നിന്റെ അടുത്തെത്താനുള്ള-
തിടുക്കത്തിൽ,
എന്റെ കാലുകളിൽ നിന്നിറങ്ങി
നടക്കുകയാണ് ഞാൻ..
വഴികൾ തീരുന്ന ഒരി-
ടനാഴിയിൽ വെച്ച്, ഞാൻ-
നിന്റെ; കാലുകളിലെയ്ക്ക്,
നടന്നു കയറുന്നു..
നീ നിന്റെ കാലുകളിൽ നിന്ന്;
നിന്റെ ഉടലിലെ-
യ്ക്കെന്നെ കൈ പിടിച്ചു നടത്തുന്നു..
ഞാൻ ആ കൈ കുടഞ്ഞു;
ഒരു മഴപെയ്യിക്കുന്നു
നീ ആ മഴ എടുത്തുവെച്ച്;
ആകാശത്താകെ തോരണം കെട്ടുന്നു..
അതിൽ നമ്മൾ പക്ഷികളുടെ;
വിത്ത് വിതയ്ക്കുന്നു!
തിടുക്കത്തിൽ,
എന്റെ കാലുകളിൽ നിന്നിറങ്ങി
നടക്കുകയാണ് ഞാൻ..
വഴികൾ തീരുന്ന ഒരി-
ടനാഴിയിൽ വെച്ച്, ഞാൻ-
നിന്റെ; കാലുകളിലെയ്ക്ക്,
നടന്നു കയറുന്നു..
നീ നിന്റെ കാലുകളിൽ നിന്ന്;
നിന്റെ ഉടലിലെ-
യ്ക്കെന്നെ കൈ പിടിച്ചു നടത്തുന്നു..
ഞാൻ ആ കൈ കുടഞ്ഞു;
ഒരു മഴപെയ്യിക്കുന്നു
നീ ആ മഴ എടുത്തുവെച്ച്;
ആകാശത്താകെ തോരണം കെട്ടുന്നു..
അതിൽ നമ്മൾ പക്ഷികളുടെ;
വിത്ത് വിതയ്ക്കുന്നു!
ഇങ്ങനെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് മനസ്സിലാകും!
ReplyDeleteനീ നിന്റെ കാലുകളിൽ നിന്ന്;
ReplyDeleteനിന്റെ ഉടലിലെ-
യ്ക്കെന്നെ കൈ പിടിച്ചു നടത്തുന്നു..
അവളിൽ വേഗത്തിൽ എത്താനുള്ള നടത്തം നന്നായി.ഉടലിലെയ്ക്ക് കൈ പിടിച്ചു നടത്തുന്നതും നന്നായി. ഒരു മഴ പെയ്യിക്കുന്നത് അത്ര ശരിയായില്ല. എന്നാലും പെയ്ത മഴ കൊണ്ട് തോരണം കെട്ടുന്നത് കൊള്ളാം. പക്ഷികളുടെ വിത്ത് വിതയ്ക്കുന്നതും സന്ദർഭത്തിനു യോജിച്ചത് പോലെ തോന്നിയില്ല.
ReplyDeleteആശംസകള്‍
ReplyDeleteഅതിമനോഹരമീ തിടുക്കം....!!
ReplyDeleteഅസാമാന്യ ഭാവനകള്‍....
അതാണ് നിശ്വാസത്തോടുള്ള എന്‍റെയിഷ്ടം...