Skip to main content

ഒരു കുമ്പിൾ ജലം കൊണ്ടൊരു പുതിയ ദാഹം ഉണ്ടാക്കുന്നു


എന്റെ കൈയ്യിൽ 
ഒരു കുമ്പിൾ വെള്ളം
മനസ്സിൽ ഇരു കുമ്പിൾ ദാഹവും
മനസ്സില്ലാ മനസ്സോടെ
മനസ്സിനെ ദാഹത്തിൽ
മുക്കിക്കൊല്ലുന്ന ഞാൻ
പ്രായശ്ചിത്തമായി
ദാഹത്തിനു
ദേഹം കൊണ്ടുണ്ടാക്കുന്ന
പ്രതിമ

അതിനിടുന്ന
ഉപ്പ് എന്ന പേര്
ആ പ്രതിമയെ
കടലിൽ പ്രതിഷ്ഠിക്കുന്ന
ഞാൻ
തിരിഞ്ഞു നോക്കാതെ
തിരിച്ചു നടക്കുന്ന
ഞാൻ
തിരകൊണ്ട്
അതിനും പൂജകൾ നടത്തുവാൻ
ഓടിയെത്തുന്ന
വിശ്വാസികൾ
അവർക്കിടയിലെ
ദൈവവിശ്വാസികൾ
അന്ധ വിശാസികൾ
എന്ന തിരയെ വെല്ലുന്ന തർക്കങ്ങൾ
കടൽ വെള്ളത്തിൽ
ഉപ്പിലും
ദാഹം തീർക്കുവാൻ
അവർ നടത്തുന്ന
ദൈവീക ശ്രമങ്ങൾ
അത് കേട്ട്
ഇല്ലാതാകുന്ന ഞാൻ
ഒരു പേരിലേയ്ക്ക് മാത്രമുള്ള
എന്റെ തിരിച്ചു പോക്ക്

കാത്തു വെച്ച വെള്ളം കൊണ്ട്
സമാധാനത്തിനു വേണ്ടി
സമാധാനമായുണ്ടാക്കുന്ന
മഴയുടെ തോരാത്ത ശിൽപം
അവ പോലും
പങ്കു വെയ്ക്കുന്ന
അകാലത്തിൽ
മൂഡപ്രതിഷ്ഠകളാകേണ്ടി
വരുമോ
എന്ന ശിലാശില്പ ആശങ്കകൾ
അവയെ വെറുമൊരു ധർമ സങ്കടമായി
സംഗീതത്തിൽ
ജലമായി മീട്ടുന്ന മഴ
അത് കേട്ട് നിറഞ്ഞൊഴുകുന്ന
പുഴകൾ
മഴയുടെ ഒഴുകുന്ന ശില്പങ്ങൾ
ഒഴുകാത്ത ശില്പങ്ങളെ
കായലുകളാക്കി തരം തിരിക്കുന്ന
തിരക്കുള്ള പുഴകൾ
അത് കണ്ട്
തുളുമ്പുന്ന കായലുകൾ ചേർത്ത്
പുതിയൊരു ദേഹമില്ലാത്ത
മനസ്സുണ്ടാക്കുന്ന
കാലം
അതിനു ഇല്ലാത്ത ദാഹം
ദാഹമില്ലാത്തിടത്തെ ജലം
ഭയമില്ലാത്ത രാജ്യത്തിലെ സ്ത്രീകളെ
സ്വതന്ത്രമായി വരയ്ക്കുന്ന രാത്രികൾ
അവ ഇഷ്ടം പോലെ ഒഴുകി കയറുന്ന
കുന്നുകൾ
ഒഴുകിയതത്രെയും വാരിക്കെട്ടി
തിരിഞ്ഞൊഴുകുന്ന പുഴകൾ
ബാക്കി മഴയായി
മുടി അഴിച്ചിട്ട്
പെയ്തു തീര്ക്കുന്ന
പാതി ഒഴുകിയ പുഴകൾ
തിരശ്ചീനമായി പോലും
പെയ്യുന്ന മഴ
തന്റെ പുരുഷത്വം പോലും
കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
ആകാശത്തിലൂടെ
അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ
പതിവ് പോലെ ഉദിക്കാതെ
വെളിച്ചം എടുത്തുടുത്തു
ഒരു സ്ത്രീയായി
കുറച്ചു വൈകി
ഉറക്കം എഴുന്നേൽക്കുന്ന
ഒരു പുതിയ ഭൂമി..

Comments

  1. വായിച്ചു........
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  2. കൊള്ളാം
    ആശംസകൾ

    ReplyDelete
  3. എന്നിട്ടും ദാഹം ശമിയ്ക്കാത്ത പുഴയും മഴയും കടലും. ഒരു ബലാൽക്കാര സുരതത്തിന്റെ ആലസ്യത്തിലാണ് ഭൂമി.

    ReplyDelete
    Replies
    1. സ്നേഹം നന്ദി ബിപിൻ ചേട്ടായി

      Delete
  4. സാധാരണ കാണാറുള്ള ഏകാഗ്രതയും, മുറുക്കവും അൽപ്പം അയഞ്ഞുപോയോ ..... ?! കാവ്യബിംബങ്ങളുടെ പുതുമയും, പ്രയോഗവും ഉന്നത നിലവാരം പുലർത്തുന്നു

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി പ്രദീപ്‌ മാഷെ ശ്രദ്ധിക്കാം തീര്ച്ചയായും വരും രചനകളിൽ

      Delete
  5. കൊള്ളാം.. നന്നായി ..!

    ReplyDelete
    Replies
    1. ഇഷ്ടം സ്നേഹം നന്ദി സലീം കുലുക്കല്ലുര്‍

      Delete
  6. പുരുഷത്വം പോലും കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
    ആകാശത്തിലൂടെ അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ


    പതിവ് പോലെ ഉദിക്കാതെ വെളിച്ചം എടുത്തുടുത്തു
    ഒരു സ്ത്രീയായി കുറച്ചു വൈകി ഉറക്കം എഴുന്നേൽക്കുന്ന
    ഒരു പുതിയ ഭൂമി....!

    ReplyDelete
  7. നന്ദി മുരളിഭായ് വളരെ സ്നേഹം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...