Skip to main content

സ്ഥലകാലങ്ങളെ കുറിച്ച്

സ്ഥലകാലങ്ങളിൽ
തെറ്റിയ സമനിലകളിൽ

നൃത്തത്തെ ഉമ്മവെച്ച്
നിശ്ചലമാക്കുന്ന
ഇടങ്ങളിൽ
ജീവിച്ചിരിയ്ക്കുവാൻ
ഒരിത്തിരി സ്ഥലം മതി
സ്വയം ഒരു ഭ്രാന്തന്

സ്ഥലം സമയമാക്കുന്ന കലയാണ്

അതുകൊണ്ട്
ഭ്രാന്ത് പലപ്പോഴും
ഒരു തെരഞ്ഞെടുപ്പാവുകയാണ്
പലർക്കും

ഇറക്കി വെയ്ക്കാൻ
കൂടെ കാണും
ആകെ
നോട്ടങ്ങളുടെ ഒരു കെട്ട്

2

ഇവിടെ
ഭ്രാന്ത് ഒരു കവലയാണ്

നിരോധിക്കപ്പെട്ട ഇടത്തേയ്ക്കോ
അനുവദിക്കപ്പെട്ട വലത്തോട്ടൊ
സ്റ്റേറ്റ് എന്ന അവസ്ഥ
നിശ്ചയിച്ചിരിയ്ക്കുന്ന അളവിൽ
അനിയന്ത്രിതമായി തിരിയാനും
നിയന്ത്രിതമായി ചിരിയ്ക്കാനും
ശബ്ദം പുരട്ടി
നിശ്ശബ്ദമായി മാത്രം കരയാനും
അനുവാദമുള്ള ഇടം

എത്രത്തോളം
ഭ്രാന്തനെന്ന വിളിയ്ക്ക്
ഉടമയാണെങ്കിലും

എത്രമാത്രം
ഭ്രാന്തിന്റെ ദൗർബല്യങ്ങൾക്ക്
അടിമയാണെങ്കിലും

ചുറ്റുമാരുമില്ലെന്ന്
ഉറപ്പാക്കേണ്ട കടമ
ഭ്രാന്തന്റെ മാത്രം തോളിൽ

ഇവിടെ ഭ്രാന്ത്
ഉം എന്ന വാക്കും കൂട്ടി മുറുക്കി
വീണ്ടും വീണ്ടും
ഒരാളുടെ കഴുത്തിൽ മാത്രം
ഉച്ചത്തിൽ
മുറുക്കാവുന്ന കുരുക്കാവുന്നു

ഒരു കൂട്ടം ആൾക്കാർക്ക്
വായിൽ ഒരുമിച്ചിട്ട് ചവയ്ക്കാവുന്ന
മുറുക്കാനും

തുപ്പാനുള്ള ഇടം മാത്രം
സാവകാശം എന്ന് പറയാവുന്ന
അവകാശങ്ങൾ കൊണ്ട്
ചിലർക്കുമാത്രം സാധ്യമാവുന്ന
വെറുമൊരു തിരഞ്ഞെടുപ്പ്

പൊതുയിടമാണ്

തെരഞ്ഞെടുപ്പെന്ന്
എടുത്തെഴുതുമ്പോൾ
തിരുത്തുവാനാകുന്നില്ല
ഭ്രാന്തർ
ഭ്രാന്തരാൽ
ഭ്രാന്തരെ

3

ചിലയിടങ്ങൾ
ഒരാൾക്ക് മാത്രം
ഒറ്റയ്ക്ക്
പിൻവലിയ്ക്കാവുന്ന
ഭ്രാന്തിന്റെ എടിഎം കൗണ്ടറുകൾ

അപ്പോൾ
അയാൾ
അയാളുടെ കൂട്ടങ്ങൾ സൃഷ്ടിച്ച്
വരിയുടെ ഒരറ്റത്ത്
കാത്തുനിൽപ്പുകൾ കൂട്ടിവെച്ച്
പലപ്പോഴും ഒന്നേന്നുതുടങ്ങേണ്ടി
ഇഴയലച്ചിലുകളിൽ
അതിശയങ്ങളുടെ
പലയക്ഷര ബിനാലേ

ഒറ്റപ്പെട്ട ഒരാൾ
പലപ്പോഴായി കൂട്ടിവെയ്ക്കാൻ
വിധിയ്ക്കപ്പെട്ട
പൊതുജനകൂട്ടം

ഉണ്ടായിയെന്ന് വരില്ല
എല്ലാ കാത്തുനിൽപ്പുകൾക്കും
തുടക്കവും ഒടുക്കവും

കാത്തുനിൽക്കുമ്പോൾ
കാത്തുനിൽക്കുന്നയാൾ
കാത്തുനിൽപ്പിന്റെ ഇടവേളകളിൽ
കാത്തുനിൽക്കുന്ന ഇടങ്ങളിൽ
കാത്തിരിപ്പിന്റെ തത്തകളെ
പലനിറങ്ങളിൽ വരച്ചും
പാലും പഴവും കൊടുത്ത് വളർത്തിയും
ഒറ്റനിറത്തിൽ കാക്കകളെ
വരച്ച് ഉപേക്ഷിച്ചും
ഇടങ്ങളെ വരയ്ക്കാതെയും
തരിശ്ശായി ഇടാവുന്ന ഇടങ്ങളാവുന്നു

വരച്ചാൽ
അതിന്റെ കറുപ്പ്
കൂട്ടുകയും കുറയ്ക്കുകയും
ചെയ്യുന്നത്
കാക്കയിലെ കാലത്തിന്റെ ഇഷ്ടം
നിറങ്ങളിലെ വരയവശിഷ്ടങ്ങൾ

കാലം ഇവിടെ
കൂട്ടിവെച്ചമരത്തിന്റെ
പലനിറയിലകൾ

എല്ലാ കൂട്ടലുകൾക്കും
കൂട്ടങ്ങളുടെ കുറവുകൾക്കുമിടയിൽ
ഒറ്റപ്പെട്ടവരുടെ കറുത്ത ഉപമകളാവുകയാണ്
കാക്കകൾ

കറുപ്പ്
ഒറ്റപ്പെടാൻ പുരട്ടിയെടുക്കുന്ന
കാലുകളുടെ കുറച്ചുകൊടുക്കലുകളുടെ മാത്രം
നിറമല്ല

ഏറ്റവും ഭാരമുള്ള
നിറമെന്ന നിലയിൽ
കറുപ്പ് പുരട്ടികൊടുക്കില്ലെന്ന്
പറയാനുള്ള ഉറപ്പുമില്ല

കറുത്തജനങ്ങളുടെ
ഒഴുകുന്ന നട്ടെല്ലുകളുടെ
ഇടയിലൂടെ നടന്നുപോകുന്ന
ജനാധിപത്യരാജ്യത്ത്

ഉറപ്പും കറുപ്പുമെല്ലാം
സ്വയം നിറയ്ക്കുന്നതിനിടയിൽ
സ്വയം ഉണ്ടായിപ്പോകുന്നതാവണം
കാക്കകൾ

ഉയരത്തിൽ
ഒരു കൊടിയുടേയും നിറമില്ലാതെ
ഉയർന്നുപറക്കാൻ വേണ്ടി മാത്രം

രക്തമെത്ര പഴകിയാലും
പാഴായിപ്പോയാലും
പാഴായിപ്പോവില്ലായിരിക്കും
കറുപ്പ് കൂട്ടിവെയ്ക്കാൻ
പലപ്പോഴും സ്വയം മറക്കുന്ന
ചുവപ്പ്

എത്തി നോക്കുന്ന
നിറത്തിന് പോലും
നിറം കറുത്തത് കൊടുത്ത്
ശീലിച്ചുപോയതാവണം
കണ്ണുകൾ

ഓരോ കാക്കയ്ക്കിടയിലും
കറുപ്പിലും വെളുപ്പിലും
കാണാവുന്ന
രണ്ടുനിറങ്ങളുടെ കാലങ്ങൾ

മരണത്തിന് മുമ്പുള്ളതും
ജീവിതത്തിന് ശേഷമുള്ളതും

ക്രിയ കർമ്മങ്ങളിൽ കുറച്ചുവെച്ചത്
ഉരുള വെളുപ്പുകളിൽ കൂട്ടിയുരുട്ടിവെച്ചത്

കൈകൊട്ടി
ശബ്ദം കൊണ്ടുണ്ടാക്കിയെടുക്കുന്ന
ആകാശത്തിൽ
എന്നാലും അവസാനം
സമാധാനത്തിന്റെ പേരിൽ
പറക്കുവാനുള്ള അവകാശം
പറത്തിവിടുന്നവരുടെ
കൈകൾക്ക് കീഴിൽ
പറന്നു നല്ല പരിചയമില്ലാത്ത
പ്രാവുകൾക്ക് മാത്രം സ്വന്തം

4

കറുപ്പ് കാലങ്ങളായി കുറഞ്ഞുകഴിഞ്ഞാൽ
ഒഴുകിപ്പോകുന്ന നരയുടെ
ഭാരം സ്വാഭാവികമായി
ചുമക്കുന്നവയാകും പുഴകൾ

പുഴകൾ
പ്രായമാകുന്ന ഗ്രാമത്തിലെ
വയസ്സായ
താമസക്കാരൻ

വറ്റിപ്പോയ
കാലടികളുള്ള
നടക്കുന്ന ഒരു മനുഷ്യൻ

അത്
നോക്കുവാൻ
ആരോരുമില്ലാത്തിടത്തെത്തുമ്പോൾ
ഇരുവശത്തേയ്ക്കും നോക്കി
ഇരുകരയുണ്ടാക്കി
ഒഴുകാൻ തുടങ്ങുന്നു

ഒരു വശത്ത്
കൂട്ടിവെച്ച എല്ലുകൾ
മറുവശത്ത്
എല്ലുകൾ പൊട്ടി ഒഴുകിപ്പോകുന്ന
ശബ്ദം

ശബ്ദത്തിനും
ശരീരത്തിനും
ഇടയിലാണ്
ഒഴുക്ക്

എത്തേണ്ടയിടം വെച്ച്
അപ്പോഴും പുഴ
സ്വയം കത്തിയെരിയുന്ന ഒരു കത്ത്

കൂട്ടിവെച്ചിരുന്ന
ഏതോ കാലത്തെ
മേൽവിലാസങ്ങളുടെ കാട്

ഒഴിച്ചിട്ടതാവണം
തിരക്കിട്ടെഴുതാൻ ഒരിത്തിരി ഇടം

കാലാവസ്ഥകളിൽ
മഴയുടെ ഉറപ്പുള്ള
ജലത്തിന്റെ മുറുക്ക്

ഇപ്പോൾ
വറ്റിപ്പോയ കാറ്റിന്റെ വറ്റൽ
കൊറിച്ചിരിയ്ക്കുന്ന
മറ്റൊരു കടൽ

ചുറ്റും
കാഴ്ച്ചകൾ മുരടിയ്ക്കുന്ന ഒച്ചയാണ്

വരുന്നത്
കറുത്ത നടത്തങ്ങളുടെ നൃത്തം
ഈ ഒച്ചയും കടന്നുപോകുമായിരിയ്ക്കും.....

Comments

  1. ചുറ്റും
    കാഴ്ച്ചകൾ മുരടിയ്ക്കുന്ന ഒച്ചയാണ്

    വരുന്നത്
    കറുത്ത നടത്തങ്ങളുടെ നൃത്തം
    ഈ ഒച്ചയും കടന്നുപോകുമായിരിയ്ക്കും...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...