Skip to main content

മനുഷ്യന്റെ ഞെട്ടിൽ പിടിച്ചു കിടക്കുന്ന സമൂഹത്തിന്റെ കുല

ആപ്പിളുകൾ കൂടുതൽ കൂടുതൽ
ആപ്പിളുകൾ ആവുകയും

ഓറഞ്ചുകൾ
കുറെ കൂടി
ഓറഞ്ച് നിറത്തിലേയ്ക്കു ഉരുളുകയും
ചെയ്യുന്ന കാലം

കുലകൾക്ക് പുറത്തേയ്ക്ക്
മധുരം കൂട്ടി
വിളയുന്ന മുന്തിരികൾ

പക്ഷെ അവയൊന്നും
മറ്റൊന്നിന്റെ ആകൃതിയിലെയ്ക്കോ
പ്രകൃതിയിലേയ്ക്കോ
  തലയിടുന്നില്ല


പുറത്തേയ്ക്ക് കൈ നീട്ടി
മുദ്രാവാക്യം
 വിളിക്കുന്ന
ചെമ്പരത്തിപ്പൂവിന്റെ
കേസരങ്ങൾ പോലും
ഇതളുകളുടെ
ചുവന്നപരിധിക്കുള്ളിലാണ്

 വേരുകീറി
മരങ്ങളുടെ
രാജ്യസ്നേഹം പരിശോധിക്കുന മണ്ണിൽ..


ഭൂഗുരുത്വാകർഷണം കൂട്ടി
സമൂഹത്തിന്റെ ഞെട്ടിൽ
പിടിച്ചു  നില്ക്കുന്ന
മനുഷ്യന്റെ തലയ്ക്കും മീതെ,

ഏതു നിമിഷവും
അടർന്നു വീഴാവുന്ന നിലയിൽ
തൂങ്ങികിടക്കുന്നു
അതേ സമൂഹത്തിന്റെ
മറ്റൊരുകുല!

Comments

  1. മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന കാലികപ്രസക്തിയുള്ള വിഷയം!
    ആശംസകള്‍

    ReplyDelete
  2. ഭൂഗുരുത്വാകർഷണം കൂട്ടി
    സമൂഹത്തിന്റെ ഞെട്ടിൽ
    പിടിച്ചു നില്ക്കുന്ന
    മനുഷ്യന്റെ തലയ്ക്കും മീതെയുള്ള കുല ..!

    ReplyDelete
  3. ജ്ഞാനിയായ മനുഷ്യന്‍റെ അജ്ഞാനം.
    നന്മകള്‍ നേരുന്നു.......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...