Skip to main content

ചതുരമുട്ടകൾ

നമ്മൾ ആദ്യമായി
കണ്ടുമുട്ടി
പിരിഞ്ഞപ്പോൾ
നിന്റെ ദേഹത്തേയ്ക്ക് കൊഴിഞ്ഞു വീണ
എന്റെ തൂവൽ

അതിൽ നീ നിന്റെ  ചിറകു വരയ്ക്കുന്നു
അറിയാവുന്ന നിറങ്ങൾ എടുത്തു പുരട്ടുന്നു
അതെടുത്തു വെച്ച്
 നീ ഒരു കൂടുണ്ടാക്കുന്നു

തിരികെ പോയ നാല് ചുവരുകൾക്കുള്ളിൽ
നീ ചതുരമുട്ടകൾ ഇട്ടു കൂട്ടുന്നു

അതിൽ നീ പക്ഷിയെ പോലെ അടയിരിക്കുന്നു

മുട്ടകൾ വിരിഞ്ഞു പുറത്തു വരുന്ന
നീലാകാശത്തിൽ
നീ നിന്നെ ഒരു പുതിയ  മേഘമായി
നീലനിറത്തിൽ
എടുത്തു വയ്ക്കുന്നു

നിറം എന്നിലേയ്ക്ക് പറക്കുന്നു

വൈകി എത്തിയ രാത്രിയിൽ
നീങ്ങി തുടങ്ങിയ നിലാവിൽ
 ചന്ദ്രനെ പോലെ  ഓടിക്കയറുന്ന ഞാൻ

കാണുന്ന ഓരോ ജാലകത്തിലും
നക്ഷത്രം  പോലെ നിന്നെ  തിരയുന്നു

 തൂവലുകളും ചിറകുകളും
 ഊരി വെച്ച്
 ഇണചേരുന്ന പക്ഷികളെ
 മാത്രം  മാനത്ത് കാണുന്നു  

Comments

  1. ചാതുര്യമുള്ള മുട്ടകള്‍!

    ReplyDelete
  2. കൊഴിഞ്ഞുവീണ ആ തൂവല്‍......?!!
    ആശംസകള്‍

    ReplyDelete
  3. തൂവലുകളും , ചിറകുമൊന്നുമില്ലാതെ ചേവലിട്ട
    കാരണമാണ് ഈ ചതുരമുട്ടയിട്ടത് ..അല്ലേ ഭായ്..?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി