Skip to main content

അന്ധമയിലും അതുവെച്ച നൃത്തവും

ഒരു മഴയ്ക്ക്‌ മാത്രം
കഷ്ടിച്ച്
കടന്നു പോകാവുന്ന
വഴി

അതിലൂടെ
പീലികൾ അഴിച്ചിട്ടു
മേലാകെ നൃത്തം അരച്ച്പുരട്ടിയ
ഒരു അന്ധമയിൽ
നടന്നു വരുന്നു

അത് ചുവടുകൾ തെറ്റിച്ചു
നൃത്തം
വെച്ച് തുടങ്ങുന്നു

 നിത്യ പൂജയില്ലാത്ത
അടുത്തുള്ള കോവിലിൽ നിന്നും
ദൈവത്തിന്റെ
തിരക്കും ഭാരവുമില്ലാത്തൊരു
  കൃഷ്ണൻ
എന്നോകളഞ്ഞു പോയ മയിൽപീലി
തിരഞ്ഞു
നടന്നുവരുന്നു

അന്ധമയിലിനെ കാണുന്നു
അതു തെറ്റിച്ചുവെയ്ക്കുന്ന നൃത്തം
നോക്കിനില്ക്കുന്നു

ഓരോ തെറ്റിലും
കൊഴിഞ്ഞു വീഴുന്ന
പീലികളെണ്ണുന്നു
അതുകുനിഞ്ഞെടുത്തു, അതിൽ;
 കാഴ്ചയുള്ള കണ്ണുകൾ
 തെളിച്ചുവരയ്ക്കുന്നു


തെറ്റിച്ചുവെച്ച നൃത്തച്ചുവടുകൾ
കുത്തിയിരുന്നു പെറുക്കിയെടുക്കുന്നു
തെറ്റുതിരുത്തി തിരികെ
വെച്ചുകൊടുക്കുന്നു

കണ്ണടച്ച്
മടിയിൽ പിടിച്ചുകിടത്തി
 മയിലിന്റെ കണ്ണിൽ
തെളിമയുള്ള കാഴ്ച
നനച്ചു വരയ്ക്കുന്നു

മയിലിനു കാഴ്ച
 തിരിച്ചു കിട്ടുന്നു

പെയ്തു തോർന്നുപോയ
ഒരു മഴയെ
തിരിച്ചുവിളിച്ചു
ആ കാഴ്ച്ച
 ഒറ്റത്തുള്ളിയിൽ
  സാക്ഷ്യപ്പെടുത്തുന്നു

കൃഷ്ണന്,
 ഒരുപീലി,
ആയിരം ജന്മത്തെയ്ക്കു
മയിൽ;
എഴുതി കൊടുക്കുന്നു

കാഴ്ച കിട്ടിയ മയിൽ
നനുത്ത ഓർമയിലേയ്ക്ക്
നടന്നു പോകുന്നു

കൃഷ്ണനും മയിൽ വെച്ച
നൃത്തവും മാത്രം
തിരിച്ചു പോകുന്നു..


Comments

  1. anganeyaanu mayilppeeliyil kannundaayathu alle..?!
    aazamsakal...

    ReplyDelete
  2. തെറ്റിച്ചുവെച്ച നൃത്തച്ചുവടുകൾ
    കുത്തിയിരുന്നു പെറുക്കിയെടുക്കുന്നു
    തെറ്റുതിരുത്തി തിരികെ വെച്ചുകൊടുക്കുന്നു

    ReplyDelete
  3. ഈ അന്ധമയിലിനെ ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ടിരുന്നു

    ReplyDelete
  4. മയില്‍ കണ്ണുകള്‍
    ആശംസകള്‍

    ReplyDelete
  5. ബൂലോകത്തിലെ കുറഞ്ഞ അനുഭവ പരിജയത്തില്‍ നിന്ന് നിന്ന്ങ്ങളുടെ ഭാഷക്ക് തത്തുല്യമായ ഭാഷ ഞാൻ കണ്ടില്ല ഒപ്പം തന്നെ..... ഗദ്യകവിതയിലെ ഈ സങ്കേതവും..... വളരെ നന്നായി ആശംസകൾ..... ഇനിയുള്ള യാത്രയിൽ ഞാനും കൂടെ കൂടുന്നു......

    ReplyDelete
  6. ദൈവത്തിന്റെ
    തിരക്കും ഭാരവുമില്ലാത്തൊരു
      കൃഷ്ണൻ..... അങ്ങനെയൊരു കൃഷ്ണനെ കാണാൻ കഴിഞ്ഞെങ്കില്‍......
    ബൈജുവേട്ടാ... അതിമനോഹരമീ കവിത.!!
    എത്ര വായിച്ചിട്ടും മതിവരുന്നില്ല.!!
    കാണാൻ വൈകിയതില്‍ ഖേദിക്കുന്നു... വൈകിയാണെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞതില്‍ ആനന്ദിക്കുന്നു...
    ആ മയിലിനു കാഴ്ച കിട്ടിയതുപോലെ....!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ...