ജനിച്ചുവളർന്നത്-
കുട്ടനാട്ടിലാണ്...
ആറന്മുളയിലേക്കു-
കെട്ടിച്ചുവിട്ടതാണ്
സ്ത്രീധനമായിട്ട് കിട്ടിയത്
മതമായിരുന്നു
അത് സൌഹാർദമായി
വരമ്പ് കെട്ടി-
സൂക്ഷിച്ചതാണ്
വയലായത്
കണ്ണാടി പോലെ
പവിത്രമായിരുന്നു
ബന്ധങ്ങൾ
മഴപെയ്യുമ്പോൾ
തുള്ളികൾപോലും
ഉടഞ്ഞുപോയിരുന്നില്ല
അവ മണിപോലെ
അവിടെ
ചിതറിക്കിടക്കുമായിരുന്നു
വെയില് വന്നു
ഉണക്കി
നെന്മണികളാക്കുന്നത് വരെ
നെന്മണികൾ
കൊയ്തെടുക്കാൻ
വേനൽ വരുന്നത്
വൈക്കോൽക്കെട്ടുമായിട്ടായിരുന്നു
അത് തിന്നാൻ
ദേശാടനപൈക്കൾ
വിരുന്നു വരുമായിരുന്നു
അവ ദേവാലയങ്ങൾ
പ്രദക്ഷിണം വച്ച്
സദ്യയുണ്ട്
മയങ്ങിയിരുന്നു
നെല്ലും വൈക്കോലും
ഒഴിഞ്ഞ പാടത്തു
കറുത്ത കുട്ടികളും
വെളുത്ത ഇടയരും
പിച്ച് ഒരുക്കി
ക്രിക്കറ്റ് കളിച്ചിരുന്നു
ആ പിച്ചിൽ
ഒരു തദ്ദേശീയ പന്ത് അടിച്ചു
വിരമിച്ച റണ്ണിനു വേണ്ടി
ഓടുമ്പോഴാണ്
ഒരു വിദേശ വിമാനം
അവിടെ പറന്നിറങ്ങിയത്
റണ്‍വേ വയലിലെ
പിച്ചിലേയ്ക്ക് തെന്നി മാറിയത്
വിമാനത്തിൽ നിന്ന്
ഭരണമണമുള്ള യാത്രക്കാർ-
പുറത്തേക്കിറങ്ങിയത്
അവർ
അഴിമതിനിറമുള്ള
കണ്ണട വച്ചിരുന്നു
അവർ ഖുബൂസും
മതത്തിന്റെനിറമുള്ള തൈരും
അവിടെ നിന്നവർക്ക്
വച്ച് നീട്ടി-
അവർ വന്ന വഴി മറന്ന്
ആഡംബര വീടുകളിലേക്ക്
കയറിപോയി
അപ്പോൾ പാതി ഒഴുകിയ
ഒരു പുഴയും
ചേലാകർമം ചെയ്ത
ഒരു കൊടിമരവും
നിശ്ചല ദൃശ്യമായ
ഒരു വള്ളം കളിയും
പോകേണ്ട വഴി
മറന്നു തുടങ്ങിയിരുന്നു
പിന്നെ ചരിത്രത്തിൽ
നിന്ന് അത്
ഓർത്തെടുക്കുമ്പോൾ
അവിടെ
ഒരു കപ്പൽ
വന്നിറങ്ങി
പിറകെ
ഒരു കടപ്പുറത്തിന്റെ
കടലിരമ്പം
കേൾക്കാറായി
ഇന്നലെ നല്ല സദ്യ...
ReplyDeleteഇന്ന് ഖുബ്ബൂസും തൈരും...
നാളെ...?
പച്ചവെള്ളം പോലും കിട്ടാക്കനിയാവും...! നല്ല കവിത.
മാഞ്ഞുകൊണ്ടിരിക്കുന്ന ഇന്നലകള്‍.
ReplyDeleteപാടവും പുഴയും
Good thinkings..
ReplyDeleteGood lines A to Z
- പമ്പയാറും, കൊടിമരവും, തിരുവോണത്തോണിയും, ഉത്രട്ടാതി വള്ളംകളിയും, ലോഹക്കൂട്ടു കണ്ണാടിയും, ഓരുവെള്ളം കയറുന്ന കിടങ്ങന്നൂരിലെ പുഞ്ചപ്പാടങ്ങളും - എല്ലാം കവർന്നെടുത്തശേഷം ആറന്മുളക്ക് അവർ ഒരു വിമാനത്താവളം നൽകുമത്രെ...!!!
ReplyDelete-ഒടുവിൽ തിരുവാറന്മുളയപ്പനേയും ഇവർ കവർന്നെടുക്കുന്നതോടെ ഒരു പുണ്യഭൂമികൂടി ഉപരിവർഗതാൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ചില നാഗരിക വേഷംകെട്ടലുകളിൽ തകർന്നടിയും....
കവിതയിലൂടെ കടന്നുപോയപ്പോൾ മനസ്സിലേക്കു കടന്നുവന്ന ചിന്ത പങ്കുവെക്കുന്നു....
ഭരണമണമുള്ള യാത്രക്കാര്‍ക്കിറങ്ങണം. വേഗം വേഗം!!
ReplyDeleteനല്ല കവിത.
ReplyDeleteആശംസകൾ...
വൈവിധ്യമുള്ള വിഷയങ്ങൾ
ReplyDeleteഅനന്യമായ ഭാവന
വിഷയ ദാരിദ്രത്തിന്റെ ലാഞ്ചന പോലുമില്ല പക്ഷെ ഒരേ പാറ്റേർൺ തുടരുന്നു എന്നു തോന്നുന്നു. എല്ലാ തരത്തിലും എഴുതാൻ ശ്രമിച്ചു നോക്കുക -ഒരു ആരാധകൻ
ഈ കളി അവര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ് തോല്‍ക്കാന്‍ നമുക്ക് മനസ്സില്ലെങ്കിലോ .നല്ല ചിന്ത അസാധ്യ അവതരണം
ReplyDeleteചരിത്രം ആവര്‍ത്തിക്കുന്നു...
ReplyDeleteഎങ്ങനെ എഴുതുന്നു ഇങ്ങനെ! അതിശയം സന്തോഷം ഇഷ്ടം... :)
ReplyDeleteനല്ല തിളക്കമുള്ള വരികൾ ,ആശംസകൾ ...
ReplyDeleteഇനി മുഗളരും പോർച്ചുഗീസ് കാരും ബ്രിട്ടീഷ്കാരും ഫ്രഞ്ച് കാരും,അങ്ങിനെ നാം വീണ്ടും നൂറ്റാണ്ടുകളോളം അടിമകളാകും
ReplyDeleteപോയവരെല്ലാം തിരിച്ചു വരുമോ?
ReplyDeleteഎന്നാലും ഇവിടെ ഉള്ളവരേക്കാള്‍ നന്നായി ഭരിക്കും എന്ന് തോന്നുന്നു.
നല്ല ചിന്ത, നല്ല ആശയം
ReplyDeleteവരികൾ കൊള്ളാം നന്നായിട്ടുണ്ട്.
പിന്നെ ചരിത്രത്തിൽ
ReplyDeleteനിന്ന് അത്
ഓർത്തെടുക്കുമ്പോൾ
അവിടെ
ഒരു കപ്പൽ
വന്നിറങ്ങി
പിറകെ
ഒരു കടപ്പുറത്തിന്റെ
കടലിരമ്പം
കേൾക്കാറായി----------കൊള്ളാം
കൊള്ളാം ബൈജു. രസകരമായ പോസ്റ്റ്. ആശംസകൾ
ReplyDeleteസർവശ്രീ
ReplyDeleteമുഹമ്മദ് നിസ്സാർ
ജോസെലെട്റ്റ് മാമ്പ്രയിൽ
അനുരാജ്
പ്രദീപ് മാഷ്
അജിത് ഭായ്
വികെ
നിധീഷ് വർമ
അനീഷ് കാത്തി
ഡോക്ടർ മനോജ്
ആർഷ അഭിലാഷ്
സുലൈമാൻ പെരുമുക്ക്
ബിപിൻ
നളിനകുമാരി ചേച്ചി
മൊയ്ദീൻ അങ്ങാടിമുഗർ
ഫൈസൽ ബാബു
അമ്പിളി
എല്ലാവർക്കും വാക്കുകൾക്കു അതീതമായി നന്ദി വായനക്ക് പ്രോത്സാഹനത്തിനു അഭിപ്രായത്തിനു
വൈകി മാത്രമെത്തുന്ന ബോധ വണ്ടിയിലാണ് കറക്കം. ജീവിതമെന്ന് മഹത്വവത്കരിച്ച് വിയര്‍പ്പ് തൂക്കി/പയ്യാരം വിറ്റ് ഒരിക്കലൂണ് തരപ്പെടുത്തും. പട്ടിണി മതമായ് വസ്ത്രാക്ഷേപം ചെയ്യുമ്പോള്‍ നഗ്നത സൗന്ദര്യമെന്ന് കൃത്രിമാസ്വാദക കൂട്ടങ്ങള്‍ കിതച്ച് തുള്ളും. തമ്പ്രാക്കളുടെ നയന വിഹാരങ്ങള്‍ക്ക് തടസ്സമാകാതിരിക്കാന്‍ വന്മതിലിനെയും കടം കൊള്ളും. കപ്പം കൊടുത്താല്‍ മതിയത്രേ... വയല് നികത്താനും കുന്ന്‍ ഇടിക്കാനും പണം നല്‍കി സഹായിക്കാന്‍ മൂലധന ഗാമകള്‍ തയ്യാര്‍. മുന്‍പൊരു വിദേശ ഒട്ടകം കിടന്നെണീറ്റ് പോയപ്പോള്‍... എടുത്തോണ്ട് പോയതിന് കണക്കേ ഇല്ലത്രെ.! ഇനിയും കിടക്കാന്‍ കൊടുക്കാന്‍ സ്ഥലമെവിടെ എന്നാണ് ജീവിതം. എന്നിട്ടും..???
ReplyDeleteനമ്മുടേതല്ലാത്ത നമ്മുടെ ജീവിതം..
ReplyDeleteപഴമയ്ക്ക് മേല്‍ പുതുമ
ReplyDeleteപ്രദീപ് മാഷ്ടെ അഭിപ്രായതന്നെ എനിക്കും...
ReplyDeleteഭാവിയിലെ ഭൂതം വര്‍ത്തമാനം പോലും പറയാനാവാതെ...
ReplyDeleteസ്മൃതിയിലെ കാട്ടുപൂ മണം തേടി അലഞ്ഞുഴലുന്ന കടും കാഴ്ചകള്‍ കാണാം...........
സർവശ്രീ
ReplyDeleteനാമൂസ്
സിയാഫ് അബ്ദുള്‍ഖാദര്‍
തുമ്പി
മുരളി മുകുന്ദൻ
ഷലീർ അലി
വായനക്ക് അഭിപ്രായത്തിനു നല്ല വാക്കുകൾക്ക് സന്തോഷം നന്ദി
നാട്ടിലാകെയിപ്പൊ വെള്ളയും,വെള്ളയുമണിഞ്ഞ വാസ്ക്കോഡ്ഗാമമാരല്ലേ ഭായ്..?
ReplyDeleteനല്ല കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....