Skip to main content

മറക്കേണ്ടവയുടെ പട്ടിക

ആകാശത്ത് പതിവായി
 കിളികളെ കൃഷി-
 ചെയ്തുകൊണ്ടിരുന്ന കർഷകൻ
പറക്കൽ വിളവെടുക്കുവാനായി
മരത്തിൽ കയറി ഭാരമില്ലായ്മയുടെ
വിത്ത് വിതച്ചിട്ടിറങ്ങുന്നതിനിടയിൽ
ആരോടും ഒന്നും മിണ്ടാതെ
അപ്പോൾ കണ്ട
ഒരു കിളിയിലെയ്ക്ക്പറന്നു പോകുന്നു

കളകൾ പോലെ
തോണികൾ കിളിച്ചു നില്ക്കുന്ന പുഴ
കഞ്ഞിക്കലത്തിലെ പറ്റുകൾ പോലെ
വറ്റിക്കിടക്കുന്ന കുറച്ചു വെള്ളം
അതും കെട്ടിക്കിടക്കുന്നു
തിളയ്ക്കുന്നു


മുറിവുകളിലെയ്ക്കു മുള്ളുകൾ
പെറുക്കിവെച്ചുകൊണ്ടിരുന്ന ഒരു മുക്കുവൻ
പെറുക്കിവെയ്ക്കുന്നതിനിടയിൽ 
ഒന്നും പറയാതെ
നീന്തുന്ന മീനിലേയ്ക്ക്
പിടച്ച്  പോകുന്നു


കായലെന്ന ക്യാൻവാസിൽ
പതിവ് പോലെ വരയ്ക്കപ്പെടുന്ന
സൂര്യന്റെ ചിത്രം
പറന്നകന്നു പോകുന്ന  രണ്ടുകിളികൾ

 മീനുകൾക്കിടയിൽ
വലയിൽ
 മുക്കുവന്റെ ജഡം


പതിവ് പോലെ
 അയൽക്കാർ
മെഴുതിരി വെളിച്ചത്തിൽ
ഒരു ബൾബ്‌ കത്തിക്കിടക്കുന്നത് കാണുന്നു

നാളെ മറക്കേണ്ടവയുടെ  പട്ടികയിൽ
കൃഷിക്കാരനെയും മുക്കുവനെയും
 എഴുതിച്ചേർത്തു
ഒരാൾ അയാളുടെ കൂട്ടമായി
 കൃത്യമായി ഉറങ്ങാൻ പോകുന്നു.. 

Comments

  1. വിവേകപൂർണ്ണമായ മറവിയാണത്രേ ഓർമ്മ. ഇതിനൊക്കെ ഇടക്ക്‌ ഓർക്കാനാർക്കുനേരം.

    ReplyDelete
  2. എല്ലാവരുംകൂടി മറന്നുപോയ ഒന്നാകും ഒരിക്കല്‍ ഭൂമി..

    ReplyDelete
  3. മറക്കേണ്ടതൊക്കെ കൃത്യമായി എഴുതിവയ്ക്കണം

    ReplyDelete
  4. നാളെ മറക്കേണ്ടവയുടെ പട്ടികയിൽ
    കൃഷിക്കാരനെയും മുക്കുവനെയും എഴുതിച്ചേർത്തു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി