Skip to main content

വാസ്കോഡ-ഗാമ വിമാനമിറങ്ങുമ്പോൾ


ജനിച്ചുവളർന്നത്‌-
കുട്ടനാട്ടിലാണ്...
ആറന്മുളയിലേക്കു-
കെട്ടിച്ചുവിട്ടതാണ്

സ്ത്രീധനമായിട്ട് കിട്ടിയത്
മതമായിരുന്നു
അത് സൌഹാർദമായി
വരമ്പ് കെട്ടി-
സൂക്ഷിച്ചതാണ്
വയലായത്

കണ്ണാടി പോലെ
പവിത്രമായിരുന്നു
ബന്ധങ്ങൾ

മഴപെയ്യുമ്പോൾ
തുള്ളികൾപോലും
ഉടഞ്ഞുപോയിരുന്നില്ല
അവ മണിപോലെ
അവിടെ
ചിതറിക്കിടക്കുമായിരുന്നു
വെയില് വന്നു
ഉണക്കി
നെന്മണികളാക്കുന്നത്  വരെ

നെന്മണികൾ
കൊയ്തെടുക്കാൻ
വേനൽ വരുന്നത്
വൈക്കോൽക്കെട്ടുമായിട്ടായിരുന്നു
അത് തിന്നാൻ
ദേശാടനപൈക്കൾ
വിരുന്നു വരുമായിരുന്നു

അവ  ദേവാലയങ്ങൾ
പ്രദക്ഷിണം വച്ച്
സദ്യയുണ്ട്
മയങ്ങിയിരുന്നു

നെല്ലും വൈക്കോലും
ഒഴിഞ്ഞ പാടത്തു
കറുത്ത കുട്ടികളും
വെളുത്ത ഇടയരും
പിച്ച് ഒരുക്കി
ക്രിക്കറ്റ് കളിച്ചിരുന്നു

ആ പിച്ചിൽ
ഒരു തദ്ദേശീയ പന്ത് അടിച്ചു
വിരമിച്ച റണ്ണിനു വേണ്ടി
ഓടുമ്പോഴാണ്
ഒരു വിദേശ വിമാനം
അവിടെ പറന്നിറങ്ങിയത്

റണ്‍വേ വയലിലെ
പിച്ചിലേയ്ക്ക്  തെന്നി മാറിയത്

വിമാനത്തിൽ നിന്ന്
ഭരണമണമുള്ള യാത്രക്കാർ-
പുറത്തേക്കിറങ്ങിയത്

അവർ
അഴിമതിനിറമുള്ള
കണ്ണട വച്ചിരുന്നു

അവർ ഖുബൂസും
മതത്തിന്റെനിറമുള്ള തൈരും
അവിടെ നിന്നവർക്ക്‌
വച്ച് നീട്ടി-
അവർ വന്ന വഴി മറന്ന്
ആഡംബര വീടുകളിലേക്ക്
കയറിപോയി

അപ്പോൾ പാതി ഒഴുകിയ
ഒരു പുഴയും
ചേലാകർമം ചെയ്ത
ഒരു കൊടിമരവും
നിശ്ചല ദൃശ്യമായ
ഒരു വള്ളം കളിയും
പോകേണ്ട വഴി
മറന്നു തുടങ്ങിയിരുന്നു

പിന്നെ ചരിത്രത്തിൽ
നിന്ന് അത്
ഓർത്തെടുക്കുമ്പോൾ
അവിടെ
ഒരു കപ്പൽ
വന്നിറങ്ങി
പിറകെ
ഒരു കടപ്പുറത്തിന്റെ
കടലിരമ്പം
കേൾക്കാറായി

Comments

  1. ഇന്നലെ നല്ല സദ്യ...
    ഇന്ന് ഖുബ്ബൂസും തൈരും...
    നാളെ...?
    പച്ചവെള്ളം പോലും കിട്ടാക്കനിയാവും...! നല്ല കവിത.

    ReplyDelete
  2. മാഞ്ഞുകൊണ്ടിരിക്കുന്ന ഇന്നലകള്‍.
    പാടവും പുഴയും

    ReplyDelete
  3. Good thinkings..
    Good lines A to Z

    ReplyDelete
  4. - പമ്പയാറും, കൊടിമരവും, തിരുവോണത്തോണിയും, ഉത്രട്ടാതി വള്ളംകളിയും, ലോഹക്കൂട്ടു കണ്ണാടിയും, ഓരുവെള്ളം കയറുന്ന കിടങ്ങന്നൂരിലെ പുഞ്ചപ്പാടങ്ങളും - എല്ലാം കവർന്നെടുത്തശേഷം ആറന്മുളക്ക് അവർ ഒരു വിമാനത്താവളം നൽകുമത്രെ...!!!
    -ഒടുവിൽ തിരുവാറന്മുളയപ്പനേയും ഇവർ കവർന്നെടുക്കുന്നതോടെ ഒരു പുണ്യഭൂമികൂടി ഉപരിവർഗതാൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ചില നാഗരിക വേഷംകെട്ടലുകളിൽ തകർന്നടിയും....

    കവിതയിലൂടെ കടന്നുപോയപ്പോൾ മനസ്സിലേക്കു കടന്നുവന്ന ചിന്ത പങ്കുവെക്കുന്നു....

    ReplyDelete
  5. ഭരണമണമുള്ള യാത്രക്കാര്‍ക്കിറങ്ങണം. വേഗം വേഗം!!

    ReplyDelete
  6. നല്ല കവിത.
    ആശംസകൾ...

    ReplyDelete
  7. വൈവിധ്യമുള്ള വിഷയങ്ങൾ
    അനന്യമായ ഭാവന
    വിഷയ ദാരിദ്രത്തിന്റെ ലാഞ്ചന പോലുമില്ല പക്ഷെ ഒരേ പാറ്റേർൺ തുടരുന്നു എന്നു തോന്നുന്നു. എല്ലാ തരത്തിലും എഴുതാൻ ശ്രമിച്ചു നോക്കുക -ഒരു ആരാധകൻ

    ReplyDelete
  8. ഈ കളി അവര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ് തോല്‍ക്കാന്‍ നമുക്ക് മനസ്സില്ലെങ്കിലോ .നല്ല ചിന്ത അസാധ്യ അവതരണം

    ReplyDelete
  9. ചരിത്രം ആവര്‍ത്തിക്കുന്നു...

    ReplyDelete
  10. എങ്ങനെ എഴുതുന്നു ഇങ്ങനെ! അതിശയം സന്തോഷം ഇഷ്ടം... :)

    ReplyDelete
  11. നല്ല തിളക്കമുള്ള വരികൾ ,ആശംസകൾ ...

    ReplyDelete
  12. ഇനി മുഗളരും പോർച്ചുഗീസ് കാരും ബ്രിട്ടീഷ്കാരും ഫ്രഞ്ച് കാരും,അങ്ങിനെ നാം വീണ്ടും നൂറ്റാണ്ടുകളോളം അടിമകളാകും

    ReplyDelete
  13. പോയവരെല്ലാം തിരിച്ചു വരുമോ?
    എന്നാലും ഇവിടെ ഉള്ളവരേക്കാള്‍ നന്നായി ഭരിക്കും എന്ന് തോന്നുന്നു.

    ReplyDelete
  14. നല്ല ചിന്ത, നല്ല ആശയം
    വരികൾ കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  15. പിന്നെ ചരിത്രത്തിൽ
    നിന്ന് അത്
    ഓർത്തെടുക്കുമ്പോൾ
    അവിടെ
    ഒരു കപ്പൽ
    വന്നിറങ്ങി
    പിറകെ
    ഒരു കടപ്പുറത്തിന്റെ
    കടലിരമ്പം
    കേൾക്കാറായി----------കൊള്ളാം

    ReplyDelete
  16. കൊള്ളാം ബൈജു. രസകരമായ പോസ്റ്റ്‌. ആശംസകൾ

    ReplyDelete
  17. സർവശ്രീ
    മുഹമ്മദ്‌ നിസ്സാർ
    ജോസെലെട്റ്റ് മാമ്പ്രയിൽ
    അനുരാജ്
    പ്രദീപ്‌ മാഷ്‌
    അജിത്‌ ഭായ്
    വികെ
    നിധീഷ് വർമ
    അനീഷ്‌ കാത്തി
    ഡോക്ടർ മനോജ്‌
    ആർഷ അഭിലാഷ്
    സുലൈമാൻ പെരുമുക്ക്
    ബിപിൻ
    നളിനകുമാരി ചേച്ചി
    മൊയ്ദീൻ അങ്ങാടിമുഗർ
    ഫൈസൽ ബാബു
    അമ്പിളി

    എല്ലാവർക്കും വാക്കുകൾക്കു അതീതമായി നന്ദി വായനക്ക് പ്രോത്സാഹനത്തിനു അഭിപ്രായത്തിനു

    ReplyDelete
  18. വൈകി മാത്രമെത്തുന്ന ബോധ വണ്ടിയിലാണ് കറക്കം. ജീവിതമെന്ന് മഹത്വവത്കരിച്ച് വിയര്‍പ്പ് തൂക്കി/പയ്യാരം വിറ്റ് ഒരിക്കലൂണ് തരപ്പെടുത്തും. പട്ടിണി മതമായ്‌ വസ്ത്രാക്ഷേപം ചെയ്യുമ്പോള്‍ നഗ്നത സൗന്ദര്യമെന്ന് കൃത്രിമാസ്വാദക കൂട്ടങ്ങള്‍ കിതച്ച് തുള്ളും. തമ്പ്രാക്കളുടെ നയന വിഹാരങ്ങള്‍ക്ക് തടസ്സമാകാതിരിക്കാന്‍ വന്മതിലിനെയും കടം കൊള്ളും. കപ്പം കൊടുത്താല്‍ മതിയത്രേ... വയല് നികത്താനും കുന്ന്‍ ഇടിക്കാനും പണം നല്‍കി സഹായിക്കാന്‍ മൂലധന ഗാമകള്‍ തയ്യാര്‍. മുന്‍പൊരു വിദേശ ഒട്ടകം കിടന്നെണീറ്റ് പോയപ്പോള്‍... എടുത്തോണ്ട് പോയതിന് കണക്കേ ഇല്ലത്രെ.! ഇനിയും കിടക്കാന്‍ കൊടുക്കാന്‍ സ്ഥലമെവിടെ എന്നാണ് ജീവിതം. എന്നിട്ടും..???

    ReplyDelete
  19. നമ്മുടേതല്ലാത്ത നമ്മുടെ ജീവിതം..

    ReplyDelete
  20. പഴമയ്ക്ക് മേല്‍ പുതുമ

    ReplyDelete
  21. പ്രദീപ് മാഷ്ടെ അഭിപ്രായതന്നെ എനിക്കും...

    ReplyDelete
  22. ഭാവിയിലെ ഭൂതം വര്‍ത്തമാനം പോലും പറയാനാവാതെ...
    സ്മൃതിയിലെ കാട്ടുപൂ മണം തേടി അലഞ്ഞുഴലുന്ന കടും കാഴ്ചകള്‍ കാണാം...........

    ReplyDelete
  23. സർവശ്രീ
    നാമൂസ്
    സിയാഫ് അബ്ദുള്‍ഖാദര്‍
    തുമ്പി
    മുരളി മുകുന്ദൻ
    ഷലീർ അലി
    വായനക്ക് അഭിപ്രായത്തിനു നല്ല വാക്കുകൾക്ക് സന്തോഷം നന്ദി

    ReplyDelete
  24. നാട്ടിലാകെയിപ്പൊ വെള്ളയും,വെള്ളയുമണിഞ്ഞ വാസ്ക്കോഡ്ഗാമമാരല്ലേ ഭായ്..?

    നല്ല കവിത.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!