Skip to main content

പരിഭവം

ശരിക്കും
മനുഷ്യന്റെ വേരുകൾ
 തന്നെയായിരുന്നു
 മരങ്ങൾ

മരം അത് ആരോടും
പറഞ്ഞുമില്ല
നാടാകെ വേരോട്ടമുണ്ടായിട്ടും
വേരൊട്ടു
മിണ്ടിപ്പറഞ്ഞുമില്ല  

ചലിക്കുന്നുണ്ടെങ്കിലും
ഇളകുന്നുണ്ടെങ്കിലും
ആകാശത്തേയ്ക്ക് തുറക്കുന്ന
 ജാലകങ്ങൾ തന്നെയായിരുന്നു
ഇലകൾ
ജലം അതൊട്ട് കണ്ടുമില്ല
മഴയോട് മിണ്ടിപറഞ്ഞുമില്ല

കണ്ടില്ലെങ്കിലും
മിണ്ടിയില്ലെങ്കിലും
ചിരിക്കാത്ത ചുണ്ടുകൾ
 തന്നെയായിരുന്നു
കിളികളുടെ കൂടുകൾ

വിരിഞ്ഞിരുന്നെങ്കിലും
പറന്നങ്ങു പോയിരുന്നെങ്കിലും
കിളികളൊട്ടു   മുട്ടകളോട്
പറഞ്ഞുമില്ല
വിരിഞ്ഞ മൊട്ടൊട്ടു  പൂക്കളോട്
ചോദിച്ചുമില്ല

കാണാതിരുന്നിട്ടും
മിണ്ടാതിരുന്നിട്ടും
ശരിക്കും എന്റേത്
തന്നെയായിരുന്നു നീ
നിനക്കതറിയാമായിരുന്നിട്ടും
എനിക്കതറിയാതിരുന്നിട്ടും
നമ്മളൊട്ടു പരസ്പരം പറഞ്ഞുമില്ല
നേരം പോയെങ്കിലും
പ്രണയിക്കാൻ വൈകിയെങ്കിലും
അതിന്റെ  പരിഭവം
നമ്മളൊട്ടു പുറത്തൊട്ടുകാട്ടിയുമില്ല!

Comments

  1. പറയാന്‍ മറന്നത്.

    ReplyDelete
  2. വിധിയോടെന്തിനുപരിഭവം!
    ആശംസകള്‍

    ReplyDelete
  3. നമുക്ക് പരിഭവങ്ങളേയില്ല

    ReplyDelete
  4. കൊച്ചുവരികള്‍ക്കിടയില്‍
    ബൈജു തറച്ചിട്ടത്
    വലിയ ആശയങ്ങളായിരുന്നു..
    വായനക്കു മുമ്പേ
    പുള്ളിക്കാരനത് പറഞ്ഞതുമില്ല,
    ഞാനത് ചോദിച്ചതുമില്ല... :D ♡♥♡

    ReplyDelete
  5. ചലിക്കുന്നുണ്ടെങ്കിലും
    ഇളകുന്നുണ്ടെങ്കിലും
    ആകാശത്തേയ്ക്ക് തുറക്കുന്ന
    ജാലകങ്ങൾ തന്നെയായിരുന്നു ഇലകൾ
    ജലം അതൊട്ട് കണ്ടുമില്ല മഴയോട് മിണ്ടിപറഞ്ഞുമില്ല

    ReplyDelete
  6. ഞാനിതു നേരത്തേ കണ്ടുമില്ല..
    അഭിപ്രായമൊട്ടു പറഞ്ഞുമില്ല.. :-P

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

മഴവട്ട്

വെറുമൊരു മഴക്കോള്  കാണുമ്പോൾ കൈവിട്ടു മാനത്തേയ്ക്ക്‌  പോകുന്ന മനസ്സ് തട്ടി തിരിച്ചു വരുന്നത്  നിന്നടുത്തേയ്ക്കാണ് പിന്നെ നിന്റെ കൈപിടിച്ച് ഒരേ വികാരത്തോടെ മഴയെ പ്രണയിച്ചു പ്രകോപിപ്പിക്കുകയാണ് നമ്മൾ ആ പ്രലോഭനത്തിൽ താഴേയ്ക്ക് വീണു പോകുന്ന തുള്ളികളിൽ ചവിട്ടി മഴയുടെ മുകളിലേയ്ക്ക് കയറിപോകുന്നത് നമ്മൾ ഒരുമിച്ചാണ് അപ്പോൾ വഴുതി വീഴാതെ പിടിക്കുവാൻ നീട്ടുന്ന  കൈകളുടെ  തിളക്കം വെട്ടിത്തിളങ്ങുന്ന മിന്നലാവുകയാണ്  മാഞ്ഞുപോകുവാൻ മടിച്ചു നെഞ്ചിടിപ്പോടെ മാനത്ത് പിടിച്ചു നില്ക്കുവാൻ ശ്രമിക്കുന്ന മിന്നലിന്റെ ആശങ്ക ഇടിയാവുകയാണ് നമ്മൾ മുകളിലെത്തി കഴിയുമ്പോൾ  പെയ്തുകൊണ്ടിരിക്കുന്ന മഴ നാണിച്ചു നിന്ന് പോവുകയാണ് പാതി പെയ്ത മഴത്തുള്ളികൾ താഴെ വീഴുവാനാകാതെ ആകാശത്ത് നിശ്ചല ദൃശ്യമാവുകയാണ് മഴ കീറി ഒട്ടിച്ച ആകാശം എന്ന് അടക്കം പറയുന്ന നമ്മൾ മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ മാഞ്ഞു പോകുവാനാകാതെ ആകാശത്ത് ഒട്ടിപ്പോവുകയാണ് കേട്ടെഴുത്തിൽ അക്ഷരം തെറ്റിച്ച നക്ഷത്രങ്ങൾക്ക്           വെളിച്ചം ഇമ്പോസിഷൻ എഴുതാൻ കൊടുത...