Skip to main content

രണ്ടു ദിവസം പഴക്കമുള്ള ഇന്നലെ

രണ്ടു ദിവസം പഴകിയ
ഇന്നലെകളാണ്
എന്റെ ജനാലകൾ

ആ രണ്ടു ദിവസത്തിന്
വർഷങ്ങളുടെ പഴക്കമുണ്ട്
എന്ന് മാത്രം

കാരണം ഓരോ തവണയും
ദിവസങ്ങളോളം
കഴിഞ്ഞു തുറക്കുന്ന
ജനാലയിൽ കൂടി
കടന്നു വരുന്ന വെളിച്ചത്തിന്
ജന്മങ്ങളുടെ പഴക്കമുണ്ട്

അത് കൊണ്ട്
ഞാനിന്നു തുറന്ന വാതിലിലൂടെ
എന്നെ പുറത്താക്കുന്നതിനു മുമ്പ്
നാളത്തെ വെയിലൊന്ന് കായട്ടെ

മറ്റെന്നാൾ ആ വെയിലിനു
കാവിച്ചുവ കാണില്ലെന്ന്;
ആര് കണ്ടു?

Comments

  1. വാസ്തവം...!
    കാണാനുള്ളതൊക്കെ ഇപ്പൊഴേ കണ്ടോളണം. ഇനിയൊരവസരം കിട്ടിയെന്നു വരില്ല.
    ആശംസകൾ...

    ReplyDelete
  2. പുതിയതെത്തുമ്പോള്‍ പഴയതെല്ലാം മറക്കുന്ന കാലം!!!
    ആശംസകള്‍

    ReplyDelete
  3. അത് നല്ലതെന്ന് പ്രചരിപ്പിക്കുന്നത് കേള്‍ക്കുന്നില്ലെന്നോ

    ReplyDelete
  4. ഉദിച്ചുയരുന്ന സൂര്യന് അരുണാഭ യാണ്.ആ പ്രപഞ്ച സത്യം മറയ്ക്കാൻ കഴിയുമോ?ആ ഊർജ സ്രോതസ്സിനെ തടുക്കാൻ കഴിയുമോ?

    ReplyDelete
  5. ഓരോ പുതിയ സൂര്യ കിരണത്തില്‍ നിന്നും ഒരു പുതിയ പ്രഭാതമുണരുന്നു.......പഴയതില്‍ നിന്നും പുതിയതിലേക്കുള്ള യാത്ര അനിവാര്യമാണ്..... പഴയതില്‍ നിന്നും നമുക്കെടുക്കാനുള്ളത്....അന്നത്തേ സത്തും ഓര്‍മ്മയും മാത്രമാണ്...... നല്ലെഴുത്തിന് ആശംസകൾ.....

    ReplyDelete
  6. ഇന്നലെകളിലേക്ക് തുറക്കുന്ന ജനാലകളടച്ച് ഇന്നിലേക്ക് തുറക്കുന്ന വാതിലിലൂടെ പുറത്തേക്ക്...
    വേറിട്ടൊരു കവിത.! ആശംസകൾ.!

    ReplyDelete
  7. മറ്റെന്നാൾ ആ വെയിലിനു
    കാവിചുവ കാണില്ലെന്ന്; ആര് കണ്ടു?

    കാണണം , കാണുവാൻ എല്ലാ സാധ്യതയുമുണ്ട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി