Skip to main content

മനുഷ്യന്റെ ഞെട്ടിൽ പിടിച്ചു കിടക്കുന്ന സമൂഹത്തിന്റെ കുല

ആപ്പിളുകൾ കൂടുതൽ കൂടുതൽ
ആപ്പിളുകൾ ആവുകയും

ഓറഞ്ചുകൾ
കുറെ കൂടി
ഓറഞ്ച് നിറത്തിലേയ്ക്കു ഉരുളുകയും
ചെയ്യുന്ന കാലം

കുലകൾക്ക് പുറത്തേയ്ക്ക്
മധുരം കൂട്ടി
വിളയുന്ന മുന്തിരികൾ

പക്ഷെ അവയൊന്നും
മറ്റൊന്നിന്റെ ആകൃതിയിലെയ്ക്കോ
പ്രകൃതിയിലേയ്ക്കോ
  തലയിടുന്നില്ല


പുറത്തേയ്ക്ക് കൈ നീട്ടി
മുദ്രാവാക്യം
 വിളിക്കുന്ന
ചെമ്പരത്തിപ്പൂവിന്റെ
കേസരങ്ങൾ പോലും
ഇതളുകളുടെ
ചുവന്നപരിധിക്കുള്ളിലാണ്

 വേരുകീറി
മരങ്ങളുടെ
രാജ്യസ്നേഹം പരിശോധിക്കുന മണ്ണിൽ..


ഭൂഗുരുത്വാകർഷണം കൂട്ടി
സമൂഹത്തിന്റെ ഞെട്ടിൽ
പിടിച്ചു  നില്ക്കുന്ന
മനുഷ്യന്റെ തലയ്ക്കും മീതെ,

ഏതു നിമിഷവും
അടർന്നു വീഴാവുന്ന നിലയിൽ
തൂങ്ങികിടക്കുന്നു
അതേ സമൂഹത്തിന്റെ
മറ്റൊരുകുല!

Comments

  1. മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന കാലികപ്രസക്തിയുള്ള വിഷയം!
    ആശംസകള്‍

    ReplyDelete
  2. ഭൂഗുരുത്വാകർഷണം കൂട്ടി
    സമൂഹത്തിന്റെ ഞെട്ടിൽ
    പിടിച്ചു നില്ക്കുന്ന
    മനുഷ്യന്റെ തലയ്ക്കും മീതെയുള്ള കുല ..!

    ReplyDelete
  3. ജ്ഞാനിയായ മനുഷ്യന്‍റെ അജ്ഞാനം.
    നന്മകള്‍ നേരുന്നു.......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി