Skip to main content

രണ്ടു ദിവസം പഴക്കമുള്ള ഇന്നലെ

രണ്ടു ദിവസം പഴകിയ
ഇന്നലെകളാണ്
എന്റെ ജനാലകൾ

ആ രണ്ടു ദിവസത്തിന്
വർഷങ്ങളുടെ പഴക്കമുണ്ട്
എന്ന് മാത്രം

കാരണം ഓരോ തവണയും
ദിവസങ്ങളോളം
കഴിഞ്ഞു തുറക്കുന്ന
ജനാലയിൽ കൂടി
കടന്നു വരുന്ന വെളിച്ചത്തിന്
ജന്മങ്ങളുടെ പഴക്കമുണ്ട്

അത് കൊണ്ട്
ഞാനിന്നു തുറന്ന വാതിലിലൂടെ
എന്നെ പുറത്താക്കുന്നതിനു മുമ്പ്
നാളത്തെ വെയിലൊന്ന് കായട്ടെ

മറ്റെന്നാൾ ആ വെയിലിനു
കാവിച്ചുവ കാണില്ലെന്ന്;
ആര് കണ്ടു?

Comments

  1. വാസ്തവം...!
    കാണാനുള്ളതൊക്കെ ഇപ്പൊഴേ കണ്ടോളണം. ഇനിയൊരവസരം കിട്ടിയെന്നു വരില്ല.
    ആശംസകൾ...

    ReplyDelete
  2. പുതിയതെത്തുമ്പോള്‍ പഴയതെല്ലാം മറക്കുന്ന കാലം!!!
    ആശംസകള്‍

    ReplyDelete
  3. അത് നല്ലതെന്ന് പ്രചരിപ്പിക്കുന്നത് കേള്‍ക്കുന്നില്ലെന്നോ

    ReplyDelete
  4. ഉദിച്ചുയരുന്ന സൂര്യന് അരുണാഭ യാണ്.ആ പ്രപഞ്ച സത്യം മറയ്ക്കാൻ കഴിയുമോ?ആ ഊർജ സ്രോതസ്സിനെ തടുക്കാൻ കഴിയുമോ?

    ReplyDelete
  5. ഓരോ പുതിയ സൂര്യ കിരണത്തില്‍ നിന്നും ഒരു പുതിയ പ്രഭാതമുണരുന്നു.......പഴയതില്‍ നിന്നും പുതിയതിലേക്കുള്ള യാത്ര അനിവാര്യമാണ്..... പഴയതില്‍ നിന്നും നമുക്കെടുക്കാനുള്ളത്....അന്നത്തേ സത്തും ഓര്‍മ്മയും മാത്രമാണ്...... നല്ലെഴുത്തിന് ആശംസകൾ.....

    ReplyDelete
  6. ഇന്നലെകളിലേക്ക് തുറക്കുന്ന ജനാലകളടച്ച് ഇന്നിലേക്ക് തുറക്കുന്ന വാതിലിലൂടെ പുറത്തേക്ക്...
    വേറിട്ടൊരു കവിത.! ആശംസകൾ.!

    ReplyDelete
  7. മറ്റെന്നാൾ ആ വെയിലിനു
    കാവിചുവ കാണില്ലെന്ന്; ആര് കണ്ടു?

    കാണണം , കാണുവാൻ എല്ലാ സാധ്യതയുമുണ്ട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ