തുണി.
    ഉപയോഗശൂന്യം,
    അതിനാലാണതിനെ വലിച്ചെറിഞ്ഞത്.

    ReplyDelete
    Replies
    1. ബിപിൻ സുഹൃത്തേ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം ഈ അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി

      Delete
  11. ആദ്യം നിലവിളക്കും
    പിന്നെ പിന്നെ കരിവിളക്കുമായ്
    മാറാന്‍ വിധിക്ക്യപ്പെട്ടവള്‍
    അമ്മ!!rr

    ReplyDelete
  12. നന്മയും നേർമ്മയും വരികളിൽ തെളിയുന്നു ....ആശംസകൾ .

    ReplyDelete
  13. മനസ്സിൽ തട്ടുന്ന വരികൾ ...!

    ReplyDelete
  14. SUPERB BAI....



    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ.......

    ReplyDelete
    Replies
    1. സൌഗന്ധികം ഈ തിരിച്ചു വരവിൽ ..തിരക്ക് കഴിഞ്ഞുള്ള തിരിച്ചു വരവിൽ വളരെ സന്തോഷം നന്ദി ക്രിസ്തുമസ് നവ വത്സര ആശംസകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം