Skip to main content

പരിഭവം

ശരിക്കും
മനുഷ്യന്റെ വേരുകൾ
 തന്നെയായിരുന്നു
 മരങ്ങൾ

മരം അത് ആരോടും
പറഞ്ഞുമില്ല
നാടാകെ വേരോട്ടമുണ്ടായിട്ടും
വേരൊട്ടു
മിണ്ടിപ്പറഞ്ഞുമില്ല  

ചലിക്കുന്നുണ്ടെങ്കിലും
ഇളകുന്നുണ്ടെങ്കിലും
ആകാശത്തേയ്ക്ക് തുറക്കുന്ന
 ജാലകങ്ങൾ തന്നെയായിരുന്നു
ഇലകൾ
ജലം അതൊട്ട് കണ്ടുമില്ല
മഴയോട് മിണ്ടിപറഞ്ഞുമില്ല

കണ്ടില്ലെങ്കിലും
മിണ്ടിയില്ലെങ്കിലും
ചിരിക്കാത്ത ചുണ്ടുകൾ
 തന്നെയായിരുന്നു
കിളികളുടെ കൂടുകൾ

വിരിഞ്ഞിരുന്നെങ്കിലും
പറന്നങ്ങു പോയിരുന്നെങ്കിലും
കിളികളൊട്ടു   മുട്ടകളോട്
പറഞ്ഞുമില്ല
വിരിഞ്ഞ മൊട്ടൊട്ടു  പൂക്കളോട്
ചോദിച്ചുമില്ല

കാണാതിരുന്നിട്ടും
മിണ്ടാതിരുന്നിട്ടും
ശരിക്കും എന്റേത്
തന്നെയായിരുന്നു നീ
നിനക്കതറിയാമായിരുന്നിട്ടും
എനിക്കതറിയാതിരുന്നിട്ടും
നമ്മളൊട്ടു പരസ്പരം പറഞ്ഞുമില്ല
നേരം പോയെങ്കിലും
പ്രണയിക്കാൻ വൈകിയെങ്കിലും
അതിന്റെ  പരിഭവം
നമ്മളൊട്ടു പുറത്തൊട്ടുകാട്ടിയുമില്ല!

Comments

  1. പറയാന്‍ മറന്നത്.

    ReplyDelete
  2. വിധിയോടെന്തിനുപരിഭവം!
    ആശംസകള്‍

    ReplyDelete
  3. നമുക്ക് പരിഭവങ്ങളേയില്ല

    ReplyDelete
  4. കൊച്ചുവരികള്‍ക്കിടയില്‍
    ബൈജു തറച്ചിട്ടത്
    വലിയ ആശയങ്ങളായിരുന്നു..
    വായനക്കു മുമ്പേ
    പുള്ളിക്കാരനത് പറഞ്ഞതുമില്ല,
    ഞാനത് ചോദിച്ചതുമില്ല... :D ♡♥♡

    ReplyDelete
  5. ചലിക്കുന്നുണ്ടെങ്കിലും
    ഇളകുന്നുണ്ടെങ്കിലും
    ആകാശത്തേയ്ക്ക് തുറക്കുന്ന
    ജാലകങ്ങൾ തന്നെയായിരുന്നു ഇലകൾ
    ജലം അതൊട്ട് കണ്ടുമില്ല മഴയോട് മിണ്ടിപറഞ്ഞുമില്ല

    ReplyDelete
  6. ഞാനിതു നേരത്തേ കണ്ടുമില്ല..
    അഭിപ്രായമൊട്ടു പറഞ്ഞുമില്ല.. :-P

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!