Skip to main content

വാസ്കോഡ-ഗാമ വിമാനമിറങ്ങുമ്പോൾ


ജനിച്ചുവളർന്നത്‌-
കുട്ടനാട്ടിലാണ്...
ആറന്മുളയിലേക്കു-
കെട്ടിച്ചുവിട്ടതാണ്

സ്ത്രീധനമായിട്ട് കിട്ടിയത്
മതമായിരുന്നു
അത് സൌഹാർദമായി
വരമ്പ് കെട്ടി-
സൂക്ഷിച്ചതാണ്
വയലായത്

കണ്ണാടി പോലെ
പവിത്രമായിരുന്നു
ബന്ധങ്ങൾ

മഴപെയ്യുമ്പോൾ
തുള്ളികൾപോലും
ഉടഞ്ഞുപോയിരുന്നില്ല
അവ മണിപോലെ
അവിടെ
ചിതറിക്കിടക്കുമായിരുന്നു
വെയില് വന്നു
ഉണക്കി
നെന്മണികളാക്കുന്നത്  വരെ

നെന്മണികൾ
കൊയ്തെടുക്കാൻ
വേനൽ വരുന്നത്
വൈക്കോൽക്കെട്ടുമായിട്ടായിരുന്നു
അത് തിന്നാൻ
ദേശാടനപൈക്കൾ
വിരുന്നു വരുമായിരുന്നു

അവ  ദേവാലയങ്ങൾ
പ്രദക്ഷിണം വച്ച്
സദ്യയുണ്ട്
മയങ്ങിയിരുന്നു

നെല്ലും വൈക്കോലും
ഒഴിഞ്ഞ പാടത്തു
കറുത്ത കുട്ടികളും
വെളുത്ത ഇടയരും
പിച്ച് ഒരുക്കി
ക്രിക്കറ്റ് കളിച്ചിരുന്നു

ആ പിച്ചിൽ
ഒരു തദ്ദേശീയ പന്ത് അടിച്ചു
വിരമിച്ച റണ്ണിനു വേണ്ടി
ഓടുമ്പോഴാണ്
ഒരു വിദേശ വിമാനം
അവിടെ പറന്നിറങ്ങിയത്

റണ്‍വേ വയലിലെ
പിച്ചിലേയ്ക്ക്  തെന്നി മാറിയത്

വിമാനത്തിൽ നിന്ന്
ഭരണമണമുള്ള യാത്രക്കാർ-
പുറത്തേക്കിറങ്ങിയത്

അവർ
അഴിമതിനിറമുള്ള
കണ്ണട വച്ചിരുന്നു

അവർ ഖുബൂസും
മതത്തിന്റെനിറമുള്ള തൈരും
അവിടെ നിന്നവർക്ക്‌
വച്ച് നീട്ടി-
അവർ വന്ന വഴി മറന്ന്
ആഡംബര വീടുകളിലേക്ക്
കയറിപോയി

അപ്പോൾ പാതി ഒഴുകിയ
ഒരു പുഴയും
ചേലാകർമം ചെയ്ത
ഒരു കൊടിമരവും
നിശ്ചല ദൃശ്യമായ
ഒരു വള്ളം കളിയും
പോകേണ്ട വഴി
മറന്നു തുടങ്ങിയിരുന്നു

പിന്നെ ചരിത്രത്തിൽ
നിന്ന് അത്
ഓർത്തെടുക്കുമ്പോൾ
അവിടെ
ഒരു കപ്പൽ
വന്നിറങ്ങി
പിറകെ
ഒരു കടപ്പുറത്തിന്റെ
കടലിരമ്പം
കേൾക്കാറായി

Comments

  1. ഇന്നലെ നല്ല സദ്യ...
    ഇന്ന് ഖുബ്ബൂസും തൈരും...
    നാളെ...?
    പച്ചവെള്ളം പോലും കിട്ടാക്കനിയാവും...! നല്ല കവിത.

    ReplyDelete
  2. മാഞ്ഞുകൊണ്ടിരിക്കുന്ന ഇന്നലകള്‍.
    പാടവും പുഴയും

    ReplyDelete
  3. Good thinkings..
    Good lines A to Z

    ReplyDelete
  4. - പമ്പയാറും, കൊടിമരവും, തിരുവോണത്തോണിയും, ഉത്രട്ടാതി വള്ളംകളിയും, ലോഹക്കൂട്ടു കണ്ണാടിയും, ഓരുവെള്ളം കയറുന്ന കിടങ്ങന്നൂരിലെ പുഞ്ചപ്പാടങ്ങളും - എല്ലാം കവർന്നെടുത്തശേഷം ആറന്മുളക്ക് അവർ ഒരു വിമാനത്താവളം നൽകുമത്രെ...!!!
    -ഒടുവിൽ തിരുവാറന്മുളയപ്പനേയും ഇവർ കവർന്നെടുക്കുന്നതോടെ ഒരു പുണ്യഭൂമികൂടി ഉപരിവർഗതാൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ചില നാഗരിക വേഷംകെട്ടലുകളിൽ തകർന്നടിയും....

    കവിതയിലൂടെ കടന്നുപോയപ്പോൾ മനസ്സിലേക്കു കടന്നുവന്ന ചിന്ത പങ്കുവെക്കുന്നു....

    ReplyDelete
  5. ഭരണമണമുള്ള യാത്രക്കാര്‍ക്കിറങ്ങണം. വേഗം വേഗം!!

    ReplyDelete
  6. നല്ല കവിത.
    ആശംസകൾ...

    ReplyDelete
  7. വൈവിധ്യമുള്ള വിഷയങ്ങൾ
    അനന്യമായ ഭാവന
    വിഷയ ദാരിദ്രത്തിന്റെ ലാഞ്ചന പോലുമില്ല പക്ഷെ ഒരേ പാറ്റേർൺ തുടരുന്നു എന്നു തോന്നുന്നു. എല്ലാ തരത്തിലും എഴുതാൻ ശ്രമിച്ചു നോക്കുക -ഒരു ആരാധകൻ

    ReplyDelete
  8. ഈ കളി അവര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ് തോല്‍ക്കാന്‍ നമുക്ക് മനസ്സില്ലെങ്കിലോ .നല്ല ചിന്ത അസാധ്യ അവതരണം

    ReplyDelete
  9. ചരിത്രം ആവര്‍ത്തിക്കുന്നു...

    ReplyDelete
  10. എങ്ങനെ എഴുതുന്നു ഇങ്ങനെ! അതിശയം സന്തോഷം ഇഷ്ടം... :)

    ReplyDelete
  11. നല്ല തിളക്കമുള്ള വരികൾ ,ആശംസകൾ ...

    ReplyDelete
  12. ഇനി മുഗളരും പോർച്ചുഗീസ് കാരും ബ്രിട്ടീഷ്കാരും ഫ്രഞ്ച് കാരും,അങ്ങിനെ നാം വീണ്ടും നൂറ്റാണ്ടുകളോളം അടിമകളാകും

    ReplyDelete
  13. പോയവരെല്ലാം തിരിച്ചു വരുമോ?
    എന്നാലും ഇവിടെ ഉള്ളവരേക്കാള്‍ നന്നായി ഭരിക്കും എന്ന് തോന്നുന്നു.

    ReplyDelete
  14. നല്ല ചിന്ത, നല്ല ആശയം
    വരികൾ കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  15. പിന്നെ ചരിത്രത്തിൽ
    നിന്ന് അത്
    ഓർത്തെടുക്കുമ്പോൾ
    അവിടെ
    ഒരു കപ്പൽ
    വന്നിറങ്ങി
    പിറകെ
    ഒരു കടപ്പുറത്തിന്റെ
    കടലിരമ്പം
    കേൾക്കാറായി----------കൊള്ളാം

    ReplyDelete
  16. കൊള്ളാം ബൈജു. രസകരമായ പോസ്റ്റ്‌. ആശംസകൾ

    ReplyDelete
  17. സർവശ്രീ
    മുഹമ്മദ്‌ നിസ്സാർ
    ജോസെലെട്റ്റ് മാമ്പ്രയിൽ
    അനുരാജ്
    പ്രദീപ്‌ മാഷ്‌
    അജിത്‌ ഭായ്
    വികെ
    നിധീഷ് വർമ
    അനീഷ്‌ കാത്തി
    ഡോക്ടർ മനോജ്‌
    ആർഷ അഭിലാഷ്
    സുലൈമാൻ പെരുമുക്ക്
    ബിപിൻ
    നളിനകുമാരി ചേച്ചി
    മൊയ്ദീൻ അങ്ങാടിമുഗർ
    ഫൈസൽ ബാബു
    അമ്പിളി

    എല്ലാവർക്കും വാക്കുകൾക്കു അതീതമായി നന്ദി വായനക്ക് പ്രോത്സാഹനത്തിനു അഭിപ്രായത്തിനു

    ReplyDelete
  18. വൈകി മാത്രമെത്തുന്ന ബോധ വണ്ടിയിലാണ് കറക്കം. ജീവിതമെന്ന് മഹത്വവത്കരിച്ച് വിയര്‍പ്പ് തൂക്കി/പയ്യാരം വിറ്റ് ഒരിക്കലൂണ് തരപ്പെടുത്തും. പട്ടിണി മതമായ്‌ വസ്ത്രാക്ഷേപം ചെയ്യുമ്പോള്‍ നഗ്നത സൗന്ദര്യമെന്ന് കൃത്രിമാസ്വാദക കൂട്ടങ്ങള്‍ കിതച്ച് തുള്ളും. തമ്പ്രാക്കളുടെ നയന വിഹാരങ്ങള്‍ക്ക് തടസ്സമാകാതിരിക്കാന്‍ വന്മതിലിനെയും കടം കൊള്ളും. കപ്പം കൊടുത്താല്‍ മതിയത്രേ... വയല് നികത്താനും കുന്ന്‍ ഇടിക്കാനും പണം നല്‍കി സഹായിക്കാന്‍ മൂലധന ഗാമകള്‍ തയ്യാര്‍. മുന്‍പൊരു വിദേശ ഒട്ടകം കിടന്നെണീറ്റ് പോയപ്പോള്‍... എടുത്തോണ്ട് പോയതിന് കണക്കേ ഇല്ലത്രെ.! ഇനിയും കിടക്കാന്‍ കൊടുക്കാന്‍ സ്ഥലമെവിടെ എന്നാണ് ജീവിതം. എന്നിട്ടും..???

    ReplyDelete
  19. നമ്മുടേതല്ലാത്ത നമ്മുടെ ജീവിതം..

    ReplyDelete
  20. പഴമയ്ക്ക് മേല്‍ പുതുമ

    ReplyDelete
  21. പ്രദീപ് മാഷ്ടെ അഭിപ്രായതന്നെ എനിക്കും...

    ReplyDelete
  22. ഭാവിയിലെ ഭൂതം വര്‍ത്തമാനം പോലും പറയാനാവാതെ...
    സ്മൃതിയിലെ കാട്ടുപൂ മണം തേടി അലഞ്ഞുഴലുന്ന കടും കാഴ്ചകള്‍ കാണാം...........

    ReplyDelete
  23. സർവശ്രീ
    നാമൂസ്
    സിയാഫ് അബ്ദുള്‍ഖാദര്‍
    തുമ്പി
    മുരളി മുകുന്ദൻ
    ഷലീർ അലി
    വായനക്ക് അഭിപ്രായത്തിനു നല്ല വാക്കുകൾക്ക് സന്തോഷം നന്ദി

    ReplyDelete
  24. നാട്ടിലാകെയിപ്പൊ വെള്ളയും,വെള്ളയുമണിഞ്ഞ വാസ്ക്കോഡ്ഗാമമാരല്ലേ ഭായ്..?

    നല്ല കവിത.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ...