Skip to main content

ഒരേമഴയിലെ രണ്ടുതുള്ളികളിലെയ്ക്കു

ഒരേ മഴയിലെ
രണ്ടു തുള്ളികളിലെയ്ക്ക്
യാത്രപോകുവാൻ
കാത്തുനില്ക്കുന്ന
രണ്ടു പേരാണ് നമ്മൾ


പോകേണ്ട തുള്ളിയിലെയ്ക്കുള്ള വഴി
നിനക്കറിയില്ല

എനിക്ക് പോകാൻ പ്രത്യേകിച്ച്
തുള്ളിയൊന്നുമില്ല

അതെ മഴയത്ത് വെച്ച്
ഒരു തുള്ളി നനയാതെ
നീ എന്നോട് വഴി ചോദിക്കുന്നു

ഞാൻ അത്രയും നനഞ്ഞു
കൂടെ വന്നു
നിനക്ക് വഴി കാട്ടിത്തരുന്നു

കാട്ടി തന്ന
വഴിയിൽ നീ എന്നെകാണിക്കുവാൻ
മൊട്ടില്ലാതെ
ചെമ്പരത്തികൾ വിരിയിക്കുന്നു


ശിഖരങ്ങൾ ഇല്ലാതെ
ഇലകൾ ഇല്ലാതെ
വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു


അവസാനം ഇറങ്ങാനുള്ള തുള്ളിയിൽ
ജീവിതം ഇറ്റിച്ചു നിർത്തുമ്പോൾ;
ഒരു വാക്ക് മിണ്ടാതെ,
ഒന്ന് തോരുക പോലും ചെയ്യാതെ;
ഒരു മഴയായി നീ-
ഇറങ്ങി പോകുന്നു!

Comments

  1. ശിഖരങ്ങൾ ഇല്ലാതെ
    ഇലകൾ ഇല്ലാതെ
    വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു

    ReplyDelete
  2. വാക്കുകളുടെ പെരുമഴയില്‍ ഒരു ചിത്രകഥ..

    ReplyDelete
  3. ഇതിൽ വാക്കുകളുടെ ഒരു മാജിക്ക് ഉണ്ട് ,,അതിനേക്കാൾ മനോഹരമായൊരു കവിതയുമുണ്ട്...
    രണ്ടും നന്നായിരിക്കുന്നു.

    ReplyDelete
  4. മനസ്സിലേക്ക് വിഷാദരാഗമായ്
    പെയ്തുതോരുന്ന മഴത്തുള്ളികള്‍!
    ആശംസകള്‍

    ReplyDelete
  5. ഈ മഴയിലെ ഒരു തുള്ളിയായ് ഞാനുമലിഞ്ഞ് ചേരുന്നു......
    നന്മകള്‍ നേരുന്നു......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം