Skip to main content

ഒന്നിനും രണ്ടിനുമിടയിൽ മൂന്നിന്റെ സാധ്യതകൾ

നിലാവ് കീറിയുടുത്തവനാകണം
അവൻ

അവന്റെ തുടയിലൂടെ
ഒരു പഴുതാരയിഴയുന്നു

പഴുതാര നഗ്നൻ

പഴുതാരയ്ക്കും
അതിന്റെ അസംഖ്യം
കാലുകൾക്കുമിടയിൽ
അവൻ പാടിയ ഒരു പാട്ട്
മടി പിടിച്ച് കിടക്കുന്നു

അവന്റെ ഉള്ളിൽ നിന്നും
പിടിച്ച തീയാകണം
പഴുതാരയുടെ കാലുകളിൽ
കെടാതെ
കത്തിക്കിടക്കുന്നു

ആരും തൊടാനില്ലാത്തത് കൊണ്ടാവണം
അവന്റെ വിരലുകളിൽ
പിടിച്ചു കിടക്കുന്ന
വാടാത്ത തൊട്ടാവാടികൾ

കൈയ്യാകെ
മൂർച്ച കൂട്ടി മുരളുന്ന മുള്ളുകൾ

ആരും കെട്ടിപ്പിടിക്കാനില്ലാത്തത് കൊണ്ടാവും
ചുടുകട്ട ഇട്ട് കെട്ടിയ മാതിരി
അങ്ങിങ്ങ്
ഉടൽ
വിണ്ട് കീറി തുടങ്ങിയിരിയ്ക്കുന്നു

അവനാവില്ല
ആരോ
പരതി നോക്കിയിരിയ്ക്കുന്ന
പാടുകൾ
മനസ്സും എന്നോ ഉപയോഗിച്ച് തീർന്നിട്ടുണ്ടാവണം

പതിവായി വരുന്ന പത്രക്കാരൻ
വലിച്ചെറിഞ്ഞതാവും
അടുത്ത് തുറക്കാതെ കിടക്കുന്നുണ്ട്
രണ്ട് കണ്ണുകൾ

അവനെ കണ്ടാൽ പേടിച്ചേക്കാവുന്ന
ഒരു പൂച്ച
അതിന്റെ അരണ്ട കണ്ണിലൂടെ
അവനെ നോക്കുകയാണ്

നോക്കുമ്പോൾ
അവനും
വെള്ളത്തിനുള്ളിലെ
ഓരോ മൂന്നാമത്തെ മീനും
ഒരേ മുള്ള് പങ്കിടുന്നതായി കാണുന്നു!

Comments

  1. ബൈജുച്ചേട്ടാ,

    ഞാൻ പേടിച്ചുപോയല്ലോ!!

    ഇതെന്നാ കവിതാവാരാചരണം ആയിരുന്നോ??

    ReplyDelete
    Replies
    1. ഏതായാലും ചെലവ് തന്നെ തിരിച്ച് വരവ് ഒരിത്തിരി കട്ടികൂട്ടി എടുത്തതാ...

      Delete
  2. അരണ്ട കണ്ണിലൂടെ ഇമവെട്ടാതെ നോക്കുകയാണ്...
    പിടികിട്ടുന്നില്ലല്ലോ?!!
    ആശംസകള്‍

    ReplyDelete
    Replies
    1. മൂന്നാംലിംഗ പരിമിതികളാണ് പകർത്താൻ ശ്രമിച്ചത് തങ്കപ്പേട്ടാ ഓണം ഈദ് ആശംസകൾ കൂടി സ്നേഹപൂർവ്വം

      Delete
  3. പഴുതാര നഗ്നൻ ...
    അവനെ കണ്ടാൽ പേടിച്ചേക്കാവുന്ന
    ഒരു പൂച്ച അതിന്റെ അരണ്ട കണ്ണിലൂടെ
    അവനെ നോക്കുകയാണ്...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം