Skip to main content

ഹർത്താൽ

ഹർത്താൽ ദിനം

എങ്ങും വിജനത

അടച്ചിട്ട കടമുറ്റങ്ങളിൽ
ചീട്ടുകളിക്കുന്ന
 കുണുക്കിട്ട പൂട്ടുകൾ


തിരക്കിനെ ഏകാന്തത കൊണ്ട്
 ഗുണിച്ച്‌ തെരുവ്

തെറ്റി പോയ ഉത്തരം പോലെ 
ഏതാനും വാഹനങ്ങൾ 


ഓടുന്ന വണ്ടിയുടെ
ജാലകത്തിൽ മാത്രം
ഒരു മുറുക്കാൻ കട
തുറന്നിരിക്കുന്നു

ഒരു നനഞ്ഞ കുട മുറിച്ചു
നാരങ്ങാവെള്ളം പിഴിയുന്നു
മഴമാങ്ങകൾ

ആഞ്ഞു വലിക്കുന്ന
സിഗററ്റിനുള്ളിലേയ്ക്ക്
കയറി പോകുന്ന ഒരാൾ

എങ്ങു നിന്നോ
തിരക്കിട്ട് ഓടി വന്ന
 ഒരു ചില്ലിട്ട കല്ല്‌
ഉച്ചത്തിൽ
ഒച്ച ചോദിച്ച്
തപ്പുന്നു
മുറിവിന്റെ ചില്ലറകൾ..!

Comments

  1. നന്നായിട്ടുണ്ട്........

    ReplyDelete
  2. ഹര്‍ത്താല്‍ ദിനം കുഞ്ഞുമുറുക്കാന്‍‌കടയാണെങ്കിലും പൂട്ടണം!

    ReplyDelete
  3. നിറവും ഗന്ധവുമുള്ള ചിത്രം!
    ആശംസകള്‍

    ReplyDelete
  4. കവിതയുടെ പേമാരിയാണല്ലോ....

    ReplyDelete
  5. ഹർത്താൽ കവിത നന്നായിട്ടുണ്ട്.
    ഒരു Social Satire തന്നെയാണെന്നു പറഞ്ഞാൽ തെറ്റുണ്ടോ...
    ഹർത്താലിനെതിരെ എന്തൊക്കെ പറഞ്ഞിട്ടെന്താ... നാളെയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

    ReplyDelete
  6. നന്നായിട്ടുണ്ട്‌.അല്ല നന്നായി ഇഷ്ടപ്പെട്ടു..

    ReplyDelete
  7. നന്നായിട്ടുണ്ട്‌.അല്ല നന്നായി ഇഷ്ടപ്പെട്ടു..

    ReplyDelete
  8. ഹർത്താലിന്റെ പുതിയ വീക്ഷണം.കല്ലേറ് ആവിഷ്ക്കരിച്ചത് ഭംഗിയായി.

    ReplyDelete
  9. ഒരു മഴമാങ്ങ കിട്ടിയിരുന്നെങ്കില്‍.....

    ReplyDelete
  10. ഹർത്താലിൽ വീണ് കിട്ടുന്ന ചില്ലറകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി