Skip to main content

മുറച്ചെറുക്കൻ


ഉമ്മ വെച്ചുമ്മ വെച്ച്
എനിക്ക് ഭ്രാന്താകുമ്പോ
എന്റെ മുടിയിൽ ഒരുമയിൽ‌പീലി
 കിളിച്ചുവരും.. ..

അന്നേരം നിന്റെ ഇമകളിൽ
 ആയിരം മയിലുകൾ പറന്നു വരും
പറന്നുപറന്നുവന്നവ
പലനിറങ്ങളിൽ
പീലിനിവർത്തി നൃത്തം വെയ്ക്കും

 നീ
നൃത്തം; കാണാതെയെഴുതിപഠിച്ചൊരു-
പാട്ടാകും..

നിന്റെ പാടുന്ന ചുണ്ടിൽ
ഉമിനീരാഴത്തിൽ
എന്റെ ചുണ്ട് വെയ്ക്കുന്ന നൃത്തം
മഴയാകും

പാട്ടിന്റെ താക്കോൽകൂട്ടം
 അരയിൽ തിരുകി നീ
ചുണ്ടിൽ അറിയാത്തൊരു;
ചിരി കിലുക്കും..


ആ കിലുക്കം തിരിച്ചറിഞ്ഞു
ഒരു മറുകിന്റെ കറുപ്പണിഞ്ഞു
ജന്മത്തിന്റെ പകുതിയിൽ വെച്ച്
 ഒരു മൂക്കൂത്തിത്തിളക്കത്തിൽ
 കയറിവരുന്ന മുറപ്പെണ്ണിനെ
ഞാൻ തിരിച്ചറിയും..

ആ തിരിച്ചറിവ്
ഇതുവരെ  ശരീരഭാഷയിൽ മിണ്ടാത്ത,
തൊടാത്ത,
 പുതിയൊരു   സ്പർശത്തിൻ
അറിയാത്ത തണുപ്പാകും.

ആ തണുപ്പ്
നിന്റെ കാണാത്ത
പുഴയുടെ അഴകാകും
നീ തമിഴ് ഭാഷയിൽ
നിറഞ്ഞൊഴുകുന്ന  പുഴയാവും..
ഞാൻ അതിന്റെ ഓളങ്ങളിൽ തുളുമ്പും
നിലാവലിഞ്ഞവെണ്ണയാകും..

 അപ്പോ ഞാൻ
 നിന്നെ കണ്ണിൽ വെച്ച
പഴയ  ഉമ്മകൾ
ഇമകളായി തളിരിട്ടു
പൂവിട്ടു  തുടങ്ങും                  

അപ്പോൾ ഞാൻ  നിന്നെ
കണ്ണാന്നു...
കാതിൽ വിളിച്ചു
 നിന്റെ കണ്ണിന്റെ തിളക്കത്തിൽ
എന്നെ
 വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
 കറുകറുത്ത പുതിയ  മുറചെക്കനാവും..


Comments

  1. കിലുകിലുങ്ങുന്നുണ്ടൊരു കവിത!!

    ReplyDelete
    Replies
    1. എഴുത്തിൽ പിച്ച വെച്ച് തുടങ്ങിയ കാലം തൊട്ടു കൈ പിടിച്ചു നടത്തിയത്
      അജിത്ഭായ് തന്നെയാണ്
      ഒത്തിരി സ്നേഹം

      Delete

  2.  വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
     കറുകറുത്ത പുതിയ  മുറചെക്കനാവും..

    പുഴ പോലെ ഒഴുകി കവിതക്ക് ആശംസകൾ....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ സന്തോഷം സ്നേഹപൂർവ്വം

      Delete
  3. അമ്പട മുറച്ചെറുക്കാ... YOU NAUGHTY.... ! ഇഷ്ടമായി ബൈജു ഭായ്.. :)

    ശുഭാശംസകൾ....





    ReplyDelete
    Replies
    1. സൗഗന്ധികം13 May 2013 at 18:52
      1BHK, 2BHK....

      പക്ഷേ, എല്ലാം അരക്കില്ലങ്ങൾ തന്നെ..!!

      നല്ല കവിത

      ശുഭാശംസകൾ...

      സൗഗന്ധികത്തിന്റെ ആദ്യ അഭിപ്രായം
      ഇന്നത്തെ അഭിപ്രായം വായിക്കുമ്പോഴും അന്നത്തെ അതെ പുതുമ സ്നേഹം സന്തോഷം
      അത് തന്നെ അല്ലെ എഴുത്തിന്റെ പുണ്യവും സന്തോഷവും
      സ്നേഹപൂർവ്വം

      Delete
  4. കറുകറുത്ത ഒരു മുറചെക്കൻ...

    ReplyDelete
  5. ഒരു കാമുകിയെ എങ്ങിനെയൊക്കെ ആസ്വദിക്കുന്നു!

    ReplyDelete
  6. ഒഴുക്കിലൂടെ ഒഴുകയങ്ങനെ......
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.