Skip to main content

ഞാനെഴുതേണ്ടിയിരുന്ന കവിതകളിൽ ഒന്ന്

അൽഷിമേഷ്സ് ബാധിച്ച
മഴയെ
പിടിച്ചു കൊണ്ട് നടക്കുകയാണ്
ആകൃതി നഷ്ടപ്പെട്ട
മേഘങ്ങൾ

നനഞ്ഞു കൊണ്ടായാലും
അറിയാവുന്ന ഒരു തുള്ളിമരുന്നു
മഴയ്ക്ക്
ഓർമ്മയിൽ നിന്നും
കുറിച്ച് കൊടുക്കണമെന്നുണ്ട്

ജലസന്ന്യാസം കഴിഞ്ഞ്
താടിയും ജഡയും നീട്ടിവളർത്തി
ഏതോ വെള്ളച്ചാട്ടത്തിൽ
നിവർന്നിരിയ്ക്കുകയാണ്
പുഴകൾ

ചതുരത്തിലുള്ള ജലത്തിനെ
തൂവാലയെന്ന് പേരിട്ട്
മുഖം തുടയ്ക്കാതെ
ഞാനും മീനും വെള്ളത്തിനുള്ളിലേയ്ക്ക്
തിരിച്ചു പോകുന്നു!

Comments

  1. Replies
    1. തങ്കപ്പേട്ടാ സ്നേഹപൂർവ്വം

      Delete
  2. ജലസന്ന്യാസം കഴിഞ്ഞ് താടിയും ജഡയും
    നീട്ടിവളർത്തിഏതോ വെള്ളച്ചാട്ടത്തിൽ നിവർന്നിരിയ്ക്കുകയാണ്
    പുഴകൾ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം