Skip to main content

മുറച്ചെറുക്കൻ


ഉമ്മ വെച്ചുമ്മ വെച്ച്
എനിക്ക് ഭ്രാന്താകുമ്പോ
എന്റെ മുടിയിൽ ഒരുമയിൽ‌പീലി
 കിളിച്ചുവരും.. ..

അന്നേരം നിന്റെ ഇമകളിൽ
 ആയിരം മയിലുകൾ പറന്നു വരും
പറന്നുപറന്നുവന്നവ
പലനിറങ്ങളിൽ
പീലിനിവർത്തി നൃത്തം വെയ്ക്കും

 നീ
നൃത്തം; കാണാതെയെഴുതിപഠിച്ചൊരു-
പാട്ടാകും..

നിന്റെ പാടുന്ന ചുണ്ടിൽ
ഉമിനീരാഴത്തിൽ
എന്റെ ചുണ്ട് വെയ്ക്കുന്ന നൃത്തം
മഴയാകും

പാട്ടിന്റെ താക്കോൽകൂട്ടം
 അരയിൽ തിരുകി നീ
ചുണ്ടിൽ അറിയാത്തൊരു;
ചിരി കിലുക്കും..


ആ കിലുക്കം തിരിച്ചറിഞ്ഞു
ഒരു മറുകിന്റെ കറുപ്പണിഞ്ഞു
ജന്മത്തിന്റെ പകുതിയിൽ വെച്ച്
 ഒരു മൂക്കൂത്തിത്തിളക്കത്തിൽ
 കയറിവരുന്ന മുറപ്പെണ്ണിനെ
ഞാൻ തിരിച്ചറിയും..

ആ തിരിച്ചറിവ്
ഇതുവരെ  ശരീരഭാഷയിൽ മിണ്ടാത്ത,
തൊടാത്ത,
 പുതിയൊരു   സ്പർശത്തിൻ
അറിയാത്ത തണുപ്പാകും.

ആ തണുപ്പ്
നിന്റെ കാണാത്ത
പുഴയുടെ അഴകാകും
നീ തമിഴ് ഭാഷയിൽ
നിറഞ്ഞൊഴുകുന്ന  പുഴയാവും..
ഞാൻ അതിന്റെ ഓളങ്ങളിൽ തുളുമ്പും
നിലാവലിഞ്ഞവെണ്ണയാകും..

 അപ്പോ ഞാൻ
 നിന്നെ കണ്ണിൽ വെച്ച
പഴയ  ഉമ്മകൾ
ഇമകളായി തളിരിട്ടു
പൂവിട്ടു  തുടങ്ങും                  

അപ്പോൾ ഞാൻ  നിന്നെ
കണ്ണാന്നു...
കാതിൽ വിളിച്ചു
 നിന്റെ കണ്ണിന്റെ തിളക്കത്തിൽ
എന്നെ
 വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
 കറുകറുത്ത പുതിയ  മുറചെക്കനാവും..


Comments

  1. കിലുകിലുങ്ങുന്നുണ്ടൊരു കവിത!!

    ReplyDelete
    Replies
    1. എഴുത്തിൽ പിച്ച വെച്ച് തുടങ്ങിയ കാലം തൊട്ടു കൈ പിടിച്ചു നടത്തിയത്
      അജിത്ഭായ് തന്നെയാണ്
      ഒത്തിരി സ്നേഹം

      Delete

  2.  വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
     കറുകറുത്ത പുതിയ  മുറചെക്കനാവും..

    പുഴ പോലെ ഒഴുകി കവിതക്ക് ആശംസകൾ....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ സന്തോഷം സ്നേഹപൂർവ്വം

      Delete
  3. അമ്പട മുറച്ചെറുക്കാ... YOU NAUGHTY.... ! ഇഷ്ടമായി ബൈജു ഭായ്.. :)

    ശുഭാശംസകൾ....





    ReplyDelete
    Replies
    1. സൗഗന്ധികം13 May 2013 at 18:52
      1BHK, 2BHK....

      പക്ഷേ, എല്ലാം അരക്കില്ലങ്ങൾ തന്നെ..!!

      നല്ല കവിത

      ശുഭാശംസകൾ...

      സൗഗന്ധികത്തിന്റെ ആദ്യ അഭിപ്രായം
      ഇന്നത്തെ അഭിപ്രായം വായിക്കുമ്പോഴും അന്നത്തെ അതെ പുതുമ സ്നേഹം സന്തോഷം
      അത് തന്നെ അല്ലെ എഴുത്തിന്റെ പുണ്യവും സന്തോഷവും
      സ്നേഹപൂർവ്വം

      Delete
  4. കറുകറുത്ത ഒരു മുറചെക്കൻ...

    ReplyDelete
  5. ഒരു കാമുകിയെ എങ്ങിനെയൊക്കെ ആസ്വദിക്കുന്നു!

    ReplyDelete
  6. ഒഴുക്കിലൂടെ ഒഴുകയങ്ങനെ......
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...