Skip to main content

മുറച്ചെറുക്കൻ


ഉമ്മ വെച്ചുമ്മ വെച്ച്
എനിക്ക് ഭ്രാന്താകുമ്പോ
എന്റെ മുടിയിൽ ഒരുമയിൽ‌പീലി
 കിളിച്ചുവരും.. ..

അന്നേരം നിന്റെ ഇമകളിൽ
 ആയിരം മയിലുകൾ പറന്നു വരും
പറന്നുപറന്നുവന്നവ
പലനിറങ്ങളിൽ
പീലിനിവർത്തി നൃത്തം വെയ്ക്കും

 നീ
നൃത്തം; കാണാതെയെഴുതിപഠിച്ചൊരു-
പാട്ടാകും..

നിന്റെ പാടുന്ന ചുണ്ടിൽ
ഉമിനീരാഴത്തിൽ
എന്റെ ചുണ്ട് വെയ്ക്കുന്ന നൃത്തം
മഴയാകും

പാട്ടിന്റെ താക്കോൽകൂട്ടം
 അരയിൽ തിരുകി നീ
ചുണ്ടിൽ അറിയാത്തൊരു;
ചിരി കിലുക്കും..


ആ കിലുക്കം തിരിച്ചറിഞ്ഞു
ഒരു മറുകിന്റെ കറുപ്പണിഞ്ഞു
ജന്മത്തിന്റെ പകുതിയിൽ വെച്ച്
 ഒരു മൂക്കൂത്തിത്തിളക്കത്തിൽ
 കയറിവരുന്ന മുറപ്പെണ്ണിനെ
ഞാൻ തിരിച്ചറിയും..

ആ തിരിച്ചറിവ്
ഇതുവരെ  ശരീരഭാഷയിൽ മിണ്ടാത്ത,
തൊടാത്ത,
 പുതിയൊരു   സ്പർശത്തിൻ
അറിയാത്ത തണുപ്പാകും.

ആ തണുപ്പ്
നിന്റെ കാണാത്ത
പുഴയുടെ അഴകാകും
നീ തമിഴ് ഭാഷയിൽ
നിറഞ്ഞൊഴുകുന്ന  പുഴയാവും..
ഞാൻ അതിന്റെ ഓളങ്ങളിൽ തുളുമ്പും
നിലാവലിഞ്ഞവെണ്ണയാകും..

 അപ്പോ ഞാൻ
 നിന്നെ കണ്ണിൽ വെച്ച
പഴയ  ഉമ്മകൾ
ഇമകളായി തളിരിട്ടു
പൂവിട്ടു  തുടങ്ങും                  

അപ്പോൾ ഞാൻ  നിന്നെ
കണ്ണാന്നു...
കാതിൽ വിളിച്ചു
 നിന്റെ കണ്ണിന്റെ തിളക്കത്തിൽ
എന്നെ
 വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
 കറുകറുത്ത പുതിയ  മുറചെക്കനാവും..


Comments

  1. കിലുകിലുങ്ങുന്നുണ്ടൊരു കവിത!!

    ReplyDelete
    Replies
    1. എഴുത്തിൽ പിച്ച വെച്ച് തുടങ്ങിയ കാലം തൊട്ടു കൈ പിടിച്ചു നടത്തിയത്
      അജിത്ഭായ് തന്നെയാണ്
      ഒത്തിരി സ്നേഹം

      Delete

  2.  വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
     കറുകറുത്ത പുതിയ  മുറചെക്കനാവും..

    പുഴ പോലെ ഒഴുകി കവിതക്ക് ആശംസകൾ....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ സന്തോഷം സ്നേഹപൂർവ്വം

      Delete
  3. അമ്പട മുറച്ചെറുക്കാ... YOU NAUGHTY.... ! ഇഷ്ടമായി ബൈജു ഭായ്.. :)

    ശുഭാശംസകൾ....





    ReplyDelete
    Replies
    1. സൗഗന്ധികം13 May 2013 at 18:52
      1BHK, 2BHK....

      പക്ഷേ, എല്ലാം അരക്കില്ലങ്ങൾ തന്നെ..!!

      നല്ല കവിത

      ശുഭാശംസകൾ...

      സൗഗന്ധികത്തിന്റെ ആദ്യ അഭിപ്രായം
      ഇന്നത്തെ അഭിപ്രായം വായിക്കുമ്പോഴും അന്നത്തെ അതെ പുതുമ സ്നേഹം സന്തോഷം
      അത് തന്നെ അല്ലെ എഴുത്തിന്റെ പുണ്യവും സന്തോഷവും
      സ്നേഹപൂർവ്വം

      Delete
  4. കറുകറുത്ത ഒരു മുറചെക്കൻ...

    ReplyDelete
  5. ഒരു കാമുകിയെ എങ്ങിനെയൊക്കെ ആസ്വദിക്കുന്നു!

    ReplyDelete
  6. ഒഴുക്കിലൂടെ ഒഴുകയങ്ങനെ......
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...