Skip to main content

ജലമാല ചാർത്തുവാൻ

മൂന്നാല് മിന്നലുകൾ ചേർത്ത് വെച്ച് 
ഇരുട്ടിന്റെ നഗ്നതയ്ക്ക്- 
മിന്നാമിന്നികൾ കുപ്പായം തുന്നുന്ന 
രാത്രിയിൽ, 
മഴയെ അർദ്ധവലം വച്ച് 
പുഴ തെളിക്കുന്ന വഴിയെ
നാണത്തിന്റെ-
പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലേയ്ക്ക്
നിന്റെ കൈമാത്രം പിടിച്ചു 
ഒരു തീർത്ഥയാത്ര പോകണം...
നിശാ ശലഭങ്ങൾ;
മാറ് മറച്ചു വെച്ച്,
നിറമില്ലാ ചിറകുകൊണ്ടു
ഭാരമില്ലാത്ത കുരവയിടുന്ന വേളയിൽ
പളുങ്ക് കൊണ്ട് തുന്നിയ ജലമാല
പരസ്പരം ചാർത്തുവാൻ....

Comments

  1. ഭാരമില്ലാത്ത കുരവയിടുന്ന വേളയിൽ
    പളുങ്ക് കൊണ്ട് തുന്നിയ ജലമാല
    പരസ്പരം ചാർത്തുവാൻ....

    ReplyDelete
  2. എന്ത് സന്തോഷകരം

    ReplyDelete
  3. മഴ മാംഗല്യം.

    ReplyDelete
  4. ഇരുട്ടിന് മിന്നലിന്റെ കുപ്പായം നന്നായി. എന്തിനാണ് മാറ് മറയ്ക്കുന്നത്? ക്ഷേത്ര പ്രതിഷ്ഠയും മാലയും നന്നായി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി