Skip to main content

അന്ധമയിലും അതുവെച്ച നൃത്തവും

ഒരു മഴയ്ക്ക്‌ മാത്രം
കഷ്ടിച്ച്
കടന്നു പോകാവുന്ന
വഴി

അതിലൂടെ
പീലികൾ അഴിച്ചിട്ടു
മേലാകെ നൃത്തം അരച്ച്പുരട്ടിയ
ഒരു അന്ധമയിൽ
നടന്നു വരുന്നു

അത് ചുവടുകൾ തെറ്റിച്ചു
നൃത്തം
വെച്ച് തുടങ്ങുന്നു

 നിത്യ പൂജയില്ലാത്ത
അടുത്തുള്ള കോവിലിൽ നിന്നും
ദൈവത്തിന്റെ
തിരക്കും ഭാരവുമില്ലാത്തൊരു
  കൃഷ്ണൻ
എന്നോകളഞ്ഞു പോയ മയിൽപീലി
തിരഞ്ഞു
നടന്നുവരുന്നു

അന്ധമയിലിനെ കാണുന്നു
അതു തെറ്റിച്ചുവെയ്ക്കുന്ന നൃത്തം
നോക്കിനില്ക്കുന്നു

ഓരോ തെറ്റിലും
കൊഴിഞ്ഞു വീഴുന്ന
പീലികളെണ്ണുന്നു
അതുകുനിഞ്ഞെടുത്തു, അതിൽ;
 കാഴ്ചയുള്ള കണ്ണുകൾ
 തെളിച്ചുവരയ്ക്കുന്നു


തെറ്റിച്ചുവെച്ച നൃത്തച്ചുവടുകൾ
കുത്തിയിരുന്നു പെറുക്കിയെടുക്കുന്നു
തെറ്റുതിരുത്തി തിരികെ
വെച്ചുകൊടുക്കുന്നു

കണ്ണടച്ച്
മടിയിൽ പിടിച്ചുകിടത്തി
 മയിലിന്റെ കണ്ണിൽ
തെളിമയുള്ള കാഴ്ച
നനച്ചു വരയ്ക്കുന്നു

മയിലിനു കാഴ്ച
 തിരിച്ചു കിട്ടുന്നു

പെയ്തു തോർന്നുപോയ
ഒരു മഴയെ
തിരിച്ചുവിളിച്ചു
ആ കാഴ്ച്ച
 ഒറ്റത്തുള്ളിയിൽ
  സാക്ഷ്യപ്പെടുത്തുന്നു

കൃഷ്ണന്,
 ഒരുപീലി,
ആയിരം ജന്മത്തെയ്ക്കു
മയിൽ;
എഴുതി കൊടുക്കുന്നു

കാഴ്ച കിട്ടിയ മയിൽ
നനുത്ത ഓർമയിലേയ്ക്ക്
നടന്നു പോകുന്നു

കൃഷ്ണനും മയിൽ വെച്ച
നൃത്തവും മാത്രം
തിരിച്ചു പോകുന്നു..


Comments

  1. anganeyaanu mayilppeeliyil kannundaayathu alle..?!
    aazamsakal...

    ReplyDelete
  2. തെറ്റിച്ചുവെച്ച നൃത്തച്ചുവടുകൾ
    കുത്തിയിരുന്നു പെറുക്കിയെടുക്കുന്നു
    തെറ്റുതിരുത്തി തിരികെ വെച്ചുകൊടുക്കുന്നു

    ReplyDelete
  3. ഈ അന്ധമയിലിനെ ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ടിരുന്നു

    ReplyDelete
  4. മയില്‍ കണ്ണുകള്‍
    ആശംസകള്‍

    ReplyDelete
  5. ബൂലോകത്തിലെ കുറഞ്ഞ അനുഭവ പരിജയത്തില്‍ നിന്ന് നിന്ന്ങ്ങളുടെ ഭാഷക്ക് തത്തുല്യമായ ഭാഷ ഞാൻ കണ്ടില്ല ഒപ്പം തന്നെ..... ഗദ്യകവിതയിലെ ഈ സങ്കേതവും..... വളരെ നന്നായി ആശംസകൾ..... ഇനിയുള്ള യാത്രയിൽ ഞാനും കൂടെ കൂടുന്നു......

    ReplyDelete
  6. ദൈവത്തിന്റെ
    തിരക്കും ഭാരവുമില്ലാത്തൊരു
      കൃഷ്ണൻ..... അങ്ങനെയൊരു കൃഷ്ണനെ കാണാൻ കഴിഞ്ഞെങ്കില്‍......
    ബൈജുവേട്ടാ... അതിമനോഹരമീ കവിത.!!
    എത്ര വായിച്ചിട്ടും മതിവരുന്നില്ല.!!
    കാണാൻ വൈകിയതില്‍ ഖേദിക്കുന്നു... വൈകിയാണെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞതില്‍ ആനന്ദിക്കുന്നു...
    ആ മയിലിനു കാഴ്ച കിട്ടിയതുപോലെ....!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...