Skip to main content

ഒരു കുമ്പിൾ ജലം കൊണ്ടൊരു പുതിയ ദാഹം ഉണ്ടാക്കുന്നു


എന്റെ കൈയ്യിൽ 
ഒരു കുമ്പിൾ വെള്ളം
മനസ്സിൽ ഇരു കുമ്പിൾ ദാഹവും
മനസ്സില്ലാ മനസ്സോടെ
മനസ്സിനെ ദാഹത്തിൽ
മുക്കിക്കൊല്ലുന്ന ഞാൻ
പ്രായശ്ചിത്തമായി
ദാഹത്തിനു
ദേഹം കൊണ്ടുണ്ടാക്കുന്ന
പ്രതിമ

അതിനിടുന്ന
ഉപ്പ് എന്ന പേര്
ആ പ്രതിമയെ
കടലിൽ പ്രതിഷ്ഠിക്കുന്ന
ഞാൻ
തിരിഞ്ഞു നോക്കാതെ
തിരിച്ചു നടക്കുന്ന
ഞാൻ
തിരകൊണ്ട്
അതിനും പൂജകൾ നടത്തുവാൻ
ഓടിയെത്തുന്ന
വിശ്വാസികൾ
അവർക്കിടയിലെ
ദൈവവിശ്വാസികൾ
അന്ധ വിശാസികൾ
എന്ന തിരയെ വെല്ലുന്ന തർക്കങ്ങൾ
കടൽ വെള്ളത്തിൽ
ഉപ്പിലും
ദാഹം തീർക്കുവാൻ
അവർ നടത്തുന്ന
ദൈവീക ശ്രമങ്ങൾ
അത് കേട്ട്
ഇല്ലാതാകുന്ന ഞാൻ
ഒരു പേരിലേയ്ക്ക് മാത്രമുള്ള
എന്റെ തിരിച്ചു പോക്ക്

കാത്തു വെച്ച വെള്ളം കൊണ്ട്
സമാധാനത്തിനു വേണ്ടി
സമാധാനമായുണ്ടാക്കുന്ന
മഴയുടെ തോരാത്ത ശിൽപം
അവ പോലും
പങ്കു വെയ്ക്കുന്ന
അകാലത്തിൽ
മൂഡപ്രതിഷ്ഠകളാകേണ്ടി
വരുമോ
എന്ന ശിലാശില്പ ആശങ്കകൾ
അവയെ വെറുമൊരു ധർമ സങ്കടമായി
സംഗീതത്തിൽ
ജലമായി മീട്ടുന്ന മഴ
അത് കേട്ട് നിറഞ്ഞൊഴുകുന്ന
പുഴകൾ
മഴയുടെ ഒഴുകുന്ന ശില്പങ്ങൾ
ഒഴുകാത്ത ശില്പങ്ങളെ
കായലുകളാക്കി തരം തിരിക്കുന്ന
തിരക്കുള്ള പുഴകൾ
അത് കണ്ട്
തുളുമ്പുന്ന കായലുകൾ ചേർത്ത്
പുതിയൊരു ദേഹമില്ലാത്ത
മനസ്സുണ്ടാക്കുന്ന
കാലം
അതിനു ഇല്ലാത്ത ദാഹം
ദാഹമില്ലാത്തിടത്തെ ജലം
ഭയമില്ലാത്ത രാജ്യത്തിലെ സ്ത്രീകളെ
സ്വതന്ത്രമായി വരയ്ക്കുന്ന രാത്രികൾ
അവ ഇഷ്ടം പോലെ ഒഴുകി കയറുന്ന
കുന്നുകൾ
ഒഴുകിയതത്രെയും വാരിക്കെട്ടി
തിരിഞ്ഞൊഴുകുന്ന പുഴകൾ
ബാക്കി മഴയായി
മുടി അഴിച്ചിട്ട്
പെയ്തു തീര്ക്കുന്ന
പാതി ഒഴുകിയ പുഴകൾ
തിരശ്ചീനമായി പോലും
പെയ്യുന്ന മഴ
തന്റെ പുരുഷത്വം പോലും
കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
ആകാശത്തിലൂടെ
അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ
പതിവ് പോലെ ഉദിക്കാതെ
വെളിച്ചം എടുത്തുടുത്തു
ഒരു സ്ത്രീയായി
കുറച്ചു വൈകി
ഉറക്കം എഴുന്നേൽക്കുന്ന
ഒരു പുതിയ ഭൂമി..

Comments

  1. വായിച്ചു........
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  2. കൊള്ളാം
    ആശംസകൾ

    ReplyDelete
  3. എന്നിട്ടും ദാഹം ശമിയ്ക്കാത്ത പുഴയും മഴയും കടലും. ഒരു ബലാൽക്കാര സുരതത്തിന്റെ ആലസ്യത്തിലാണ് ഭൂമി.

    ReplyDelete
    Replies
    1. സ്നേഹം നന്ദി ബിപിൻ ചേട്ടായി

      Delete
  4. സാധാരണ കാണാറുള്ള ഏകാഗ്രതയും, മുറുക്കവും അൽപ്പം അയഞ്ഞുപോയോ ..... ?! കാവ്യബിംബങ്ങളുടെ പുതുമയും, പ്രയോഗവും ഉന്നത നിലവാരം പുലർത്തുന്നു

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി പ്രദീപ്‌ മാഷെ ശ്രദ്ധിക്കാം തീര്ച്ചയായും വരും രചനകളിൽ

      Delete
  5. കൊള്ളാം.. നന്നായി ..!

    ReplyDelete
    Replies
    1. ഇഷ്ടം സ്നേഹം നന്ദി സലീം കുലുക്കല്ലുര്‍

      Delete
  6. പുരുഷത്വം പോലും കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
    ആകാശത്തിലൂടെ അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ


    പതിവ് പോലെ ഉദിക്കാതെ വെളിച്ചം എടുത്തുടുത്തു
    ഒരു സ്ത്രീയായി കുറച്ചു വൈകി ഉറക്കം എഴുന്നേൽക്കുന്ന
    ഒരു പുതിയ ഭൂമി....!

    ReplyDelete
  7. നന്ദി മുരളിഭായ് വളരെ സ്നേഹം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി