Skip to main content

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
സഞ്ചരിക്കുമ്പോൾ
അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
വെള്ളം തന്നെയാവണമെന്നില്ല
ചിലപ്പോ
ഒരു കുഞ്ഞുകാട്
ഒരു ഗ്രാമം
തലയില്ലാത്ത ജഡങ്ങൾ
ജീവനുള്ള കമിതാക്കൾ
ആരും കാണാത്ത
വിനോദസഞ്ചാര സൌന്ദര്യങ്ങൾ
ആരോരുമില്ലാത്ത പുഴ
വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി
ഒക്കെ
ഒഴുകി വീണെന്ന് വരാം

അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ
 അഴകു കൂടി
 അലിഞ്ഞലിഞ്ഞു
വെള്ളമായിതീരുന്നതാവാം

ആ വെള്ളച്ചാട്ടത്തിൽ
 ചാടി
ആത്മഹത്യക്ക് വന്ന ഒരാൾ

അയാൾക്ക് ചെയ്യേണ്ടിയിരുന്ന
ഒന്നിലധികം ആത്മഹത്യകൾ

കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം

വേദനകളെ ഒഴുക്കി വിട്ട്
രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു
വിശ്രമിച്ചു കൊണ്ടിരുന്ന
ഒരു ദുർബല നിമിഷത്തിൽ
മരണത്തിൽ നിന്നും അറിയാതെ
പിന്മാറി പോയ  
അയാൾ

അയാളുടെ ഒരുകൂട്ടം

അവർ വേണ്ടെന്നു  വെച്ച
കൂട്ട ആത്മഹത്യാ

ആ ആത്മഹത്യകൾ
ജീവൻ നിലനിർത്താൻ
 കൃത്രിമശ്വാസം എടുക്കുന്നത് പോലെ
കൊടുക്കുന്നത് മാതിരി
തോന്നുംവിധം

ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ
 പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു!
ജീവിച്ചിരിക്കുവാൻ;
അനിയന്ത്രിതമായി തന്നെ...

Comments

  1. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത വൈദ്യുതി...പുതുമയുള്ള പ്രയോഗങ്ങൾ!!!

    ReplyDelete
  2. ഓര്‌ പോയി ചാടിക്കോട്ടെ വെള്ളച്ചാട്ടത്തിലേക്ക്. ഭായ് ദൂരെ നിന്നു കണ്ടിട്ട് പോന്നോളൂ ട്ടാ..? :)

    കവിത മനസ്സിലാക്കാൻ ഇമ്മിണി ബുദ്ധിമുട്ടി :)

    ശുഭാശംസകൾ.....

    ReplyDelete
  3. വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
    സഞ്ചരിക്കുമ്പോൾ
    അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
    വെള്ളം തന്നെയാവണമെന്നില്ല
    ആശംസകള്‍

    ReplyDelete
  4. വെള്ളച്ചാട്ടം പോലെ തന്നെ ഭാവനാപ്രവാഹം!!

    ReplyDelete
  5.  വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
    സഞ്ചരിക്കുമ്പോൾ
    അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
    വെള്ളം തന്നെയാവണമെന്നില്ല
    ചിലപ്പോ
    ഒരു കുഞ്ഞുകാട്
    ഒരു ഗ്രാമം
    തലയില്ലാത്ത ജഡങ്ങൾ
    ജീവനുള്ള കമിതാക്കൾ
    ആരും കാണാത്ത
    വിനോദസഞ്ചാര സൌന്ദര്യങ്ങൾ
    ആരോരുമില്ലാത്ത പുഴ
    വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി
    ഒക്കെ
    ഒഴുകി വീണെന്ന് വരാം
    കൂടുതൽ പറഞ്ഞ് കാടു കയറുന്നതെന്തിന് ഇതിനേക്കാള്‍ കൂടുതൽ ഭാവനാവിലാസം എനിക്കില്ല .....പുതിയ ഭാവനായിടങ്ങള്‍ .....നല്ലെഴുത്തിന് ആശംസകൾ.......

    ReplyDelete
  6. "അയാൾക്ക് ചെയ്യേണ്ടിയിരുന്ന
    ഒന്നിലധികം ആത്മഹത്യകൾ" - വ്യത്യസ്തവും ചിന്തോദ്ദീപകവുമായ വരികള്‍..ഒരുപാടിഷ്ടമായി..

    ReplyDelete
    Replies
    1. രാജാവ് നന്ദി
      പുതിയ ബ്ലോഗ്‌
      കണ്ടു നന്നായിരിക്കുന്നു
      വരുന്നുണ്ട്

      Delete
  7. ബൈജുഭായ് കലക്കി.
    വെളിച്ചം കണ്ടില്ലാത്ത വൈദ്യുതിയും, ജീവനുള്ള കമിതാക്കളും, അവരൊക്കെ അലിഞ്ഞുണ്ടായ വെള്ളവും, രണ്ടു തവണ ആത്മഹത്യ ചെയ്തു ജീവിക്കുന്ന ആളും, കൂട്ട ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന കൂട്ടവും.

    ReplyDelete
  8. Beautiful poem. As the heading denotes, explored all the possibilities that could be made in utilising the waterfall. The last stanza, may be angry at exploiting the waterfall, is totally unwarranted and marred the beauty of the poem.

    ReplyDelete
    Replies
    1. ബിപിൻ ചേട്ടാ നന്ദി
      ഉദ്ദേശിച്ച അർഥത്തിൽ
      തന്നെ ഈ സത്യസന്ധമായ അഭിപ്രായം മാനിക്കുന്നു
      പറഞ്ഞത് പൂര്ണമായും ശരിയാണ്
      പക്ഷെ പറയേണ്ടി വന്ന യാഥാര്ത്യം
      അതിൽ ഒരു സത്യമുണ്ട്
      സ്നേഹപൂർവ്വം

      Delete
  9. ജീവൻ നിലനിർത്താൻ
    കൃത്രിമശ്വാസം എടുക്കുന്നത് പോലെ
    കൊടുക്കുന്നത് മാതിരി
    തോന്നുംവിധം

    ആരും കാണാതെ, വെള്ളച്ചാട്ടത്തിനെ
    പ്രകൃതിവിരുദ്ധമായി ഭോഗിക്കുന്നു!
    ജീവിച്ചിരിക്കുവാൻ;
    അനിയന്ത്രിതമായി തന്നെ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം