Skip to main content

ഹർത്താൽ

ഹർത്താൽ ദിനം

എങ്ങും വിജനത

അടച്ചിട്ട കടമുറ്റങ്ങളിൽ
ചീട്ടുകളിക്കുന്ന
 കുണുക്കിട്ട പൂട്ടുകൾ


തിരക്കിനെ ഏകാന്തത കൊണ്ട്
 ഗുണിച്ച്‌ തെരുവ്

തെറ്റി പോയ ഉത്തരം പോലെ 
ഏതാനും വാഹനങ്ങൾ 


ഓടുന്ന വണ്ടിയുടെ
ജാലകത്തിൽ മാത്രം
ഒരു മുറുക്കാൻ കട
തുറന്നിരിക്കുന്നു

ഒരു നനഞ്ഞ കുട മുറിച്ചു
നാരങ്ങാവെള്ളം പിഴിയുന്നു
മഴമാങ്ങകൾ

ആഞ്ഞു വലിക്കുന്ന
സിഗററ്റിനുള്ളിലേയ്ക്ക്
കയറി പോകുന്ന ഒരാൾ

എങ്ങു നിന്നോ
തിരക്കിട്ട് ഓടി വന്ന
 ഒരു ചില്ലിട്ട കല്ല്‌
ഉച്ചത്തിൽ
ഒച്ച ചോദിച്ച്
തപ്പുന്നു
മുറിവിന്റെ ചില്ലറകൾ..!

Comments

  1. നന്നായിട്ടുണ്ട്........

    ReplyDelete
  2. ഹര്‍ത്താല്‍ ദിനം കുഞ്ഞുമുറുക്കാന്‍‌കടയാണെങ്കിലും പൂട്ടണം!

    ReplyDelete
  3. നിറവും ഗന്ധവുമുള്ള ചിത്രം!
    ആശംസകള്‍

    ReplyDelete
  4. കവിതയുടെ പേമാരിയാണല്ലോ....

    ReplyDelete
  5. ഹർത്താൽ കവിത നന്നായിട്ടുണ്ട്.
    ഒരു Social Satire തന്നെയാണെന്നു പറഞ്ഞാൽ തെറ്റുണ്ടോ...
    ഹർത്താലിനെതിരെ എന്തൊക്കെ പറഞ്ഞിട്ടെന്താ... നാളെയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

    ReplyDelete
  6. നന്നായിട്ടുണ്ട്‌.അല്ല നന്നായി ഇഷ്ടപ്പെട്ടു..

    ReplyDelete
  7. നന്നായിട്ടുണ്ട്‌.അല്ല നന്നായി ഇഷ്ടപ്പെട്ടു..

    ReplyDelete
  8. ഹർത്താലിന്റെ പുതിയ വീക്ഷണം.കല്ലേറ് ആവിഷ്ക്കരിച്ചത് ഭംഗിയായി.

    ReplyDelete
  9. ഒരു മഴമാങ്ങ കിട്ടിയിരുന്നെങ്കില്‍.....

    ReplyDelete
  10. ഹർത്താലിൽ വീണ് കിട്ടുന്ന ചില്ലറകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...