Skip to main content

മുറിവ്

 മുറിവേറ്റവനായിരുന്നു ഞാൻ..

ശരീരം മുഴുവൻ മുറിവുകൾ
ചോര പോലും മുറിവ്

പക്ഷെ എല്ലാ മുറിവുകളും
എന്റെതായിരുന്നില്ല;
ഏറെയും നിന്റെ..

പൊറുക്കുമ്പോൾ തിരിച്ചെടുക്കാം
എന്ന ഉറപ്പിൽ പലപ്പോഴായി
നീ മുറിവേൽപ്പിച്ചു പോയവ!

എന്റെ ഹൃദയം പോലും
നിന്റെ മുറിവിന്റെ സ്പന്ദിക്കുന്ന-
തത്സമയ സംപ്രേക്ഷണം;
എന്ന് തിരിച്ചറിയുമ്പോഴേക്കും;
വല്ലാതെ പൊറുത്തുപോകുന്ന ഞാൻ...

എന്നാലും
വേദനിക്കുന്ന പ്രണയത്തിന്റെ പുറത്തു
ഉണങ്ങിയിട്ടും തിരിച്ചെടുക്കാൻ മറന്നുപോയ
വെറും മുറിവായി ഞാൻ..

ഇനി..
തീയിൽ നിന്നും
ചാരത്തിലെയ്ക്കുള്ള
കത്തുന്ന കനൽ ദൂരം

ചോരയ്ക്ക് പോലും തീ പിടിച്ചിരിക്കുന്നു

അവിടെയും എരിയുന്ന പന്തവുമായി
നിന്റെ മുറിവ് ഏറ്റെടുക്കാതെ,
എന്റെ പൊള്ളലിനു മാത്രം;
വഴികാട്ടുന്ന നീ ..

Comments

  1. വേദനക്കുന്ന പ്രണയവും
    ഒരിക്കലും ഉണങ്ങാത്ത മുറിവുകളും...

    ReplyDelete
  2. അവതരണം നന്നായിരിക്കുന്നു..ആശയവും..
    ആശംസകൾ

    ReplyDelete
  3. നൊമ്പരമായി മാറുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  4. ഒരിക്കലുമുണങ്ങാത്ത മുറിബുകള്‍ നല്‍കുന്ന പ്രണയം
    നന്മകള്‍ നേരുന്നു......

    ReplyDelete
  5. പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ്‌ പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcom

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...