Skip to main content

മറക്കേണ്ടവയുടെ പട്ടിക

ആകാശത്ത് പതിവായി
 കിളികളെ കൃഷി-
 ചെയ്തുകൊണ്ടിരുന്ന കർഷകൻ
പറക്കൽ വിളവെടുക്കുവാനായി
മരത്തിൽ കയറി ഭാരമില്ലായ്മയുടെ
വിത്ത് വിതച്ചിട്ടിറങ്ങുന്നതിനിടയിൽ
ആരോടും ഒന്നും മിണ്ടാതെ
അപ്പോൾ കണ്ട
ഒരു കിളിയിലെയ്ക്ക്പറന്നു പോകുന്നു

കളകൾ പോലെ
തോണികൾ കിളിച്ചു നില്ക്കുന്ന പുഴ
കഞ്ഞിക്കലത്തിലെ പറ്റുകൾ പോലെ
വറ്റിക്കിടക്കുന്ന കുറച്ചു വെള്ളം
അതും കെട്ടിക്കിടക്കുന്നു
തിളയ്ക്കുന്നു


മുറിവുകളിലെയ്ക്കു മുള്ളുകൾ
പെറുക്കിവെച്ചുകൊണ്ടിരുന്ന ഒരു മുക്കുവൻ
പെറുക്കിവെയ്ക്കുന്നതിനിടയിൽ 
ഒന്നും പറയാതെ
നീന്തുന്ന മീനിലേയ്ക്ക്
പിടച്ച്  പോകുന്നു


കായലെന്ന ക്യാൻവാസിൽ
പതിവ് പോലെ വരയ്ക്കപ്പെടുന്ന
സൂര്യന്റെ ചിത്രം
പറന്നകന്നു പോകുന്ന  രണ്ടുകിളികൾ

 മീനുകൾക്കിടയിൽ
വലയിൽ
 മുക്കുവന്റെ ജഡം


പതിവ് പോലെ
 അയൽക്കാർ
മെഴുതിരി വെളിച്ചത്തിൽ
ഒരു ബൾബ്‌ കത്തിക്കിടക്കുന്നത് കാണുന്നു

നാളെ മറക്കേണ്ടവയുടെ  പട്ടികയിൽ
കൃഷിക്കാരനെയും മുക്കുവനെയും
 എഴുതിച്ചേർത്തു
ഒരാൾ അയാളുടെ കൂട്ടമായി
 കൃത്യമായി ഉറങ്ങാൻ പോകുന്നു.. 

Comments

  1. വിവേകപൂർണ്ണമായ മറവിയാണത്രേ ഓർമ്മ. ഇതിനൊക്കെ ഇടക്ക്‌ ഓർക്കാനാർക്കുനേരം.

    ReplyDelete
  2. എല്ലാവരുംകൂടി മറന്നുപോയ ഒന്നാകും ഒരിക്കല്‍ ഭൂമി..

    ReplyDelete
  3. മറക്കേണ്ടതൊക്കെ കൃത്യമായി എഴുതിവയ്ക്കണം

    ReplyDelete
  4. നാളെ മറക്കേണ്ടവയുടെ പട്ടികയിൽ
    കൃഷിക്കാരനെയും മുക്കുവനെയും എഴുതിച്ചേർത്തു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം